കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി അദാനി കന്പനിയുമായി സംസ്ഥാന ഗവൺമെന്റുണ്ടാക്കിയ കരാർ സർക്കാർ താത്പര്യങ്ങൾ സംരക്ഷിക്കുന്നില്ലെന്നു ജുഡീഷൽ അന്വേഷണ കമ്മീഷൻ. പദ്ധതിക്കുള്ള പണം സ്വരൂപിക്കുന്നതിനായി സർക്കാർ ഭൂമി പണയപ്പെടുത്താൻ കന്പനിക്ക് അധികാരം നൽകിയത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്കു വഴിയൊരുക്കുമെന്നു കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് സി. രാമചന്ദ്രൻ നായർ സിറ്റിംഗിനിടെ പറഞ്ഞു.
പദ്ധതിക്കുവേണ്ടി സർക്കാർ ഏറ്റെടുത്ത ഭൂമിയാണു പണയം വയ്ക്കുന്നത്. കന്പനി ആവശ്യപ്പെടുന്ന ബാങ്കിലേക്കു പണയാധാരം എഴുതിക്കൊടുക്കണമെന്നാണു വ്യവസ്ഥ. ഇതു നീണ്ട നിയമവ്യവഹാരങ്ങൾക്കു വഴിതെളിക്കുമെന്നു കമ്മീഷൻ ആശങ്ക പ്രകടിപ്പിച്ചു.
പദ്ധതിക്കുവേണ്ടി സർക്കാർ ഏറ്റെടുത്ത ഭൂമിയാണു പണയം വയ്ക്കുന്നത്. കന്പനി ആവശ്യപ്പെടുന്ന ബാങ്കിലേക്കു പണയാധാരം എഴുതിക്കൊടുക്കണമെന്നാണു വ്യവസ്ഥ. ഇതു നീണ്ട നിയമവ്യവഹാരങ്ങൾക്കു വഴിതെളിക്കുമെന്നു കമ്മീഷൻ ആശങ്ക പ്രകടിപ്പിച്ചു.