കൊല്ലം: സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ, സ്റ്റേറ്റ് സിലബസ് മേഖലയിലെ അൺ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ അൺ എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് കൺസോർഷ്യം (അസ്മാക്) എന്ന പേരിൽ പുതിയ സംഘടന രൂപീകരിച്ചു. സംഘടനയുടെ ഉദ്ഘാടനം കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നിർവഹിച്ചു.
കേരളത്തിലെ കുട്ടികളെ രണ്ടു തട്ടായി കാണുന്ന സർക്കാർ നിലപാട് സ്ഥായിയായി ഫലമുണ്ടാക്കില്ലെന്നു കർദിനാൾ പറഞ്ഞു. ഈ നിലപാട് നീതിയുക്തമായി കാണാനും കഴിയില്ല. സ്കൂളുകളെ എയ്ഡഡ്-അൺഎയ്ഡഡ് എന്ന രീതിയിൽ വേർതിരിക്കുന്നതുപോലും ശരിയല്ല. ഒരു വിഭാഗത്തിന്റെ കാര്യത്തിൽ സർക്കാർ സമ്പൂർണ ചെലവ് വഹിക്കുന്നു. മറുഭാഗത്ത് സംഘടനകളും പ്രസ്ഥാനങ്ങളും സ്ഥാപനങ്ങൾ നടത്തുന്നു. ഇവരുടെ കാര്യത്തിൽ സർക്കാരിനു പകുതി ചെലവുപോലുമില്ലെന്ന് കർദിനാൾ ചൂണ്ടിക്കാട്ടി.
അധ്യാപനം സന്തോഷപ്രദമായ ഒരു പ്രക്രിയയായി മാറണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കൊല്ലം ബിഷപ് ഡോ.സ്റ്റാൻലി റോമൻ പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങൾ ഇനിയും വരേണ്ടതുണ്ട്. പോരായ്മകൾ ഉണ്ടെങ്കിൽ അത് തിരുത്താൻ സംഘടനയും ശ്രമിക്കണം. സർക്കാരിന്റെ വിവേചനം മാറ്റി സ്ഥാപനങ്ങളെ അംഗീകരിക്കുന്നവയാക്കി മാറ്റാനും എല്ലാവരും യത്നിക്കണമെന്നും ബിഷപ് പറഞ്ഞു. എൻ.കെ. പ്രേമചന്ദ്രൻ എംപി മുഖ്യപ്രഭാഷണം നടത്തി. അസ്മാക് ചെയർമാൻ റവ.ഡോ. ഏബ്രഹാം തലോത്തിൽ, ജനറൽ സെക്രട്ടറി റവ.ഡോ. സിൽവി ആന്റണി, ട്രഷറർ ഡോ.വർക്കി ആറ്റുപുറത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
കേരളത്തിലെ കുട്ടികളെ രണ്ടു തട്ടായി കാണുന്ന സർക്കാർ നിലപാട് സ്ഥായിയായി ഫലമുണ്ടാക്കില്ലെന്നു കർദിനാൾ പറഞ്ഞു. ഈ നിലപാട് നീതിയുക്തമായി കാണാനും കഴിയില്ല. സ്കൂളുകളെ എയ്ഡഡ്-അൺഎയ്ഡഡ് എന്ന രീതിയിൽ വേർതിരിക്കുന്നതുപോലും ശരിയല്ല. ഒരു വിഭാഗത്തിന്റെ കാര്യത്തിൽ സർക്കാർ സമ്പൂർണ ചെലവ് വഹിക്കുന്നു. മറുഭാഗത്ത് സംഘടനകളും പ്രസ്ഥാനങ്ങളും സ്ഥാപനങ്ങൾ നടത്തുന്നു. ഇവരുടെ കാര്യത്തിൽ സർക്കാരിനു പകുതി ചെലവുപോലുമില്ലെന്ന് കർദിനാൾ ചൂണ്ടിക്കാട്ടി.
അധ്യാപനം സന്തോഷപ്രദമായ ഒരു പ്രക്രിയയായി മാറണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കൊല്ലം ബിഷപ് ഡോ.സ്റ്റാൻലി റോമൻ പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങൾ ഇനിയും വരേണ്ടതുണ്ട്. പോരായ്മകൾ ഉണ്ടെങ്കിൽ അത് തിരുത്താൻ സംഘടനയും ശ്രമിക്കണം. സർക്കാരിന്റെ വിവേചനം മാറ്റി സ്ഥാപനങ്ങളെ അംഗീകരിക്കുന്നവയാക്കി മാറ്റാനും എല്ലാവരും യത്നിക്കണമെന്നും ബിഷപ് പറഞ്ഞു. എൻ.കെ. പ്രേമചന്ദ്രൻ എംപി മുഖ്യപ്രഭാഷണം നടത്തി. അസ്മാക് ചെയർമാൻ റവ.ഡോ. ഏബ്രഹാം തലോത്തിൽ, ജനറൽ സെക്രട്ടറി റവ.ഡോ. സിൽവി ആന്റണി, ട്രഷറർ ഡോ.വർക്കി ആറ്റുപുറത്ത് തുടങ്ങിയവർ പ്രസംഗിച്ചു.