കാസര്‍ഗോഡ്: യുവശാസ്ത്രജ്ഞര്‍ക്കുള്ള യൂറോപ്പിലെ പ്രശസ്തമായ മേരി ക്യൂറി ഫെലോഷിപ് കാസര്‍ഗോഡ് മൊഗ്രാല്‍ സ്വദേശി ഡോ. സജേഷ് പി. തോമസിന്. യൂറോപ്യന്‍ യൂണിയനില്‍നിന്നു ലഭിക്കുന്ന അവാര്‍ഡ് തുകയായ 1.6 കോടി രൂപയോളം വരുന്ന ഫെലോഷിപ് ഗവേഷണ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കും. ഔഷധ തന്മാത്രകള്ക്കിടയിലുള്ള രാസബന്ധനത്തെക്കുറിച്ചു മനസിലാക്കാന്‍ സഹായിക്കുന്ന ക്വാണ്ടം ക്രിസ്റ്റലോഗ്രഫി എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്നതിനാണു ഫെലോഷിപ്.
മലയാളം മീഡിയത്തില്‍ പഠിച്ചാണ് സജേഷിന്റെ ഈ നേട്ടം. മൊഗ്രാല്‍ ഗവ.സ്കൂളില്‍നിന്നു ഹൈസ്കൂൾ വിദ്യാഭ്യാസവും ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നിന്നു പ്ലസ് ടുവും പൂര്‍ത്തിയാക്കിയശേഷം കാസര്‍ഗോഡ് ഗവ.കോളജില്‍നിന്നു കെമിസ്ട്രിയില്‍ ബിരുദവും എംജി സര്‍വകലാശാല കാമ്പസില്‍നിന്നു ബിരുദാനന്തരബിരുദവും നേടി. ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസില്‍നിന്നു പിഎച്ച്ഡി സ്വന്തമാക്കി. നിലവില്‍ ഡെന്മാര്ക്കിലെ ആറോസ് സര്‍വകലാശാലയില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനാണ്. ഡോ. രശ്മിയാണു ഭാര്യ. സജേഷിന്റെ ജ്യേഷ്ഠന് അജേഷും കെമിസ്ട്രിയില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കി ലണ്ടന്‍ ഇംപീരിയല്‍ കോളജില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനാണ്. പൈനാടത്ത് തോമസ് പി. ജോസഫിന്റെയും റോസിയുടെയും മകനാണ് സജേഷ്.
മലയാളം മീഡിയത്തില്‍ പഠിച്ചാണ് സജേഷിന്റെ ഈ നേട്ടം. മൊഗ്രാല്‍ ഗവ.സ്കൂളില്‍നിന്നു ഹൈസ്കൂൾ വിദ്യാഭ്യാസവും ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നിന്നു പ്ലസ് ടുവും പൂര്‍ത്തിയാക്കിയശേഷം കാസര്‍ഗോഡ് ഗവ.കോളജില്‍നിന്നു കെമിസ്ട്രിയില്‍ ബിരുദവും എംജി സര്‍വകലാശാല കാമ്പസില്‍നിന്നു ബിരുദാനന്തരബിരുദവും നേടി. ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസില്‍നിന്നു പിഎച്ച്ഡി സ്വന്തമാക്കി. നിലവില്‍ ഡെന്മാര്ക്കിലെ ആറോസ് സര്‍വകലാശാലയില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനാണ്. ഡോ. രശ്മിയാണു ഭാര്യ. സജേഷിന്റെ ജ്യേഷ്ഠന് അജേഷും കെമിസ്ട്രിയില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കി ലണ്ടന്‍ ഇംപീരിയല്‍ കോളജില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനാണ്. പൈനാടത്ത് തോമസ് പി. ജോസഫിന്റെയും റോസിയുടെയും മകനാണ് സജേഷ്.