തിരുവനന്തപുരം: കേരള കൗമുദി ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ എം.എസ്. രവി (68) അന്തരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെ സ്വവസതിയിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ഉടൻ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം പേട്ട കേരള കൗമുദി വളപ്പിൽ പത്രാധിപർ കെ.സുകുമാരന്റെയും പത്നി മാധവി സുകുമാരന്റെയും സ്മൃതിമണ്ഡപത്തിനു സമീപം ഇന്നുച്ചകഴിഞ്ഞു നാലിനു പൂർണ സംസ്ഥാന ബഹുമതികളോടെ നടക്കും.
ശ്രീനാരായണഗുരുവിന്റെ ഗൃഹസ്തശിഷ്യനും സാഹിത്യകാ രനുമായ സി.വി.കുഞ്ഞിരാമന്റെ പൗത്രനും കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരന്റെ ഇളയ മകനുമാണ് എം.എസ്. രവി. കൊല്ലം പള്ളിത്തോട്ടം വിമലാനിവാസിൽ ശൈലജയാണു ഭാര്യ. കേരളകൗമുദി എഡിറ്റർ ദീപു രവി, കേരളകൗമുദി ഡയറക്ടർ (മാർക്കറ്റിംഗ്) ദർശൻ രവി എന്നിവർ മക്കളാണ്. മരുമകൾ: ഡോ.ദിവ്. ചെറുമകൾ:ജാൻവി. കേരളകൗമുദി മുൻ പത്രാധിപർ എം.എസ്. മണി, പരേതരായ എം.എസ്. മധുസൂദനൻ, എം.എസ്. ശ്രീനിവാസൻ എന്നിവർ സഹോദരങ്ങളാണ്.
ദീപികയ്ക്കു വേണ്ടി തിരുവനന്തപുരം റസിഡന്റ് മാനേജർ റവ.ഡോ.തോമസ് കുഴിനാപുറത്ത് റീത്ത് സമർപ്പിച്ചു.
2013 ഒക്ടോബറിലാണ് എം.എസ്.രവി കേരളകൗമുദി ചീഫ് എഡിറ്ററായി ചുമതലയേറ്റത്. ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന അദ്ദേഹം എസ്എൻ ട്രസ്റ്റ് ബോർഡ് അംഗമായിരുന്നു. 2017ലെ മാധ്യമ രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ലാൽകൃഷ്ണ മെമ്മോറിയൽ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾക്ക് അദ്ദേഹം അർഹനായിട്ടുണ്ട്. തിരുവനന്തപുരം ഗവണ്മെന്റ് മോഡൽ ബോയ്സ് ഹൈസ്കൂളിലും മാർ ഈവാനിയോസ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. സൗമ്യമായ പെരുമാറ്റത്തിലൂടെ ഏവരുടെയും ആദരവ് പിടിച്ചുപറ്റിയിരുന്നു.
ശ്രീനാരായണഗുരുവിന്റെ ഗൃഹസ്തശിഷ്യനും സാഹിത്യകാ രനുമായ സി.വി.കുഞ്ഞിരാമന്റെ പൗത്രനും കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരന്റെ ഇളയ മകനുമാണ് എം.എസ്. രവി. കൊല്ലം പള്ളിത്തോട്ടം വിമലാനിവാസിൽ ശൈലജയാണു ഭാര്യ. കേരളകൗമുദി എഡിറ്റർ ദീപു രവി, കേരളകൗമുദി ഡയറക്ടർ (മാർക്കറ്റിംഗ്) ദർശൻ രവി എന്നിവർ മക്കളാണ്. മരുമകൾ: ഡോ.ദിവ്. ചെറുമകൾ:ജാൻവി. കേരളകൗമുദി മുൻ പത്രാധിപർ എം.എസ്. മണി, പരേതരായ എം.എസ്. മധുസൂദനൻ, എം.എസ്. ശ്രീനിവാസൻ എന്നിവർ സഹോദരങ്ങളാണ്.
ദീപികയ്ക്കു വേണ്ടി തിരുവനന്തപുരം റസിഡന്റ് മാനേജർ റവ.ഡോ.തോമസ് കുഴിനാപുറത്ത് റീത്ത് സമർപ്പിച്ചു.
2013 ഒക്ടോബറിലാണ് എം.എസ്.രവി കേരളകൗമുദി ചീഫ് എഡിറ്ററായി ചുമതലയേറ്റത്. ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന അദ്ദേഹം എസ്എൻ ട്രസ്റ്റ് ബോർഡ് അംഗമായിരുന്നു. 2017ലെ മാധ്യമ രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ലാൽകൃഷ്ണ മെമ്മോറിയൽ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾക്ക് അദ്ദേഹം അർഹനായിട്ടുണ്ട്. തിരുവനന്തപുരം ഗവണ്മെന്റ് മോഡൽ ബോയ്സ് ഹൈസ്കൂളിലും മാർ ഈവാനിയോസ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. സൗമ്യമായ പെരുമാറ്റത്തിലൂടെ ഏവരുടെയും ആദരവ് പിടിച്ചുപറ്റിയിരുന്നു.