തൊടുപുഴ: സ്ത്രീകൾ മാത്രമുള്ള വീട്ടിൽ അതിക്രമിച്ച് കയറിയയാൾക്കെതിരേ നടപടിയെടുക്കാൻ പോലീസ് തയാറാകാത്തതിൽ മനംനൊന്ത് വീട്ടമ്മ ഉറക്കഗുളിക കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ചു. ഇതോടെ പ്രതിയെ അറസ്റ്റ്ചെയ്ത് പോലീസ് മുഖംരക്ഷിച്ചു. ഈസ്റ്റ് കലൂർ സ്വദേശിനിയാണ് ഉറക്കഗുളിക കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ചത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം കല്ലൂർക്കര കല്ലുറുന്പിൽ ജോർജിനെ (62) പോലീസ് പിടികൂടുകയും ചെയ്തു.
വീട്ടമ്മ ഉറക്കഗുളിക കഴിച്ചതല്ലെന്നും അപസ്മാര രോഗത്തിനുള്ള മരുന്നു വീണ്ടും കഴിച്ചതുമൂലമാണ് ആശുപത്രിയിൽ കഴിയുന്നതെന്നും മാധ്യമങ്ങളോടു പറയണമെന്ന് പോലീസ് ആവശ്യപ്പെട്ടതായി ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്തരയോടെയാണു ജോർജ് തന്റെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതെന്നു വീട്ടമ്മ പോലീസിൽ അറിയിച്ചത്. ഇയാളെ പിടികൂടി സ്റ്റേഷനിലേക്കു കൊണ്ടുപോയെങ്കിലും അര മണിക്കൂർ കഴിഞ്ഞപ്പോൾ വീട്ടയച്ചുവെന്ന് ഇവർ പിന്നീട് നൽകിയ പരാതിയിൽ പറയുന്നു. നാല് സ്ത്രീകളും ഒരു പെണ്കുഞ്ഞും മാത്രമുള്ള വീട്ടിൽ വീണ്ടും അതിക്രമിച്ച് കയറി. വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചു. ഇതിനു ശേഷം വീടിന്റെ തിണ്ണയിലിരുന്നു മദ്യപിക്കാൻ ജോർജ് ശ്രമിച്ചപ്പോൾ പിതാവിനെ ഫോണ് ചെയ്തു വരുത്തി. ഈ സമയം, പിതാവിനെ മർദിച്ചശേഷം സ്വന്തം വാഹനത്തിലുണ്ടായിരുന്ന വാഴക്കുല റോഡിൽ എറിഞ്ഞ് ജോർജ് ചിതറിച്ചു. വീട്ടിലുള്ളവരെ ഇതുപോലെ ചിതറിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വീട്ടമ്മയുടെ പരാതിയിൽ പറയുന്നു.
അപസ്മാര രോഗത്തിനു 15 വർഷമായി ചികിത്സ നടത്തുകയാണ് താനെന്നും അക്രമിയുമായി യാതൊരു ബന്ധവുമില്ലെന്നും ഭീഷണി മുഴക്കുന്നത് എന്തിനെന്ന് അറിയില്ലെന്നും വീട്ടമ്മയുടെ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജോർജ് ആക്രമിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ചൊവ്വാഴ്ച രാവിലെ തൊടുപുഴ പോലീസ് സ്റ്റേഷനിലെത്തി സിഐയെയും എസ്ഐയെയും കണ്ടു. എന്നാൽ കേസെടുക്കാൻ കാരണമായ കുറ്റം ജോർജ് ചെയ്തിട്ടില്ലെന്നും ഇക്കാരണത്താൽ ഒന്നും ചെയ്യാനില്ലെന്നും പറഞ്ഞു പോലീസ് തങ്ങളെ മടക്കി അയയ് ക്കുകയായിരുന്നുവെന്ന വീട്ടമ്മ പറയുന്നു. ഇതിനിടെ വിവരം ഡിജിപി ലോക്നാഥ് ബെഹ്റയെ അറിയിച്ചു. പിന്നീട് സ്റ്റേഷനിൽ നിന്നും മടങ്ങിയ തന്നെയും ഭർത്താവിനെയും പോലീസ് തിരികെ വിളിച്ചെന്നും തുടർന്നാണു കേസെടുത്തതെന്നും വീട്ടമ്മ പറയുന്നു. പ്രതിയെ അറസ്റ്റു ചെയ്യാൻ പൊലീസ് തയാറാകാത്തതിനാലാണു വീട്ടമ്മ ഉറക്കഗുളിക കഴിച്ചതെന്നാണു സൂചന.
പ്രതി ജോർജിനെ പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ ശാരീരികാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടർന്നു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീട്ടമ്മ ഉറക്കഗുളിക കഴിച്ചതല്ലെന്നും അപസ്മാര രോഗത്തിനുള്ള മരുന്നു വീണ്ടും കഴിച്ചതുമൂലമാണ് ആശുപത്രിയിൽ കഴിയുന്നതെന്നും മാധ്യമങ്ങളോടു പറയണമെന്ന് പോലീസ് ആവശ്യപ്പെട്ടതായി ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്തരയോടെയാണു ജോർജ് തന്റെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതെന്നു വീട്ടമ്മ പോലീസിൽ അറിയിച്ചത്. ഇയാളെ പിടികൂടി സ്റ്റേഷനിലേക്കു കൊണ്ടുപോയെങ്കിലും അര മണിക്കൂർ കഴിഞ്ഞപ്പോൾ വീട്ടയച്ചുവെന്ന് ഇവർ പിന്നീട് നൽകിയ പരാതിയിൽ പറയുന്നു. നാല് സ്ത്രീകളും ഒരു പെണ്കുഞ്ഞും മാത്രമുള്ള വീട്ടിൽ വീണ്ടും അതിക്രമിച്ച് കയറി. വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചു. ഇതിനു ശേഷം വീടിന്റെ തിണ്ണയിലിരുന്നു മദ്യപിക്കാൻ ജോർജ് ശ്രമിച്ചപ്പോൾ പിതാവിനെ ഫോണ് ചെയ്തു വരുത്തി. ഈ സമയം, പിതാവിനെ മർദിച്ചശേഷം സ്വന്തം വാഹനത്തിലുണ്ടായിരുന്ന വാഴക്കുല റോഡിൽ എറിഞ്ഞ് ജോർജ് ചിതറിച്ചു. വീട്ടിലുള്ളവരെ ഇതുപോലെ ചിതറിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വീട്ടമ്മയുടെ പരാതിയിൽ പറയുന്നു.
അപസ്മാര രോഗത്തിനു 15 വർഷമായി ചികിത്സ നടത്തുകയാണ് താനെന്നും അക്രമിയുമായി യാതൊരു ബന്ധവുമില്ലെന്നും ഭീഷണി മുഴക്കുന്നത് എന്തിനെന്ന് അറിയില്ലെന്നും വീട്ടമ്മയുടെ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജോർജ് ആക്രമിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ചൊവ്വാഴ്ച രാവിലെ തൊടുപുഴ പോലീസ് സ്റ്റേഷനിലെത്തി സിഐയെയും എസ്ഐയെയും കണ്ടു. എന്നാൽ കേസെടുക്കാൻ കാരണമായ കുറ്റം ജോർജ് ചെയ്തിട്ടില്ലെന്നും ഇക്കാരണത്താൽ ഒന്നും ചെയ്യാനില്ലെന്നും പറഞ്ഞു പോലീസ് തങ്ങളെ മടക്കി അയയ് ക്കുകയായിരുന്നുവെന്ന വീട്ടമ്മ പറയുന്നു. ഇതിനിടെ വിവരം ഡിജിപി ലോക്നാഥ് ബെഹ്റയെ അറിയിച്ചു. പിന്നീട് സ്റ്റേഷനിൽ നിന്നും മടങ്ങിയ തന്നെയും ഭർത്താവിനെയും പോലീസ് തിരികെ വിളിച്ചെന്നും തുടർന്നാണു കേസെടുത്തതെന്നും വീട്ടമ്മ പറയുന്നു. പ്രതിയെ അറസ്റ്റു ചെയ്യാൻ പൊലീസ് തയാറാകാത്തതിനാലാണു വീട്ടമ്മ ഉറക്കഗുളിക കഴിച്ചതെന്നാണു സൂചന.
പ്രതി ജോർജിനെ പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ ശാരീരികാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടർന്നു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.