കോട്ടയം: പത്രവിതരണത്തിനിടെ ബൈക്ക് നിയന്ത്രണംവിട്ടു തോട്ടിലേക്കു മറിഞ്ഞ് ദീപിക ഏജന്റ് മരിച്ചു. തോട്ടയ്ക്കാട് പരിയാരം ചക്കൻചിറ കുര്യാക്കോസ് (ബാബു-55) ആണ് മരിച്ചത്. തോട്ടയ്ക്കാട് കവലയിലുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇന്നലെ രാവിലെ എട്ടോടെയാണു പ്രദേശവാസികൾ ബാബു തോട്ടിൽ വീണു കിടക്കുന്നതു കണ്ടത്. ഉടൻ തന്നെ വാകത്താനം പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ തോട്ടിൽനിന്ന് അല്പം ദൂരെമാറി ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് കണ്ടെത്തി. രാവിലെ പത്രവിതരണത്തിനായി പോകുന്പോൾ ബൈക്ക് നിയന്ത്രണംവിട്ടു തോട്ടിലേക്കു മറിയുകയായിരുന്നുവെന്നു വാകത്താനം പോലീസ് പറഞ്ഞു.
സ്ഥലത്ത് ബൈക്ക് അപകടത്തിൽപ്പെട്ടതിന്റെ അടയാളങ്ങളുമുണ്ട്. ഇന്നലെ രാവിലെ പത്രവിതരണം നടത്തുന്നതിനിടയിൽ ബാബുവിനെ നിരവധി പേർ കണ്ടിരുന്നു.
വാകത്താനം പോലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: ബീന, ഏകമകൻ ജൂവൽ (പുതുപ്പള്ളി ഡോണ്‍ബോസ്കോ സ്കൂൾ ഒന്‍പതാം ക്ലാസ് വിദ്യാർഥി).സംസ്കാരം ഇന്നു നാലിനു തോട്ടയ്ക്കാട് മാർ അപ്രേം ഓർത്തഡോക്സ് പള്ളിയിൽ.
ഇന്നലെ രാവിലെ എട്ടോടെയാണു പ്രദേശവാസികൾ ബാബു തോട്ടിൽ വീണു കിടക്കുന്നതു കണ്ടത്. ഉടൻ തന്നെ വാകത്താനം പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ തോട്ടിൽനിന്ന് അല്പം ദൂരെമാറി ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് കണ്ടെത്തി. രാവിലെ പത്രവിതരണത്തിനായി പോകുന്പോൾ ബൈക്ക് നിയന്ത്രണംവിട്ടു തോട്ടിലേക്കു മറിയുകയായിരുന്നുവെന്നു വാകത്താനം പോലീസ് പറഞ്ഞു.
സ്ഥലത്ത് ബൈക്ക് അപകടത്തിൽപ്പെട്ടതിന്റെ അടയാളങ്ങളുമുണ്ട്. ഇന്നലെ രാവിലെ പത്രവിതരണം നടത്തുന്നതിനിടയിൽ ബാബുവിനെ നിരവധി പേർ കണ്ടിരുന്നു.
വാകത്താനം പോലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: ബീന, ഏകമകൻ ജൂവൽ (പുതുപ്പള്ളി ഡോണ്‍ബോസ്കോ സ്കൂൾ ഒന്‍പതാം ക്ലാസ് വിദ്യാർഥി).സംസ്കാരം ഇന്നു നാലിനു തോട്ടയ്ക്കാട് മാർ അപ്രേം ഓർത്തഡോക്സ് പള്ളിയിൽ.