തളിപ്പറമ്പ്: ബൈപ്പാസിനു സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന കീഴാറ്റൂർ പ്രദേശം കേന്ദ്രസംഘം സന്ദര്‍ശിക്കും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള വിദഗ്ധസംഘമാണ് അടുത്തമാസം മൂന്ന്, നാല് തീയതികളില്‍ കീഴാറ്റൂര്‍ സന്ദര്‍ശിക്കുക.
സ്ഥലം ഏറ്റെടുക്കുമ്പോൾ എത്രത്തോളം പാരിസ്ഥിതിക ആഘാതമുണ്ടാകും എന്നതായിരിക്കും റിസര്‍ച്ച് ഓഫീസര്‍ ഡോ. ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രധാനമായി പരിശോധിക്കുക. ഈ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം. കേന്ദ്രസംഘം നിലവിലുള്ള അലൈന്മെന്റ് റദ്ദാക്കാൻ നിർദേശിക്കുകയും കേന്ദ്രം സ്റ്റോപ്പ് മെമ്മോ നല്‍കുമെന്നുമാണ് പൊതുവെയുള്ള വിലയിരുത്തൽ. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു നല്കിയ പരാതി പരിഗണിച്ചാണ് അന്വേഷണസംഘം എത്തുന്നത്.
ആറു ഹെക്ടര്‍ നെല്‍വയലാണ് കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മാണത്തിന് ഏറ്റെടുക്കുന്നത്. പരാതിയുള്ള എല്ലാവര്ക്കും പഠനസംഘത്തെ നേരില്‍ക്കണ്ട് അഭിപ്രായങ്ങള്‍ ധരിപ്പിക്കാന്‍ സാധിക്കും.
വയല്‍ക്കിളികള്‍ ലോംഗ് മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കെയാണ് കേന്ദ്ര ഇടപെടൽ എന്നതു ശ്രദ്ധേയമാണ്. ലോംഗ് മാര്‍ച്ചിനു മുന്നോടിയായി മേയ് അഞ്ചിന് വയല്‍ക്കിളികള്‍ കണ്ണൂരില്‍ പൊതുസമ്മേളനം നടത്തുന്നുണ്ട്.
സ്ഥലം ഏറ്റെടുക്കുമ്പോൾ എത്രത്തോളം പാരിസ്ഥിതിക ആഘാതമുണ്ടാകും എന്നതായിരിക്കും റിസര്‍ച്ച് ഓഫീസര്‍ ഡോ. ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രധാനമായി പരിശോധിക്കുക. ഈ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം. കേന്ദ്രസംഘം നിലവിലുള്ള അലൈന്മെന്റ് റദ്ദാക്കാൻ നിർദേശിക്കുകയും കേന്ദ്രം സ്റ്റോപ്പ് മെമ്മോ നല്‍കുമെന്നുമാണ് പൊതുവെയുള്ള വിലയിരുത്തൽ. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു നല്കിയ പരാതി പരിഗണിച്ചാണ് അന്വേഷണസംഘം എത്തുന്നത്.
ആറു ഹെക്ടര്‍ നെല്‍വയലാണ് കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മാണത്തിന് ഏറ്റെടുക്കുന്നത്. പരാതിയുള്ള എല്ലാവര്ക്കും പഠനസംഘത്തെ നേരില്‍ക്കണ്ട് അഭിപ്രായങ്ങള്‍ ധരിപ്പിക്കാന്‍ സാധിക്കും.
വയല്‍ക്കിളികള്‍ ലോംഗ് മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കെയാണ് കേന്ദ്ര ഇടപെടൽ എന്നതു ശ്രദ്ധേയമാണ്. ലോംഗ് മാര്‍ച്ചിനു മുന്നോടിയായി മേയ് അഞ്ചിന് വയല്‍ക്കിളികള്‍ കണ്ണൂരില്‍ പൊതുസമ്മേളനം നടത്തുന്നുണ്ട്.