കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡി മരണം നടന്നു ഒന്പതാം ദിവസമാണു മൂന്നു പോലീസുകാർ അറസ്റ്റിലായിരിക്കുന്നത്. എത്രയും വേഗം കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്നു പ്രഖ്യാപിച്ചാണു ഡിജിപി പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകിയത്. എന്നാൽ ശ്രീജിത്തിന്റെ മരണം കൊലക്കേസാക്കി മാറ്റി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടും അറസ്റ്റ് നീളുകയായിരുന്നു.
ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുന്നതിനിടെ ജുഡീഷൽ, സിബിഐ അന്വേഷണം വേണമെന്ന ആവശ്യം പലതലങ്ങളിൽ നിന്നുയർന്നു. ഇതിനിടെയാണു മൂന്നു പേരുടെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. മൊഴികളിലെ വൈരുധ്യമാണ് അറസ്റ്റ് വൈകിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.
കസ്റ്റഡിയിലെടുക്കുന്പോൾ വീട്ടിൽ വച്ചു മർദനം നടന്നതായി ശ്രീജിത്തിന്റെ ഭാര്യ അഖില അടക്കമുള്ളവർ പറഞ്ഞപ്പോൾ വീട്ടിൽ മർദനം നടന്നിട്ടില്ലെന്ന രീതിയിലും വെളിപ്പെടുത്തലുകളുണ്ടായി. മരണകാരണമായ കുടലിലെ മുറിവ് എവിടെവച്ചുണ്ടായി എന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതിലും അന്വേഷണ സംഘം ബുദ്ധിമുട്ടി.
അതേസമയം, ഉന്നതരായ ചില പോലീസ് ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം എത്താതിരിക്കാനാണ് അറസ്റ്റ് വൈകിപ്പിച്ചതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന ഉദ്യോഗസ്ഥരുടെ ബന്ധുക്കളും ഈ ആരോപണം ഉന്നയിക്കുന്നു. ശ്രീജിത്തിന്റെ കുടുംബം എസ്ഐ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെടുന്നു.
അറസ്റ്റ് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് ഐജി
കൊച്ചി: കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണു കസ്റ്റഡി മരണക്കേസിൽ മൂന്നു പോലീസുകാരെ അറസ്റ്റ് ചെയ്തതെന്നു പ്രത്യേക അന്വേഷണ സംഘത്തലവൻ ഐജി ശ്രീജിത്ത്. പ്രാഥമിക അന്വേഷണത്തിൽ ഇവർക്കെതിരേ ആവശ്യത്തിനു തെളിവുകളുണ്ട്. ആരോപണവിധേയരായ മറ്റ് ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം നടക്കുകയാണ്.
മെഡിക്കൽ ബോർഡിന്റെ തീരുമാനം വന്ന ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കും. ശ്രീജിത്തിന്റെ കുടുംബത്തിനു നീതി ഉറപ്പാക്കും. കുറ്റക്കാരായ എല്ലാവർക്കുംനേരേ അന്വേഷണമുണ്ടാകും. അവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരും. സത്യസന്ധമായ കുറ്റപത്രം തയാറാക്കുമെന്നും ഐജി പറഞ്ഞു. റൂറൽ എസ്പിയുടെ മൊഴി എടുക്കുമോയെന്നുള്ള ചോദ്യത്തിന് ഐജി മറുപടി നൽകിയില്ല.
ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുന്നതിനിടെ ജുഡീഷൽ, സിബിഐ അന്വേഷണം വേണമെന്ന ആവശ്യം പലതലങ്ങളിൽ നിന്നുയർന്നു. ഇതിനിടെയാണു മൂന്നു പേരുടെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. മൊഴികളിലെ വൈരുധ്യമാണ് അറസ്റ്റ് വൈകിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.
കസ്റ്റഡിയിലെടുക്കുന്പോൾ വീട്ടിൽ വച്ചു മർദനം നടന്നതായി ശ്രീജിത്തിന്റെ ഭാര്യ അഖില അടക്കമുള്ളവർ പറഞ്ഞപ്പോൾ വീട്ടിൽ മർദനം നടന്നിട്ടില്ലെന്ന രീതിയിലും വെളിപ്പെടുത്തലുകളുണ്ടായി. മരണകാരണമായ കുടലിലെ മുറിവ് എവിടെവച്ചുണ്ടായി എന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതിലും അന്വേഷണ സംഘം ബുദ്ധിമുട്ടി.
അതേസമയം, ഉന്നതരായ ചില പോലീസ് ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം എത്താതിരിക്കാനാണ് അറസ്റ്റ് വൈകിപ്പിച്ചതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന ഉദ്യോഗസ്ഥരുടെ ബന്ധുക്കളും ഈ ആരോപണം ഉന്നയിക്കുന്നു. ശ്രീജിത്തിന്റെ കുടുംബം എസ്ഐ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെടുന്നു.
അറസ്റ്റ് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് ഐജി
കൊച്ചി: കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണു കസ്റ്റഡി മരണക്കേസിൽ മൂന്നു പോലീസുകാരെ അറസ്റ്റ് ചെയ്തതെന്നു പ്രത്യേക അന്വേഷണ സംഘത്തലവൻ ഐജി ശ്രീജിത്ത്. പ്രാഥമിക അന്വേഷണത്തിൽ ഇവർക്കെതിരേ ആവശ്യത്തിനു തെളിവുകളുണ്ട്. ആരോപണവിധേയരായ മറ്റ് ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം നടക്കുകയാണ്.
മെഡിക്കൽ ബോർഡിന്റെ തീരുമാനം വന്ന ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കും. ശ്രീജിത്തിന്റെ കുടുംബത്തിനു നീതി ഉറപ്പാക്കും. കുറ്റക്കാരായ എല്ലാവർക്കുംനേരേ അന്വേഷണമുണ്ടാകും. അവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരും. സത്യസന്ധമായ കുറ്റപത്രം തയാറാക്കുമെന്നും ഐജി പറഞ്ഞു. റൂറൽ എസ്പിയുടെ മൊഴി എടുക്കുമോയെന്നുള്ള ചോദ്യത്തിന് ഐജി മറുപടി നൽകിയില്ല.