തിരുവനന്തപുരം: സംസ്ഥാനത്തെ കഞ്ചാവിന്റെ ഉപയോഗം ഭയാനകമായി വർധിക്കുന്നതായി എക്സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ്. വെള്ളയമ്പലം ലിറ്റിൽ ഫ്ളവർ പാരിഷ് ഹാളിൽ നടന്ന കേരള പ്രൈവറ്റ് സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഞ്ചാവ്, ബ്രൗണ്ഷുഗർ, ഓപ്പിയം എന്നിവ പിടിച്ചെടുത്ത 6200 കേസാണ് സംസ്ഥാനത്ത് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത്. ഇതര സംസ്ഥാനക്കാരാണ് കഞ്ചാവ് കൂടുതൽ ഉപയോഗിക്കുന്നത്. അതിനൊപ്പം കേരളത്തിലുള്ളവരിലും കഞ്ചാവ് ഉപയോഗം വളരെ കൂടിയിട്ടുണ്ട്. ഉപയോഗിക്കുന്നതിന്റെ വളരെ ചെറിയ അളവു മാത്രമാണ് പിടികൂടുന്നത്.
സ്കൂളിന്റെയും കോളജിന്റെയും പരിസരങ്ങളിൽ മാത്രമാണ് പോലീസിന് പരിശോധിക്കാൻ കഴിയുന്നത്. ടോയ്ലറ്റിന്റെയും ഹോസ്റ്റലിന്റെയും ഭാഗങ്ങൾ പരിശോധിക്കാൻ ഹെഡ്മാസ്റ്റർമാരും അധ്യാപകരും സമയം കണ്ടെത്തണം. കുട്ടികളിലെ ലഹരി ഉപയോഗം കണ്ടെത്തിയാൽ വീട്ടിൽ അറിയിച്ച് കുട്ടിയുടെ ഭാവിയെ രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക ഭാഷാ പദങ്ങൾ കുറച്ചുമാത്രം ഉപയോഗിക്കുന്ന കുട്ടികൾ ഡിജിറ്റൽ സാങ്കേതികവിദ്യാ പദങ്ങൾ കൂടുതൽ ഉപയോഗിക്കുകയാണെന്ന് മാർത്താണ്ഡം ബിഷപ് ഡോ. വിൻസന്റ് മാർ പൗലോസ് പറഞ്ഞു. അതിനാൽ അധ്യാപകരും സാങ്കേതിക ഭാഷ പഠിക്കേണ്ടിവരുന്നു. ശാസ്ത്ര സാങ്കേതികവിദ്യയുടെ നടുവിൽ എല്ലാവരും ഭയന്നു ജീവിക്കുന്ന കാലമാണ്. എന്തും ഏതും ഫോട്ടോയാക്കിയും തെളിവാക്കിയും മാറ്റുന്ന കാലമാണിതെന്ന ബോധം അധ്യാപകർക്കുണ്ടാകണമെന്നും ബിഷപ് പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കർ വി. ശശി അധ്യാപകർക്കും വിരമിക്കുന്ന ഹെഡ്മാസ്റ്റർമാർക്കും പുരസ്കാരങ്ങൾ സമ്മാനിച്ചു. റോയ് മാത്യു, ആർ. ഹരികുമാർ എന്നിവർ പ്രസംഗിച്ചു. ഇഗ്നേഷ്യസ് തോമസ് സ്വാഗതവും ബഷീർ കുരുണിയൻ നന്ദിയും പറഞ്ഞു.
കഞ്ചാവ്, ബ്രൗണ്ഷുഗർ, ഓപ്പിയം എന്നിവ പിടിച്ചെടുത്ത 6200 കേസാണ് സംസ്ഥാനത്ത് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത്. ഇതര സംസ്ഥാനക്കാരാണ് കഞ്ചാവ് കൂടുതൽ ഉപയോഗിക്കുന്നത്. അതിനൊപ്പം കേരളത്തിലുള്ളവരിലും കഞ്ചാവ് ഉപയോഗം വളരെ കൂടിയിട്ടുണ്ട്. ഉപയോഗിക്കുന്നതിന്റെ വളരെ ചെറിയ അളവു മാത്രമാണ് പിടികൂടുന്നത്.
സ്കൂളിന്റെയും കോളജിന്റെയും പരിസരങ്ങളിൽ മാത്രമാണ് പോലീസിന് പരിശോധിക്കാൻ കഴിയുന്നത്. ടോയ്ലറ്റിന്റെയും ഹോസ്റ്റലിന്റെയും ഭാഗങ്ങൾ പരിശോധിക്കാൻ ഹെഡ്മാസ്റ്റർമാരും അധ്യാപകരും സമയം കണ്ടെത്തണം. കുട്ടികളിലെ ലഹരി ഉപയോഗം കണ്ടെത്തിയാൽ വീട്ടിൽ അറിയിച്ച് കുട്ടിയുടെ ഭാവിയെ രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക ഭാഷാ പദങ്ങൾ കുറച്ചുമാത്രം ഉപയോഗിക്കുന്ന കുട്ടികൾ ഡിജിറ്റൽ സാങ്കേതികവിദ്യാ പദങ്ങൾ കൂടുതൽ ഉപയോഗിക്കുകയാണെന്ന് മാർത്താണ്ഡം ബിഷപ് ഡോ. വിൻസന്റ് മാർ പൗലോസ് പറഞ്ഞു. അതിനാൽ അധ്യാപകരും സാങ്കേതിക ഭാഷ പഠിക്കേണ്ടിവരുന്നു. ശാസ്ത്ര സാങ്കേതികവിദ്യയുടെ നടുവിൽ എല്ലാവരും ഭയന്നു ജീവിക്കുന്ന കാലമാണ്. എന്തും ഏതും ഫോട്ടോയാക്കിയും തെളിവാക്കിയും മാറ്റുന്ന കാലമാണിതെന്ന ബോധം അധ്യാപകർക്കുണ്ടാകണമെന്നും ബിഷപ് പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കർ വി. ശശി അധ്യാപകർക്കും വിരമിക്കുന്ന ഹെഡ്മാസ്റ്റർമാർക്കും പുരസ്കാരങ്ങൾ സമ്മാനിച്ചു. റോയ് മാത്യു, ആർ. ഹരികുമാർ എന്നിവർ പ്രസംഗിച്ചു. ഇഗ്നേഷ്യസ് തോമസ് സ്വാഗതവും ബഷീർ കുരുണിയൻ നന്ദിയും പറഞ്ഞു.