തിരുവനന്തപുരം: സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ കീഴാറ്റൂർ ബൈപാസ് അടക്കം സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിനായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പരാതികളിലെല്ലാം ദേശീയപാതാ അഥോറിറ്റി (എൻഎച്ച്എഐ)തീരുമാനം എടുക്കട്ടെയെന്നു കേരളം. കീഴാറ്റൂർ ബൈപാസ് കടന്നുപോകുന്ന സ്ഥലത്തിന്റെ കാര്യത്തിലും സംസ്ഥാന സർക്കാർ കടുംപിടിത്തത്തിനില്ല. റോഡ് വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതിൽ ദേശീയപാതാ അഥോറിറ്റി സ്വീകരിക്കുന്ന തീരുമാനത്തിന് അനുസരിച്ചുള്ള നിലപാടാകും സംസ്ഥാന സർക്കാർ സ്വീകരിക്കുക.
ദേശീയപാത 45 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതും കീഴാറ്റൂർ ബൈപാസ് നിർമാണവും അടക്കം സംസ്ഥാന സർക്കാരിനു ലഭിച്ച എല്ലാ പരാതികളും പൊതുമരാമത്തു വകുപ്പ് എൻ എച്ച്എഐ ചെയർമാനു കൈമാറി. ദേശീയപാതാ അഥോറിറ്റിയുടെ തീരുമാനത്തിന് അനുസരിച്ചുള്ള നടപടികളാകും സംസ്ഥാന സർക്കാർ തുടർന്നു സ്വീകരിക്കുക. ഏറ്റെടുക്കുന്ന ഭൂമിയുടെ രൂപരേഖ സംബന്ധിച്ചാണു കീഴാറ്റൂരിലടക്കം പരാതി ഉയർന്നിട്ടുള്ളത്.
ഏറ്റെടുക്കുന്ന ഭൂമിയുടെ രൂപരേഖ തയാറാക്കാൻ പുറത്തു നിന്നുള്ള ഏജൻസികളെയാണു ചുമതലപ്പെടുത്തിയിരുന്നത്. ഇവരാണു റോഡിന്റെ അലൈൻമെന്റ് തീരുമാനിച്ചത്. പരാതിക്കാർ ആരോപിക്കുന്നതു പോലെ ഇവർ ചില സമ്മർദങ്ങൾക്കു വഴങ്ങിയാണോ രൂപരേഖയിൽ മാറ്റം വരുത്തിയതെന്നു ദേശീയപാത അഥോറിറ്റി പരിശോധിക്കട്ടെയെന്നാണ് സംസ്ഥാന നിലപാട്.
തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ പരാതികൾ ഉയർന്നിട്ടുള്ളത്. കഴക്കൂട്ടം- ചേർത്തല ദേശീയപാതയുടെ പ്രദേശത്തും പരാതി ഉയർന്നിട്ടുണ്ട്.
പരാതികളിൽ സംസ്ഥാന സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കുന്നത് ഇടതുമുന്നണിയെയും സിപിഎമ്മിനെയും ദോഷകരമായി ബാധിക്കുന്നുവെന്ന വിലയിരുത്തലിന്റെകൂടി അടിസ്ഥാനത്തിലാണു തീരുമാനം.
ദേശീയപാത വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടിയിൽ നിന്നു സംസ്ഥാനം പിന്നോട്ടു പോയാൽ പദ്ധതി നിലയ്ക്കുന്ന അവസ്ഥയുണ്ടാകുമെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
ഇക്കാര്യത്തിൽ ദേശീയപാത അഥോറിറ്റി കടുത്ത നടപടികളുമായി മുന്നോട്ടു പോകാനുള്ള സാധ്യത കുറവാണെന്നാണു പൊതു വിലയിരുത്തൽ.
കെ. ഇന്ദ്രജിത്ത്
ദേശീയപാത 45 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതും കീഴാറ്റൂർ ബൈപാസ് നിർമാണവും അടക്കം സംസ്ഥാന സർക്കാരിനു ലഭിച്ച എല്ലാ പരാതികളും പൊതുമരാമത്തു വകുപ്പ് എൻ എച്ച്എഐ ചെയർമാനു കൈമാറി. ദേശീയപാതാ അഥോറിറ്റിയുടെ തീരുമാനത്തിന് അനുസരിച്ചുള്ള നടപടികളാകും സംസ്ഥാന സർക്കാർ തുടർന്നു സ്വീകരിക്കുക. ഏറ്റെടുക്കുന്ന ഭൂമിയുടെ രൂപരേഖ സംബന്ധിച്ചാണു കീഴാറ്റൂരിലടക്കം പരാതി ഉയർന്നിട്ടുള്ളത്.
ഏറ്റെടുക്കുന്ന ഭൂമിയുടെ രൂപരേഖ തയാറാക്കാൻ പുറത്തു നിന്നുള്ള ഏജൻസികളെയാണു ചുമതലപ്പെടുത്തിയിരുന്നത്. ഇവരാണു റോഡിന്റെ അലൈൻമെന്റ് തീരുമാനിച്ചത്. പരാതിക്കാർ ആരോപിക്കുന്നതു പോലെ ഇവർ ചില സമ്മർദങ്ങൾക്കു വഴങ്ങിയാണോ രൂപരേഖയിൽ മാറ്റം വരുത്തിയതെന്നു ദേശീയപാത അഥോറിറ്റി പരിശോധിക്കട്ടെയെന്നാണ് സംസ്ഥാന നിലപാട്.
തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ പരാതികൾ ഉയർന്നിട്ടുള്ളത്. കഴക്കൂട്ടം- ചേർത്തല ദേശീയപാതയുടെ പ്രദേശത്തും പരാതി ഉയർന്നിട്ടുണ്ട്.
പരാതികളിൽ സംസ്ഥാന സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കുന്നത് ഇടതുമുന്നണിയെയും സിപിഎമ്മിനെയും ദോഷകരമായി ബാധിക്കുന്നുവെന്ന വിലയിരുത്തലിന്റെകൂടി അടിസ്ഥാനത്തിലാണു തീരുമാനം.
ദേശീയപാത വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടിയിൽ നിന്നു സംസ്ഥാനം പിന്നോട്ടു പോയാൽ പദ്ധതി നിലയ്ക്കുന്ന അവസ്ഥയുണ്ടാകുമെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
ഇക്കാര്യത്തിൽ ദേശീയപാത അഥോറിറ്റി കടുത്ത നടപടികളുമായി മുന്നോട്ടു പോകാനുള്ള സാധ്യത കുറവാണെന്നാണു പൊതു വിലയിരുത്തൽ.
കെ. ഇന്ദ്രജിത്ത്