കോഴിക്കോട്: അപ്രഖ്യാപിത ഹര്‍ത്താലിനു പിന്നില്‍ ആര്‍എസ്എസ് അനുഭാവികളാണെന്നു ബോധ്യപ്പെട്ടിരിക്കുകയാണെന്നും ഈ വിഷയം ഗൗരവമായി കാണമെന്നും ശരിയായ അന്വേഷണം നടത്തണമെന്നും മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും കോഴിക്കോട് ലീഗ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സോഷ്യല്‍മീഡിയ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തടയുന്നതില്‍ പോലീസും ഇന്റലിജന്‍സും പരാജയപ്പെട്ടു. ഹര്‍ത്താല്‍ തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഹര്‍ത്താല്‍ കഴിഞ്ഞ ശേഷം നിരപരാധികളെ പിടിച്ചു ജയിലിലടയ്ക്കുക മാത്രമാണു പോലീസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്‍മീഡിയ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തടയുന്നതില്‍ പോലീസും ഇന്റലിജന്‍സും പരാജയപ്പെട്ടു. ഹര്‍ത്താല്‍ തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഹര്‍ത്താല്‍ കഴിഞ്ഞ ശേഷം നിരപരാധികളെ പിടിച്ചു ജയിലിലടയ്ക്കുക മാത്രമാണു പോലീസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.