കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിച്ച സംഭവത്തിൽ അന്വേഷണത്തിന്റെ ഭാഗമായി അഞ്ചംഗ മെഡിക്കൽ സംഘം രൂപീകരിച്ചു. ശ്രീജിത്തിന്റെ മൃതദേഹത്തിലെ ക്ഷതങ്ങളുടെ സ്വഭാവം നിർണയിക്കാനാണു ബോർഡ് രൂപീകരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. കെ. ശശികല, ആലപ്പുഴ മെഡിക്കൽ കോളജിലെ ജനറൽ വിഭാഗം പ്രഫ. ഡോ. ഉണ്ണികൃഷ്ണൻ കർത്ത, തൃശൂർ മെഡിക്കൽ കോളജ് ജനറൽ സർജറി വിഭാഗം അഡീഷണൽ പ്രഫ. ഡോ. ശ്രീകുമാർ, കോഴിക്കോട് മെഡിക്കൽ കോളജിലെ സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി പ്രഫ. ഡോ. പ്രതാപൻ, കോട്ടയം മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗം പ്രഫ. ഡോ. ജയകുമാർ എന്നിവരാണ് മെഡിക്കൽ ബോർഡിലെ അംഗങ്ങൾ. പ്രത്യേക അന്വേഷണ സംഘത്തിന്റെ കത്തിനെത്തുടർന്നു ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
മരിച്ച ശ്രീജിത്തിന്റെ മൃതദേഹത്തിലും ആന്തരികാവയവങ്ങളിലും കണ്ടെത്തിയ ക്ഷതങ്ങളും പരിക്കുകളും വിശകലനം ചെയ്യാൻ വിവിധ മേഖലകളിലെ വിദഗ്ധരായ അഞ്ചു ഡോക്ടർമാർ ഉൾപ്പെടുന്ന ബോർഡ് രൂപീകരിക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. കെ. ശശികല, ആലപ്പുഴ മെഡിക്കൽ കോളജിലെ ജനറൽ വിഭാഗം പ്രഫ. ഡോ. ഉണ്ണികൃഷ്ണൻ കർത്ത, തൃശൂർ മെഡിക്കൽ കോളജ് ജനറൽ സർജറി വിഭാഗം അഡീഷണൽ പ്രഫ. ഡോ. ശ്രീകുമാർ, കോഴിക്കോട് മെഡിക്കൽ കോളജിലെ സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി പ്രഫ. ഡോ. പ്രതാപൻ, കോട്ടയം മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗം പ്രഫ. ഡോ. ജയകുമാർ എന്നിവരാണ് മെഡിക്കൽ ബോർഡിലെ അംഗങ്ങൾ. പ്രത്യേക അന്വേഷണ സംഘത്തിന്റെ കത്തിനെത്തുടർന്നു ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
മരിച്ച ശ്രീജിത്തിന്റെ മൃതദേഹത്തിലും ആന്തരികാവയവങ്ങളിലും കണ്ടെത്തിയ ക്ഷതങ്ങളും പരിക്കുകളും വിശകലനം ചെയ്യാൻ വിവിധ മേഖലകളിലെ വിദഗ്ധരായ അഞ്ചു ഡോക്ടർമാർ ഉൾപ്പെടുന്ന ബോർഡ് രൂപീകരിക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.