കോട്ടയം: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ.
ഈ ആവശ്യമുന്നയിച്ചു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് നേതാക്കളും 23ന് രാവിലെ 10 മുതൽ 24ന് രാവിലെ 10 വരെ എറണാകുളം മറൈൻ ഡ്രൈവിൽ ഉപവസിക്കും. ഇടതുസർക്കാർ അധികാരത്തിലെത്തിയശേഷം പോലീസിനെ രാഷ്ട്രീയവത്കരിച്ച സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. ശ്രീജിത്തിന്റെ കൊലപാതകത്തിൽ ആരോപണവിധേയനായ ആലുവ റൂറൽ എസ്പി എ.വി. ജോർജിനെ സസ്പെൻഡ് ചെയ്യണം. കൊലക്കുറ്റത്തിനു കേസെടുക്കണം. ശ്രീജിത്തിന്റെ കൊലപാതത്തിൽ മാർക്സിറ്റ് പാർട്ടിയുടെ പങ്കും അന്വേഷിക്കണം.
സർക്കാർ ആക്രമികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നത്. പോലീസിനെ രക്ഷിക്കാൻ സിപിഎം പ്രാദേശിക നേതൃത്വവും ഇടപെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ബ്രാഞ്ച് സെക്രട്ടറിയെ രംഗത്തിറക്കിയത്. യൂണിഫോമില്ലാതെ കാവിമുണ്ടുടുത്ത രണ്ടുപേർ വീട്ടിലെത്തി ശ്രീജിത്തിനെ പിടിച്ചുകൊണ്ടുപോയി മതിലിൽ പിടിച്ചുനിർത്തി ക്രൂരമായി മർദിച്ചെന്നാണ് ശ്രീജിത്തിന്റെ ഭാര്യ പറഞ്ഞത്. അവധിയിലായ എസ്ഐ രാത്രിയിലെത്തി ചാർജെടുത്തത് എന്തിനാണെന്നും വ്യക്തമാക്കണം.
യുഡിഎഫ് സർക്കാർ കൊണ്ടുവന്ന വിലസ്ഥിരതാഫണ്ട് പദ്ധതി അവതാളത്തിലാണ്. റബറിന് 200 രൂപ വർധിപ്പിക്കുകയും കുടിശിക തീർക്കുകയും വേണം.
മഹാരാഷ്ട്രയിൽ ലോംഗ് മാർച്ച് നടത്തിയ സിപിഎം കേരളത്തിലെ കർഷകരെ ദ്രോഹിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പത്രസമ്മേളനത്തിൽ മഹിളകോണ്ഗ്രസ് സംസ്ഥാന അധ്യക്ഷത ലതിക സുഭാഷ്, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെപിസിസി ഭാരവാഹികളായ രാജ്മോഹൻ ഉണ്ണിത്താൻ, ശൂരനാട് രാജശേഖരൻ, പി.എ. സലിം, ഫിലിപ്പ് ജോസഫ് എന്നിവർ പങ്കെടുത്തു.
ഈ ആവശ്യമുന്നയിച്ചു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് നേതാക്കളും 23ന് രാവിലെ 10 മുതൽ 24ന് രാവിലെ 10 വരെ എറണാകുളം മറൈൻ ഡ്രൈവിൽ ഉപവസിക്കും. ഇടതുസർക്കാർ അധികാരത്തിലെത്തിയശേഷം പോലീസിനെ രാഷ്ട്രീയവത്കരിച്ച സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. ശ്രീജിത്തിന്റെ കൊലപാതകത്തിൽ ആരോപണവിധേയനായ ആലുവ റൂറൽ എസ്പി എ.വി. ജോർജിനെ സസ്പെൻഡ് ചെയ്യണം. കൊലക്കുറ്റത്തിനു കേസെടുക്കണം. ശ്രീജിത്തിന്റെ കൊലപാതത്തിൽ മാർക്സിറ്റ് പാർട്ടിയുടെ പങ്കും അന്വേഷിക്കണം.
സർക്കാർ ആക്രമികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നത്. പോലീസിനെ രക്ഷിക്കാൻ സിപിഎം പ്രാദേശിക നേതൃത്വവും ഇടപെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ബ്രാഞ്ച് സെക്രട്ടറിയെ രംഗത്തിറക്കിയത്. യൂണിഫോമില്ലാതെ കാവിമുണ്ടുടുത്ത രണ്ടുപേർ വീട്ടിലെത്തി ശ്രീജിത്തിനെ പിടിച്ചുകൊണ്ടുപോയി മതിലിൽ പിടിച്ചുനിർത്തി ക്രൂരമായി മർദിച്ചെന്നാണ് ശ്രീജിത്തിന്റെ ഭാര്യ പറഞ്ഞത്. അവധിയിലായ എസ്ഐ രാത്രിയിലെത്തി ചാർജെടുത്തത് എന്തിനാണെന്നും വ്യക്തമാക്കണം.
യുഡിഎഫ് സർക്കാർ കൊണ്ടുവന്ന വിലസ്ഥിരതാഫണ്ട് പദ്ധതി അവതാളത്തിലാണ്. റബറിന് 200 രൂപ വർധിപ്പിക്കുകയും കുടിശിക തീർക്കുകയും വേണം.
മഹാരാഷ്ട്രയിൽ ലോംഗ് മാർച്ച് നടത്തിയ സിപിഎം കേരളത്തിലെ കർഷകരെ ദ്രോഹിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പത്രസമ്മേളനത്തിൽ മഹിളകോണ്ഗ്രസ് സംസ്ഥാന അധ്യക്ഷത ലതിക സുഭാഷ്, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെപിസിസി ഭാരവാഹികളായ രാജ്മോഹൻ ഉണ്ണിത്താൻ, ശൂരനാട് രാജശേഖരൻ, പി.എ. സലിം, ഫിലിപ്പ് ജോസഫ് എന്നിവർ പങ്കെടുത്തു.