തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്പെൻഷൻ. സർവീസിലിരിക്കുമ്പോൾ സർക്കാരിന്റെ അനുമതിയില്ലാതെ പുസ്തകമെഴുതിയതിനാണ് നിലവിൽ സസ്പെൻഷനിലുള്ള ജേക്കബ് തോമസിനെ വീണ്ടും സസ്പെൻഡ് ചെയ്തത്.
മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ചീഫ് സെക്രട്ടറിയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്. ഓഖി വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരേ വിമർശനം ഉന്നയിച്ചതിന് കഴിഞ്ഞ ഡിസംബർ 20 ന് സർക്കാർ ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തിരുന്നു.
രണ്ടു പുസ്തകങ്ങളാണു ജേക്കബ് തോമസ് സർക്കാർ അനുമതിയില്ലാതെ എഴുതിയത്. "സ്രാവുകൾക്കൊപ്പം നീന്തുന്പോൾ’ എന്ന ആദ്യപുസ്തകത്തിലും "കാര്യവും കാരണവും’ എന്ന രണ്ടാമത്തെ പുസ്തകത്തിലും ചട്ടവിരുദ്ധമായ നടപടികൾ ഉള്ളതായി കണ്ടെത്തിയിരുന്നു. വിജിലൻസ് ഡയറക്ടറായിരിക്കെ പരിഗണിച്ച കേസുകളെക്കുറിച്ചും സർക്കാർനയങ്ങളെ വിമർശിച്ചുമുള്ള പരാമർശങ്ങൾ പുസ്തകങ്ങളിൽ ഉണ്ടായിരുന്നു.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണു ചട്ടലംഘനം കണ്ടെത്തിയത്. വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ അന്വേഷണ സമിതി രൂപീകരിക്കുകയായിരുന്നു. ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ് ഈ അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരായി ജേക്കബ് തോമസ് വിശദീകരണം നൽകിയിരുന്നില്ല.
മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ചീഫ് സെക്രട്ടറിയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്. ഓഖി വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരേ വിമർശനം ഉന്നയിച്ചതിന് കഴിഞ്ഞ ഡിസംബർ 20 ന് സർക്കാർ ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തിരുന്നു.
രണ്ടു പുസ്തകങ്ങളാണു ജേക്കബ് തോമസ് സർക്കാർ അനുമതിയില്ലാതെ എഴുതിയത്. "സ്രാവുകൾക്കൊപ്പം നീന്തുന്പോൾ’ എന്ന ആദ്യപുസ്തകത്തിലും "കാര്യവും കാരണവും’ എന്ന രണ്ടാമത്തെ പുസ്തകത്തിലും ചട്ടവിരുദ്ധമായ നടപടികൾ ഉള്ളതായി കണ്ടെത്തിയിരുന്നു. വിജിലൻസ് ഡയറക്ടറായിരിക്കെ പരിഗണിച്ച കേസുകളെക്കുറിച്ചും സർക്കാർനയങ്ങളെ വിമർശിച്ചുമുള്ള പരാമർശങ്ങൾ പുസ്തകങ്ങളിൽ ഉണ്ടായിരുന്നു.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണു ചട്ടലംഘനം കണ്ടെത്തിയത്. വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ അന്വേഷണ സമിതി രൂപീകരിക്കുകയായിരുന്നു. ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ് ഈ അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരായി ജേക്കബ് തോമസ് വിശദീകരണം നൽകിയിരുന്നില്ല.