കോഴിക്കോട് : മതതീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി രഹസ്യബന്ധം പുലര്‍ത്തുന്നവര്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളില്‍ സജീവസാന്നിധ്യമായി മാറുന്നതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം.
ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള പ്രധാന രാഷ്ട്രീയ പാര്‍ട്ടികളിലെല്ലാം ഇവരുടെ സാന്നിധ്യമുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗങ്ങളായവരും അനുഭാവികളായവരും ഇത്തരത്തില്‍ തീവ്രസ്വഭാവമുള്ള മത സംഘടനകളുമായി ബന്ധപ്പെടുന്നുണ്ട്.
ഏതെല്ലാം രാഷ്ട്രീയ പാര്‍ട്ടികളിലാണു ഇത്തരക്കാര്‍ കൂടുതലായുള്ളതെന്നും അവരുടെ വിവരങ്ങളും രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുന്നുണ്ട്.
വാട്സ്ആപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവരെ പോലീസ് പിടികൂടിയിട്ടുണ്ട്. വാട്സ്ആപ്പ് ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നില്ലെന്ന് പരസ്യമായി പ്രതികരിച്ച പാര്‍ട്ടിയുടെ അംഗങ്ങള്‍ വരെ പ്രതിസ്ഥാനത്തുണ്ട്.
എന്നാല്‍ യഥാര്‍ഥത്തില്‍ രാഷ്ട്രീയ നേതൃത്വം പോലും അറിയാതെയാണ് ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയാനും കടകള്‍ അടപ്പിക്കാനും ചിലര്‍ രംഗത്തെത്തിയത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് പിടിയിലായവരെല്ലാം ഒരേ ആശയം വച്ചുപുലര്‍ത്തുന്നവർ ആണെന്നാണു പോലീസ് കരുതുന്നത്.
ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള പ്രധാന രാഷ്ട്രീയ പാര്‍ട്ടികളിലെല്ലാം ഇവരുടെ സാന്നിധ്യമുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗങ്ങളായവരും അനുഭാവികളായവരും ഇത്തരത്തില്‍ തീവ്രസ്വഭാവമുള്ള മത സംഘടനകളുമായി ബന്ധപ്പെടുന്നുണ്ട്.
ഏതെല്ലാം രാഷ്ട്രീയ പാര്‍ട്ടികളിലാണു ഇത്തരക്കാര്‍ കൂടുതലായുള്ളതെന്നും അവരുടെ വിവരങ്ങളും രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുന്നുണ്ട്.
വാട്സ്ആപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവരെ പോലീസ് പിടികൂടിയിട്ടുണ്ട്. വാട്സ്ആപ്പ് ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നില്ലെന്ന് പരസ്യമായി പ്രതികരിച്ച പാര്‍ട്ടിയുടെ അംഗങ്ങള്‍ വരെ പ്രതിസ്ഥാനത്തുണ്ട്.
എന്നാല്‍ യഥാര്‍ഥത്തില്‍ രാഷ്ട്രീയ നേതൃത്വം പോലും അറിയാതെയാണ് ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയാനും കടകള്‍ അടപ്പിക്കാനും ചിലര്‍ രംഗത്തെത്തിയത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് പിടിയിലായവരെല്ലാം ഒരേ ആശയം വച്ചുപുലര്‍ത്തുന്നവർ ആണെന്നാണു പോലീസ് കരുതുന്നത്.