കൊച്ചി: യുവാവിനെയും യുവതിയെയും വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. എളമക്കര പോണേക്കര മീഞ്ചിറ റോഡിൽ ആന്റണി പറത്തറ ലൈനിൽ വൈഷ്ണവത്തിൽ വാടകയ്ക്ക് താമസിച്ചിരുന്ന കോട്ടയം കൊടുങ്ങൂർ വാഴൂർ തൈത്തോട്ടം ശശിയുടെ മകൾ മീര (24), പാലക്കാട് കോൽപ്പാടം തെങ്കര ചെറിക്കലം കബീറിന്റെ മകൻ നൗഫൽ (28) എന്നിവരാണു മരിച്ചത്. ഇരുവരും തനിച്ചായിരുന്നു താമസം.
ഇന്നലെ രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടത്. യുവതിയുടെ മൃതദേഹം മുറിയിൽ കട്ടിലിന് താഴെ നിലത്ത് നഗ്നമായി രക്തത്തിൽ കുളിച്ചനിലയിലായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്നു കത്തി കണ്ടെത്തിയിട്ടുണ്ട്. യുവാവിനെ തൂങ്ങി മരിച്ചനിലയിലാണു കണ്ടത്. മീരയെ കൊലപ്പെടുത്തിയശേഷം നൗഫൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. കത്തിക്കുത്തേറ്റാണ് മീര കൊല്ലപ്പെട്ടിരിക്കുന്നതെന്ന് എളമക്കര പോലീസ് പറഞ്ഞു.
മീരയാണ് വീട് വാടകയ്ക്കെടുത്തിരുന്നത്. നൗഫൽ കുറച്ചുനാളായി യുവതിയോടൊപ്പമാണ് താമസിച്ചിരുന്നതെന്നാണു പോലീസ് നൽകുന്ന വിവരം. സമീപവാസികൾക്ക് ഇവരെക്കുറിച്ചു കാര്യമായ വിവരമൊന്നുമുണ്ടായിരുന്നില്ല. തൂങ്ങി മരിക്കുകയാണെന്നു നൗഫൽ തന്റെ ബന്ധുക്കളെ രാത്രി വിളിച്ചു പറഞ്ഞിരുന്നു. ഇതേതുടർന്ന് ഇവർ പാലക്കാട് നാട്ടുകൽ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും അവിടെനിന്ന് എളമക്കര സ്റ്റേഷനിലേക്ക് വിവരം കൈമാറുകയുമായിരുന്നു. വിവരമറിഞ്ഞയുടൻ എളമക്കര പോലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും ഇരുവരും മരിച്ചിരുന്നു. മൃതദേഹങ്ങൾ വീട്ടിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഇൻക്വിസ്റ്റ് നടത്തും.
ഇന്നലെ രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടത്. യുവതിയുടെ മൃതദേഹം മുറിയിൽ കട്ടിലിന് താഴെ നിലത്ത് നഗ്നമായി രക്തത്തിൽ കുളിച്ചനിലയിലായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്നു കത്തി കണ്ടെത്തിയിട്ടുണ്ട്. യുവാവിനെ തൂങ്ങി മരിച്ചനിലയിലാണു കണ്ടത്. മീരയെ കൊലപ്പെടുത്തിയശേഷം നൗഫൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. കത്തിക്കുത്തേറ്റാണ് മീര കൊല്ലപ്പെട്ടിരിക്കുന്നതെന്ന് എളമക്കര പോലീസ് പറഞ്ഞു.
മീരയാണ് വീട് വാടകയ്ക്കെടുത്തിരുന്നത്. നൗഫൽ കുറച്ചുനാളായി യുവതിയോടൊപ്പമാണ് താമസിച്ചിരുന്നതെന്നാണു പോലീസ് നൽകുന്ന വിവരം. സമീപവാസികൾക്ക് ഇവരെക്കുറിച്ചു കാര്യമായ വിവരമൊന്നുമുണ്ടായിരുന്നില്ല. തൂങ്ങി മരിക്കുകയാണെന്നു നൗഫൽ തന്റെ ബന്ധുക്കളെ രാത്രി വിളിച്ചു പറഞ്ഞിരുന്നു. ഇതേതുടർന്ന് ഇവർ പാലക്കാട് നാട്ടുകൽ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും അവിടെനിന്ന് എളമക്കര സ്റ്റേഷനിലേക്ക് വിവരം കൈമാറുകയുമായിരുന്നു. വിവരമറിഞ്ഞയുടൻ എളമക്കര പോലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും ഇരുവരും മരിച്ചിരുന്നു. മൃതദേഹങ്ങൾ വീട്ടിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഇൻക്വിസ്റ്റ് നടത്തും.