കാഞ്ഞിരപ്പള്ളി: ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസിന്റെ വേര്‍പാടില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാര്‍ മാത്യു അറയ്ക്കല്‍, സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ അനുശോചിച്ചു.
മികച്ച വാഗ്മിയായിരുന്ന മാര്‍ അത്തനാസിയോസ് നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു. പ്രഭാഷകന്‍, ധ്യാനഗുരു, ചിന്തകന്‍, വേദശാസ്ത്ര പണ്ഡിതന് തുടങ്ങിയ നിലകളില്‍ സമൂഹത്തില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന് കത്തോലിക്കാ ദൈവശാസ്ത്രത്തിലും ആഴമേറിയ അറിവുണ്ടായിരുന്നെന്നും മാര്‍ മാത്യു അറയ്ക്കല്‍ അനുസ്മരിച്ചു.
വിശ്വാസത്തില്‍ ഉറച്ചതും ധീരവുമായ അദ്ദേഹത്തിന്റെ നിലപാടുകള്‍ സഭൈക്യപ്രവര്‍ത്തനങ്ങള്‍ക്ക് പുത്തനുണര്‍വ് നല്‍കിയെന്ന് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. മാര്‍ത്തോമ്മാ സഭയോടും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടുമുള്ള അനുശോചനവും പ്രാര്‍ഥനയും കാഞ്ഞിരപ്പള്ളി രൂപത അറിയിച്ചു.
മികച്ച വാഗ്മിയായിരുന്ന മാര്‍ അത്തനാസിയോസ് നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു. പ്രഭാഷകന്‍, ധ്യാനഗുരു, ചിന്തകന്‍, വേദശാസ്ത്ര പണ്ഡിതന് തുടങ്ങിയ നിലകളില്‍ സമൂഹത്തില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന് കത്തോലിക്കാ ദൈവശാസ്ത്രത്തിലും ആഴമേറിയ അറിവുണ്ടായിരുന്നെന്നും മാര്‍ മാത്യു അറയ്ക്കല്‍ അനുസ്മരിച്ചു.
വിശ്വാസത്തില്‍ ഉറച്ചതും ധീരവുമായ അദ്ദേഹത്തിന്റെ നിലപാടുകള്‍ സഭൈക്യപ്രവര്‍ത്തനങ്ങള്‍ക്ക് പുത്തനുണര്‍വ് നല്‍കിയെന്ന് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. മാര്‍ത്തോമ്മാ സഭയോടും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടുമുള്ള അനുശോചനവും പ്രാര്‍ഥനയും കാഞ്ഞിരപ്പള്ളി രൂപത അറിയിച്ചു.