+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോലീസ് മർദനം ശരിവച്ചു മെഡിക്കൽ ബോർഡ്

കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തിൽ പോലീസ് മർദനനിഗമനം ശരിവച്ചു മെഡിക്കൽ ബോർഡ് റിപ്പോർട്ട്
പോലീസ് മർദനം ശരിവച്ചു മെഡിക്കൽ ബോർഡ്
കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തിൽ പോലീസ് മർദനനിഗമനം ശരിവച്ചു മെഡിക്കൽ ബോർഡ് റിപ്പോർട്ട്. ശ്രീജിത്തിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് എറെക്കുറെ ശരിവച്ചാണ് ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡിന്‍റെ യോഗം അന്വേഷണ സംഘത്തിനു റിപ്പോർട്ട് സമർപ്പിച്ചത്.

മരണത്തിനിടയാക്കിയത് അടിവയറ്റിലേറ്റ ആഘാതത്തിൽ കുടലിലുണ്ടായ മുറിവാണ്. കുടലിൽ 90 ശതമാനത്തോളം മുറിവേറ്റിരുന്നു. ഈ മുറിവിൽനിന്നു കുടലിനുള്ളിലെ പദാർഥങ്ങൾ പുറത്തുവന്നതാണു മരണകാരണമായതെന്നു പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. മുറിവിനെത്തുടർന്ന് അണുബാധയുണ്ടായി. ഭക്ഷണം കഴിച്ചത് അണുബാധ കൂട്ടുകയും ചെയ്തു. ഇന്നലെ എറണാകുളം ഗസ്റ്റ് ഹൗസിലാണു പ്രത്യേക അന്വേഷണ സംഘത്തലവൻ ഐജി എസ്. ശ്രീജിത്തിന്‍റെ സാന്നിധ്യത്തിൽ യോഗം കൂടിയത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് അഞ്ചംഗ മെഡിക്കൽ ബോർഡ് പരിശോധിച്ചു. പ്രത്യേക അന്വേഷണ സംഘം തയാറാക്കിയ ചോദ്യങ്ങൾക്കു പ്രാഥമിക വിലയിരുത്തൽ നടത്തി ബോർഡ് അംഗങ്ങൾ ഉത്തരം നൽകി.

ചില ചോദ്യങ്ങൾക്കു മറുപടി നൽകാൻ വിശദമായ പരിശോധനകൾ ആവശ്യമാണെന്നു വിദഗ്ധ സംഘം അറിയിച്ചു. ഈ ഉത്തരങ്ങൾ കൂടി അടങ്ങുന്നഅന്തിമ റിപ്പോർട്ട് രണ്ടു ദിവസത്തിനകം നൽകും.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. കെ. ശശികല, ആലപ്പുഴ മെഡിക്കൽ കോളജിലെ ജനറൽ വിഭാഗം പ്രഫ. ഡോ. ഉണ്ണികൃഷ്ണൻ കർത്ത, തൃശൂർ മെഡിക്കൽ കോളജ് ജനറൽ സർജറി വിഭാഗം അഡീഷണൽ പ്രഫ. ഡോ. ശ്രീകുമാർ, കോഴിക്കോട് മെഡിക്കൽ കോളജിലെ സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി പ്രഫ. ഡോ. പ്രതാപൻ, കോട്ടയം മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗം പ്രഫ. ഡോ. ജയകുമാർ എന്നിവരാണു ബോർഡിലുള്ളത്.