തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ താമരശേരി ചുരത്തിലെ 3, 5, 6, 7, 8 വളവുകൾ വീതി കൂട്ടുന്നതിന് ആവശ്യമായി വരുന്ന 0.91968 ഹെക്ടർ വനഭൂമി വിട്ടുനൽകുന്നതിന് സമ്മതമറിയിച്ചുകൊണ്ടുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അറിയിപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ലഭിച്ചതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു.
ദേശീയപാത 212-ൽ വരുന്ന താമരശേരി ചുരം വയനാട് ജില്ലയിലേക്കുള്ള പ്രധാന റോഡാണ്. ചുരത്തിലുളള ഒമ്പതു ഹെയർപിൻ വളവുകളിൽ 2, 4, 9 വളവുകൾ നേരത്തെ വീതി കൂട്ടി ഇന്റർലോക്ക് ചെയ്തതാണ്.
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ബാക്കി അഞ്ചു വളവുകൾ വീതി കൂട്ടുന്നതിന് വനംഭൂമി വേണ്ടിവരികയും അതിനാവശ്യമായ 32,05,099 രൂപ വനം മന്ത്രാലയത്തിനു നൽകുകയും ചെയ്തിരുന്നു. വനം മന്ത്രാലയം ചില സാങ്കേതിക പ്രശ്നങ്ങൾ തടസമായി ഉന്നയിച്ചതിന്റെ ഭാഗമായി അനുമതി ലഭിക്കാതെയിരിക്കുകയായിരുന്നു. ഈ ഘട്ടത്തിൽ പൊതുമരാമത്തുമന്ത്രിയും സെക്രട്ടറി കമലവർധന റാവുവും ഡൽഹിയിൽ കേന്ദ്ര വനം- പരിസ്ഥിതി സെക്രട്ടറി സി.കെ. മിശ്രയുമായി പ്രശ്ന പരിഹാരത്തിനു ചർച്ച നടത്തിയിരുന്നു.
ദേശീയപാത 212-ൽ വരുന്ന താമരശേരി ചുരം വയനാട് ജില്ലയിലേക്കുള്ള പ്രധാന റോഡാണ്. ചുരത്തിലുളള ഒമ്പതു ഹെയർപിൻ വളവുകളിൽ 2, 4, 9 വളവുകൾ നേരത്തെ വീതി കൂട്ടി ഇന്റർലോക്ക് ചെയ്തതാണ്.
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ബാക്കി അഞ്ചു വളവുകൾ വീതി കൂട്ടുന്നതിന് വനംഭൂമി വേണ്ടിവരികയും അതിനാവശ്യമായ 32,05,099 രൂപ വനം മന്ത്രാലയത്തിനു നൽകുകയും ചെയ്തിരുന്നു. വനം മന്ത്രാലയം ചില സാങ്കേതിക പ്രശ്നങ്ങൾ തടസമായി ഉന്നയിച്ചതിന്റെ ഭാഗമായി അനുമതി ലഭിക്കാതെയിരിക്കുകയായിരുന്നു. ഈ ഘട്ടത്തിൽ പൊതുമരാമത്തുമന്ത്രിയും സെക്രട്ടറി കമലവർധന റാവുവും ഡൽഹിയിൽ കേന്ദ്ര വനം- പരിസ്ഥിതി സെക്രട്ടറി സി.കെ. മിശ്രയുമായി പ്രശ്ന പരിഹാരത്തിനു ചർച്ച നടത്തിയിരുന്നു.