കോഴിക്കോട്: മോട്ടോര്‍സൈക്കിളില്‍ പറക്കുന്ന റൈഡർമാരുടെ രാജ്യാന്തര സംഘടനകളില്‍ പ്രധാനപ്പെട്ട അയണ്‍ ബട്ട് അസോസിയേഷനില്‍ (ഐബിഎ) അംഗങ്ങളായ മലയാളികളെക്കുറിച്ചു സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നു. ഐബിഎയുടെ ഓണ്‍ലൈന്‍ ബൈക്ക് റൈഡിംഗ് ചലഞ്ചിനിടെ ഒറ്റപ്പാലം സ്വദേശിയായ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി മിഥുന് ഘോഷ് മരിച്ചതിനെ തുടര്‍ന്നാണിത്. 1624 കിലോമീറ്റർ 22 മണിക്കൂർ കൊണ്ടു പൂര്‍ത്തിയാക്കുന്ന ചലഞ്ചിനിടെയാണ് പൂന - ബംഗളൂരു ഹൈവേയിലെ ചിത്രദുര്‍ഗയില്‍വച്ച് മിഥുന്ഘോഷിന്റെ ബൈക്ക് ലോറിയിലിടിച്ച് അപകടമുണ്ടായത്.
സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ ഭൂരിപക്ഷവും മരിക്കുന്നതു ബൈക്ക് അപകടത്തിലാണ്. യുവാക്കളാണ് ഇത്തരത്തില്‍ കൂടുതലായും അപകടത്തില്‍പെടുന്നത്. ഈ സാഹചര്യത്തിലാണു ചലഞ്ചുകള്‍ പൂര്‍ത്തിയാക്കുന്നതിനിടെ ആരെങ്കിലും മരിച്ചിട്ടുണ്ടോയെന്നതു പരിശോധിക്കുന്നത്. സംസ്ഥാനത്തിനു പുറത്തു പഠിക്കുന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. മിഥുന്ഘോഷിന്റെ സഹപാഠികളില്‍ ചിലര്‍ ഇത്തരത്തിലുള്ള ബൈക്ക് റൈഡിംഗ് ചലഞ്ച് നടത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ ബൈക്ക് റൈഡിംഗ് നടത്തുന്ന യുവാക്കളെ കണ്ടെത്താന്‍ ഹൈടെക് സെല്ലും അന്വേഷണം ആരംഭിച്ചതായാണു വിവരം. ഐബിഎയുടെ വെബ്സൈറ്റുകളും മറ്റും പിന്തുടരുന്നവരെ ഹൈടെക് സെല്ലിന്റെ അന്വേഷണത്തിലൂടെ കണ്ടെത്താന്‍ സാധിക്കും. ഇതുവഴി സംസ്ഥാനത്ത് ഐബിഎ ബൈക്ക് റൈഡിംഗ് ചലഞ്ച് നടക്കുന്നുണ്ടോയെന്നു കണ്ടെത്താന്‍ സാധിക്കുമെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ വെളിപ്പെടുത്തി.
ചലഞ്ച് റൈഡിംഗിനു കേരളത്തിലും ആരാധകരേറെയുണ്ടെന്നാണു പോലീസും ഇന്റലിജന്‍സും വ്യക്തമാക്കുന്നത്. സാഹസികയാത്രകള്‍ നടത്തുന്നതിന്റെ ഫോട്ടോയും വീഡിയോയും സഹിതമാണു ബൈക്ക് റൈഡിംഗിനോടു താത്പര്യമുള്ളവരെ അസോസിയേഷന് ആകര്‍ഷിക്കുന്നത്. നിര്‍ദേശങ്ങള്‍ ശ്രമകരമായി പൂര്‍ത്തീകരിക്കുന്ന യുവാക്കളെയാണ് അസോസിയേഷനില്‍ അംഗങ്ങളാക്കുന്നത്. നിരവധി കടമ്പകൾ കടന്നാണ് ഒരു റൈഡര്‍ക്ക് ഐബിഎയില്‍ അംഗമാവാന്‍ സാധിക്കുന്നത്. സുരക്ഷിതവും ദീര്‍ഘവുമായ റൈഡിംഗിനായി സ്വയം സമര്‍പ്പിച്ചവരായിരിക്കണം അംഗങ്ങളെന്നാണ് അസോസിയേഷന് പറയുന്നത്. അസോസിയേഷന് നല്കുന്ന സാക്ഷ്യപത്രവും വെബ്സൈറ്റിലെ പട്ടികയില്‍ പേര് രേഖപ്പെടുത്തുമെന്നതും പ്രതീക്ഷിച്ചുകൊണ്ടാണു യുവാക്കള്‍ ഇത്തരത്തില്‍ ചലഞ്ച് ഏറ്റെടുക്കുന്നത്.
ഇ-മെയില്‍ മുഖാന്തരമാണ് അയണ്‍ ബട്ട് അസോസിയേഷനുമായി റൈഡര്‍മാര്‍ ബന്ധപ്പെടുന്നത്. ഏതെങ്കിലും പെട്രോള്‍ പമ്പില്‍നിന്നു സമയവും സ്ഥലവും വ്യക്തമാകുന്ന രീതിയിലുള്ള ബില്ല് വാങ്ങിയാണു ചലഞ്ച് ആരംഭിക്കുന്നത്. റൈഡ് ആരംഭിക്കുന്നതിനു മുമ്പ് ഏതെങ്കിലും ഒരു സാക്ഷിയുടെ വിവരങ്ങള്‍ സഹിതം അസോസിയേഷനെ അറിയിക്കണം. റൈഡ് നടത്തിയെന്നതിനു പോകുന്ന വഴിയില്‍നിന്നെല്ലാം വിവിധ ബില്ലുകള്‍ ശേഖരിക്കണം. ചലഞ്ചിലുള്ള ദൂരം പിന്നിട്ടു വീണ്ടും പെട്രോള്‍ പമ്പില്‍നിന്നു ബില്ല് ശേഖരിച്ചു സൈറ്റിലുള്ള അപേക്ഷാഫോമിനൊപ്പം അയച്ചുനല്കിയാണു റൈഡ് പൂര്‍ത്തീകരിച്ചതായി അറിയിക്കേണ്ടത്. റൈഡിംഗിനിടയിലെ വിശ്രമത്തിനെടുക്കുന്ന സമയം പോലും ചലഞ്ചായി സ്വീകരിക്കുന്നുണ്ട്.
അസോസിയേഷന് എല്ലാ വർഷവും അയണ്‍ബട്ട് റാലി സംഘടിപ്പിക്കുന്നുണ്ട്. 11,000 മൈല്‍ റൈഡാണ് റാലി. റാലിയില്‍ പങ്കെടുക്കുന്നതിന് 24 മണിക്കുറിനുള്ളില്‍ സാഡില്സോര് എന്ന 1000 മൈല്‍ റൈഡ് പൂര്‍ത്തിയാക്കണം. അല്ലെങ്കില്‍ ബണ്ബര്ണര് 1500 പൂര്‍ത്തിയാക്കണം. 1984ല്‍ അമേരിക്കയിലെ ഷിക്കാഗോയില്‍ രൂപംകൊണ്ട അസോസിയേഷനില്‍ നിലവില്‍ അറുപതിനായിരത്തിലധികം അംഗങ്ങളുള്ളതായി ഇവരുടെ വെബ്സൈറ്റില്‍ പറയുന്നു. ലോകത്തെ പരുക്കന്മാരായ റൈഡേഴ്സ് എന്ന് സ്വയം വിശേഷിപ്പിക്കുന്നവരാണ് അസോസിയേഷന് അംഗങ്ങള്‍.
സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ ഭൂരിപക്ഷവും മരിക്കുന്നതു ബൈക്ക് അപകടത്തിലാണ്. യുവാക്കളാണ് ഇത്തരത്തില്‍ കൂടുതലായും അപകടത്തില്‍പെടുന്നത്. ഈ സാഹചര്യത്തിലാണു ചലഞ്ചുകള്‍ പൂര്‍ത്തിയാക്കുന്നതിനിടെ ആരെങ്കിലും മരിച്ചിട്ടുണ്ടോയെന്നതു പരിശോധിക്കുന്നത്. സംസ്ഥാനത്തിനു പുറത്തു പഠിക്കുന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. മിഥുന്ഘോഷിന്റെ സഹപാഠികളില്‍ ചിലര്‍ ഇത്തരത്തിലുള്ള ബൈക്ക് റൈഡിംഗ് ചലഞ്ച് നടത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ ബൈക്ക് റൈഡിംഗ് നടത്തുന്ന യുവാക്കളെ കണ്ടെത്താന്‍ ഹൈടെക് സെല്ലും അന്വേഷണം ആരംഭിച്ചതായാണു വിവരം. ഐബിഎയുടെ വെബ്സൈറ്റുകളും മറ്റും പിന്തുടരുന്നവരെ ഹൈടെക് സെല്ലിന്റെ അന്വേഷണത്തിലൂടെ കണ്ടെത്താന്‍ സാധിക്കും. ഇതുവഴി സംസ്ഥാനത്ത് ഐബിഎ ബൈക്ക് റൈഡിംഗ് ചലഞ്ച് നടക്കുന്നുണ്ടോയെന്നു കണ്ടെത്താന്‍ സാധിക്കുമെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ വെളിപ്പെടുത്തി.
ചലഞ്ച് റൈഡിംഗിനു കേരളത്തിലും ആരാധകരേറെയുണ്ടെന്നാണു പോലീസും ഇന്റലിജന്‍സും വ്യക്തമാക്കുന്നത്. സാഹസികയാത്രകള്‍ നടത്തുന്നതിന്റെ ഫോട്ടോയും വീഡിയോയും സഹിതമാണു ബൈക്ക് റൈഡിംഗിനോടു താത്പര്യമുള്ളവരെ അസോസിയേഷന് ആകര്‍ഷിക്കുന്നത്. നിര്‍ദേശങ്ങള്‍ ശ്രമകരമായി പൂര്‍ത്തീകരിക്കുന്ന യുവാക്കളെയാണ് അസോസിയേഷനില്‍ അംഗങ്ങളാക്കുന്നത്. നിരവധി കടമ്പകൾ കടന്നാണ് ഒരു റൈഡര്‍ക്ക് ഐബിഎയില്‍ അംഗമാവാന്‍ സാധിക്കുന്നത്. സുരക്ഷിതവും ദീര്‍ഘവുമായ റൈഡിംഗിനായി സ്വയം സമര്‍പ്പിച്ചവരായിരിക്കണം അംഗങ്ങളെന്നാണ് അസോസിയേഷന് പറയുന്നത്. അസോസിയേഷന് നല്കുന്ന സാക്ഷ്യപത്രവും വെബ്സൈറ്റിലെ പട്ടികയില്‍ പേര് രേഖപ്പെടുത്തുമെന്നതും പ്രതീക്ഷിച്ചുകൊണ്ടാണു യുവാക്കള്‍ ഇത്തരത്തില്‍ ചലഞ്ച് ഏറ്റെടുക്കുന്നത്.
ഇ-മെയില്‍ മുഖാന്തരമാണ് അയണ്‍ ബട്ട് അസോസിയേഷനുമായി റൈഡര്‍മാര്‍ ബന്ധപ്പെടുന്നത്. ഏതെങ്കിലും പെട്രോള്‍ പമ്പില്‍നിന്നു സമയവും സ്ഥലവും വ്യക്തമാകുന്ന രീതിയിലുള്ള ബില്ല് വാങ്ങിയാണു ചലഞ്ച് ആരംഭിക്കുന്നത്. റൈഡ് ആരംഭിക്കുന്നതിനു മുമ്പ് ഏതെങ്കിലും ഒരു സാക്ഷിയുടെ വിവരങ്ങള്‍ സഹിതം അസോസിയേഷനെ അറിയിക്കണം. റൈഡ് നടത്തിയെന്നതിനു പോകുന്ന വഴിയില്‍നിന്നെല്ലാം വിവിധ ബില്ലുകള്‍ ശേഖരിക്കണം. ചലഞ്ചിലുള്ള ദൂരം പിന്നിട്ടു വീണ്ടും പെട്രോള്‍ പമ്പില്‍നിന്നു ബില്ല് ശേഖരിച്ചു സൈറ്റിലുള്ള അപേക്ഷാഫോമിനൊപ്പം അയച്ചുനല്കിയാണു റൈഡ് പൂര്‍ത്തീകരിച്ചതായി അറിയിക്കേണ്ടത്. റൈഡിംഗിനിടയിലെ വിശ്രമത്തിനെടുക്കുന്ന സമയം പോലും ചലഞ്ചായി സ്വീകരിക്കുന്നുണ്ട്.
അസോസിയേഷന് എല്ലാ വർഷവും അയണ്‍ബട്ട് റാലി സംഘടിപ്പിക്കുന്നുണ്ട്. 11,000 മൈല്‍ റൈഡാണ് റാലി. റാലിയില്‍ പങ്കെടുക്കുന്നതിന് 24 മണിക്കുറിനുള്ളില്‍ സാഡില്സോര് എന്ന 1000 മൈല്‍ റൈഡ് പൂര്‍ത്തിയാക്കണം. അല്ലെങ്കില്‍ ബണ്ബര്ണര് 1500 പൂര്‍ത്തിയാക്കണം. 1984ല്‍ അമേരിക്കയിലെ ഷിക്കാഗോയില്‍ രൂപംകൊണ്ട അസോസിയേഷനില്‍ നിലവില്‍ അറുപതിനായിരത്തിലധികം അംഗങ്ങളുള്ളതായി ഇവരുടെ വെബ്സൈറ്റില്‍ പറയുന്നു. ലോകത്തെ പരുക്കന്മാരായ റൈഡേഴ്സ് എന്ന് സ്വയം വിശേഷിപ്പിക്കുന്നവരാണ് അസോസിയേഷന് അംഗങ്ങള്‍.