കോട്ടയം: സുപ്രീംകോടതി വിധി ദൈവനിശ്ചയമായി കരുതി സ്വാഗതം ചെയ്യുന്നുവെന്നു ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് ആർക്കും ഭൂഷണമല്ല. വിധി അനുസരിക്കാനും സഭയിൽ സമാധാനം സ്ഥാപിക്കാനും ഏവരും പ്രത്യേകിച്ചു പിറവം സെന്റ് മേരീസ് വലിയ പളളി ഇടവകാംഗങ്ങൾ പ്രാർഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെന്നു കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
മലങ്കര സഭയിൽ സുദീർഘകാലമായി നിലനിന്ന തർക്കവും വ്യവഹാരവും ഈ വിധിയോടെ നീങ്ങിയെന്ന് വിലയിരുത്തുന്നതായി കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്താനാസിയോസ്.
ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയെക്കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും അവ്യക്തത തോന്നിയിട്ടുണ്ടെങ്കിൽ ഇന്നത്തെ വിധിയോടെ അത് മാറികിട്ടിയെന്നും സമാധാനം പുനഃസ്ഥാപിക്കാനുളള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധികൾ ദുർവ്യാഖ്യാനം ചെയ്യുന്നവർക്കുളള വ്യക്തമായ മറുപടിയാണ് ഇന്നത്തെ വിധിയെന്ന് സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ അഭിപ്രായപ്പെട്ടു.
മലങ്കര സഭയിൽ സുദീർഘകാലമായി നിലനിന്ന തർക്കവും വ്യവഹാരവും ഈ വിധിയോടെ നീങ്ങിയെന്ന് വിലയിരുത്തുന്നതായി കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്താനാസിയോസ്.
ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയെക്കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും അവ്യക്തത തോന്നിയിട്ടുണ്ടെങ്കിൽ ഇന്നത്തെ വിധിയോടെ അത് മാറികിട്ടിയെന്നും സമാധാനം പുനഃസ്ഥാപിക്കാനുളള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധികൾ ദുർവ്യാഖ്യാനം ചെയ്യുന്നവർക്കുളള വ്യക്തമായ മറുപടിയാണ് ഇന്നത്തെ വിധിയെന്ന് സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ അഭിപ്രായപ്പെട്ടു.