കിടങ്ങൂർ: സുഹൃത്തുക്കൾ സഞ്ചരിച്ച സ്കൂട്ടറിൽ ലോറിയിടിച്ച് സ്കൂട്ടർ ഓടിച്ചിരുന്ന യുവാവ് മരിച്ചു. കടനാട് തച്ചാംപുറത്ത് ജോസിന്റെ മകൻ ജിൻസ് ടി. ജോസാണ് (35) മരിച്ചത്.
സുഹൃത്ത് കടനാട് മലേക്കണ്ടത്തിൽ ലിബിൻ ഏബ്രഹാമിനെ (24) പരിക്കുകളോടെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 5.30 നു പാലാ-ഏറ്റുമാനൂർ ഹൈവേയിൽ കിടങ്ങൂർ ജംഗ്ഷനു സമീപമായിരുന്നു അപകടം. കല്യാണമണ്ഡപം അറേഞ്ചുമെന്റുമായി ബന്ധപ്പെട്ട് ഏറ്റുമാനൂരിൽ പോയി പാലായ്ക്ക് മടങ്ങുകയായിരുന്നു യുവാക്കൾ.
ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഏറ്റുമാനൂരിലേക്കു തടിയുമായി പോവുകയായിരുന്ന ലോറിയാണ് ഇടിച്ചത്. ജിൻസ് തൽക്ഷണം മരിച്ചതായി നാട്ടുകാർ പറഞ്ഞു.
ജിൻസിന്റെ അമ്മ തങ്കമ്മ കുറിച്ചിത്താനം ചെരുവിൽ കുടുംബാഗമാണ്. സഹോദരങ്ങൾ: ജിയോ (യുകെ), ജയിംസ്, ജോമോൾ, ലീനാമോൾ.
സുഹൃത്ത് കടനാട് മലേക്കണ്ടത്തിൽ ലിബിൻ ഏബ്രഹാമിനെ (24) പരിക്കുകളോടെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 5.30 നു പാലാ-ഏറ്റുമാനൂർ ഹൈവേയിൽ കിടങ്ങൂർ ജംഗ്ഷനു സമീപമായിരുന്നു അപകടം. കല്യാണമണ്ഡപം അറേഞ്ചുമെന്റുമായി ബന്ധപ്പെട്ട് ഏറ്റുമാനൂരിൽ പോയി പാലായ്ക്ക് മടങ്ങുകയായിരുന്നു യുവാക്കൾ.
ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഏറ്റുമാനൂരിലേക്കു തടിയുമായി പോവുകയായിരുന്ന ലോറിയാണ് ഇടിച്ചത്. ജിൻസ് തൽക്ഷണം മരിച്ചതായി നാട്ടുകാർ പറഞ്ഞു.
ജിൻസിന്റെ അമ്മ തങ്കമ്മ കുറിച്ചിത്താനം ചെരുവിൽ കുടുംബാഗമാണ്. സഹോദരങ്ങൾ: ജിയോ (യുകെ), ജയിംസ്, ജോമോൾ, ലീനാമോൾ.