മലപ്പുറം: കഠുവ പെണ്കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിലും പുറത്തും പ്രചാരണം നടത്തിയവർക്കെതിരെ പോലീസ് പോക്സോ നിയമ പ്രകാരവും കേസെടുക്കാൻ തുടങ്ങി.
ലൈംഗികാതിക്രമങ്ങൾക്കു ഇരകളാകുന്ന കുട്ടികളുടെ ചിത്രം പ്രചരിപ്പിക്കുന്നത് കുറ്റകരമാകുന്ന വകുപ്പുകൾ ചുമത്തിയാണു കേസ്. കഴിഞ്ഞ ദിവസം അറസ്റ്റിലായവരിൽ ചിലർക്കെതിരേ ഈ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ജാമ്യം ലഭിക്കാത്ത വകുപ്പാണിത്. മൂന്നു വർഷം മുതൽ അഞ്ചു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാം. മജിസ്ട്രേറ്റിന്റെ വിവേചനാധികാരത്തിൽ മാത്രമാണ് ഈ കേസിൽ ജാമ്യം ലഭിക്കുന്നത്.
തിങ്കഴാഴ്ച നടന്ന വാട്സ് ആപ്പ് ഹർത്താലിനിടെ അക്രമം നടത്തിയതിനു മലബാറിലെ വിവിധ ജില്ലകളിൽനിന്നായി രണ്ടായിത്തോളം പേരെ അറസ്റ്റ് ചെയ്തതായാണ് കണക്ക്. ഇവരെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ ജയിലുകളിലും കണ്ണൂർ സെൻട്രൽ ജയിലിലുമായാണു പാർപ്പിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തി നാട്ടിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ തടവിലാക്കണമെന്ന കടുത്ത നിലപാടാണു സംസ്ഥാന പോലീസ് സ്വീകരിച്ചിരിക്കുന്നത്. അറസ്റ്റിലായവരുടെ കാര്യത്തിൽ കോടതികൾ എന്തു നിലപാടെടുക്കുമെന്നതു നിർണായകമാണ്.
ലൈംഗികാതിക്രമങ്ങൾക്കു ഇരകളാകുന്ന കുട്ടികളുടെ ചിത്രം പ്രചരിപ്പിക്കുന്നത് കുറ്റകരമാകുന്ന വകുപ്പുകൾ ചുമത്തിയാണു കേസ്. കഴിഞ്ഞ ദിവസം അറസ്റ്റിലായവരിൽ ചിലർക്കെതിരേ ഈ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ജാമ്യം ലഭിക്കാത്ത വകുപ്പാണിത്. മൂന്നു വർഷം മുതൽ അഞ്ചു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാം. മജിസ്ട്രേറ്റിന്റെ വിവേചനാധികാരത്തിൽ മാത്രമാണ് ഈ കേസിൽ ജാമ്യം ലഭിക്കുന്നത്.
തിങ്കഴാഴ്ച നടന്ന വാട്സ് ആപ്പ് ഹർത്താലിനിടെ അക്രമം നടത്തിയതിനു മലബാറിലെ വിവിധ ജില്ലകളിൽനിന്നായി രണ്ടായിത്തോളം പേരെ അറസ്റ്റ് ചെയ്തതായാണ് കണക്ക്. ഇവരെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ ജയിലുകളിലും കണ്ണൂർ സെൻട്രൽ ജയിലിലുമായാണു പാർപ്പിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തി നാട്ടിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ തടവിലാക്കണമെന്ന കടുത്ത നിലപാടാണു സംസ്ഥാന പോലീസ് സ്വീകരിച്ചിരിക്കുന്നത്. അറസ്റ്റിലായവരുടെ കാര്യത്തിൽ കോടതികൾ എന്തു നിലപാടെടുക്കുമെന്നതു നിർണായകമാണ്.