തിരുവനന്തപുരം: സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും പുതിയ തസ്തികകൾ അനുവദിക്കുന്നതിനു ധനവകുപ്പിന്റെ കർശന നിയന്ത്രണം. വാഹനങ്ങൾ വാങ്ങുന്നതിനും വിലക്കും വിദേശയാത്രയ്ക്കു നിയന്ത്രണവും കൊണ്ടുവന്നു.
ലാൻഡ് ലൈൻ കണക്ഷനുകൾക്കു പകരം മൊബൈൽ ഫോണ് ഉപയോഗിക്കണമെന്നും സംസ്ഥാനത്തു കടുത്ത സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ പറയുന്നു.
ആവശ്യമായ പഠനത്തിനു ശേഷം മാത്രമേ പുതിയ തസ്തിക സൃഷ്ടിക്കാവൂ. വകുപ്പിനുള്ളിലെ പുനർവിന്യാസം കൊണ്ട് ആവശ്യങ്ങൾ പരിഹരിക്കണം.
വാഹനങ്ങൾ വാങ്ങുന്നതിനു പകരം മൂന്നു മുതൽ അഞ്ചു വരെ വർഷ കാലാവധിയിലേക്ക് പാട്ടത്തിന് എടുക്കണം. 14 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള വാഹനങ്ങൾ പാട്ടത്തിനെടുക്കാൻ പാടില്ല. ഡ്രൈവർ, ഇന്ധനച്ചെലവ് എന്നിവ സഹിതമാകണം പാട്ടത്തിന് എടുക്കേണ്ടത്. വാഹനങ്ങൾ സംബന്ധിച്ച ഇ- രജിസ്റ്ററുകൾ സൂക്ഷിക്കണം. എന്നാൽ, വകുപ്പു മേധാവികൾ, പോലീസ്, നിയമ നിർവഹണ ഏജൻസികൾ, തദ്ദേശ സ്ഥാപന അധ്യക്ഷർ, ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവർക്കു മാത്രം വാഹനം വാങ്ങാൻ അനുമതിയുണ്ട്.
പഠനത്തിനു ശേഷമേ പുതിയ ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ അനുവദിക്കാവൂ. വിമാനയാത്ര പരമാവധി കുറയ്ക്കണം. വീഡിയോ കോണ്ഫറൻസിംഗിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം.വിദേശയാത്രയ്ക്കുള്ള അപേക്ഷകൾക്ക് വകുപ്പു മന്ത്രിയുടെയും ധനവകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും അനുമതി വേണം. വകുപ്പു തലവൻമാരുടെ മൊബൈൽ ഫോണ് പ്രതിമാസ ചാർജ് 1500 രൂപയിൽനിന്ന് 1000 രൂപയാക്കി കുറയ്ക്കുന്നതായും ഉത്തരവിൽ പറയുന്നു.
ലാൻഡ് ലൈൻ കണക്ഷനുകൾക്കു പകരം മൊബൈൽ ഫോണ് ഉപയോഗിക്കണമെന്നും സംസ്ഥാനത്തു കടുത്ത സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ പറയുന്നു.
ആവശ്യമായ പഠനത്തിനു ശേഷം മാത്രമേ പുതിയ തസ്തിക സൃഷ്ടിക്കാവൂ. വകുപ്പിനുള്ളിലെ പുനർവിന്യാസം കൊണ്ട് ആവശ്യങ്ങൾ പരിഹരിക്കണം.
വാഹനങ്ങൾ വാങ്ങുന്നതിനു പകരം മൂന്നു മുതൽ അഞ്ചു വരെ വർഷ കാലാവധിയിലേക്ക് പാട്ടത്തിന് എടുക്കണം. 14 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള വാഹനങ്ങൾ പാട്ടത്തിനെടുക്കാൻ പാടില്ല. ഡ്രൈവർ, ഇന്ധനച്ചെലവ് എന്നിവ സഹിതമാകണം പാട്ടത്തിന് എടുക്കേണ്ടത്. വാഹനങ്ങൾ സംബന്ധിച്ച ഇ- രജിസ്റ്ററുകൾ സൂക്ഷിക്കണം. എന്നാൽ, വകുപ്പു മേധാവികൾ, പോലീസ്, നിയമ നിർവഹണ ഏജൻസികൾ, തദ്ദേശ സ്ഥാപന അധ്യക്ഷർ, ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവർക്കു മാത്രം വാഹനം വാങ്ങാൻ അനുമതിയുണ്ട്.
പഠനത്തിനു ശേഷമേ പുതിയ ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ അനുവദിക്കാവൂ. വിമാനയാത്ര പരമാവധി കുറയ്ക്കണം. വീഡിയോ കോണ്ഫറൻസിംഗിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം.വിദേശയാത്രയ്ക്കുള്ള അപേക്ഷകൾക്ക് വകുപ്പു മന്ത്രിയുടെയും ധനവകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും അനുമതി വേണം. വകുപ്പു തലവൻമാരുടെ മൊബൈൽ ഫോണ് പ്രതിമാസ ചാർജ് 1500 രൂപയിൽനിന്ന് 1000 രൂപയാക്കി കുറയ്ക്കുന്നതായും ഉത്തരവിൽ പറയുന്നു.