തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്സ അവാർഡുകൾ പ്രഖ്യാപിച്ചു. തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച ചിത്രത്തിനുള്ള.അവാർഡ് നേടി. ഇതേ ചിത്രത്തിലൂടെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം ഫഹദ് ഫാസിൽ സ്വന്തമാക്കി. ചിത്രത്തിന്റെ തിരക്കഥാകൃത്ത് സജീവ് പാഴൂരാണ് മികച്ച തിരക്കഥാകൃത്ത്. ഉദാഹരണം സുജാത, കെയർ ഓഫ് സൈറ ബാനു എന്നീ ചിത്രങ്ങളിലെ മികച്ച അഭിനയത്തിന് മഞ്ജുവാര്യരെ മികച്ച നടിയായി തെരഞ്ഞെടുത്തു.
സമഗ്രസംഭാവനയ്ക്കുള്ള ചലച്ചിത്ര രത്ന പുരസ്കാരം സംഗീത സംവിധായകൻ എം.കെ. അർജുനനും അഭിനയ തികവിനുള്ള ക്രിട്ടിക്സ് റൂബി ജൂബിലി പുരസ്കാരം നടൻ ഇന്ദ്രൻസിനും സമ്മാനിക്കും. ചലച്ചിത്ര പ്രതിഭ പുരസ്കാരം സംവിധാകയൻ ബാലു കിരിയത്ത്, അഭിനേതാക്കളായ ദേവൻ, ജലജ എന്നിവർക്ക് നൽകും. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള പുരസ്കാരം ദിലീഷ് പോത്തന് സമ്മാനിക്കും.
കല്ലറ ഗോപനും ജ്യോത്സനയുമാണ് മികച്ച ഗായകർ. ഫിലിംക്രിട്ടിക്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ജോർജ് ഓണക്കൂറാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്. സെപ്റ്റംബറിൽ എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും. അസോസിയേഷൻ ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫ്, വൈസ്പ്രസിഡന്റ് പൂവപ്പള്ളി രാമചന്ദ്രൻ നായർ, ട്രഷറർ ബാലൻ തിരുമല, ഡോ. അരവിന്ദൻ വല്ലച്ചിറ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സമഗ്രസംഭാവനയ്ക്കുള്ള ചലച്ചിത്ര രത്ന പുരസ്കാരം സംഗീത സംവിധായകൻ എം.കെ. അർജുനനും അഭിനയ തികവിനുള്ള ക്രിട്ടിക്സ് റൂബി ജൂബിലി പുരസ്കാരം നടൻ ഇന്ദ്രൻസിനും സമ്മാനിക്കും. ചലച്ചിത്ര പ്രതിഭ പുരസ്കാരം സംവിധാകയൻ ബാലു കിരിയത്ത്, അഭിനേതാക്കളായ ദേവൻ, ജലജ എന്നിവർക്ക് നൽകും. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള പുരസ്കാരം ദിലീഷ് പോത്തന് സമ്മാനിക്കും.
കല്ലറ ഗോപനും ജ്യോത്സനയുമാണ് മികച്ച ഗായകർ. ഫിലിംക്രിട്ടിക്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ജോർജ് ഓണക്കൂറാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്. സെപ്റ്റംബറിൽ എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും. അസോസിയേഷൻ ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫ്, വൈസ്പ്രസിഡന്റ് പൂവപ്പള്ളി രാമചന്ദ്രൻ നായർ, ട്രഷറർ ബാലൻ തിരുമല, ഡോ. അരവിന്ദൻ വല്ലച്ചിറ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.