കൊച്ചി: കോട്ടയം ജില്ലയിലെ വാഗമണിൽ നിരോധിത സംഘടനയായ സിമിയുടെ നേതൃത്വത്തിൽ ക്യാന്പ് സംഘടിപ്പിച്ചെന്ന കേസിൽ എറണാകുളം പ്രത്യേക എൻഐഎ കോടതി മേയ് 14നു വിധി പറയും.
കേസിലെ അന്തിമ വാദം ഇന്നലെ പൂർത്തിയായി. കേസിലെ 35 പ്രതികളുടെ വിചാരണയാണ് കോടതിയിൽ നടന്നത്. പ്രോസിക്യൂഷൻ സാക്ഷികളായി 77 പേരെ വിസ്തരിച്ചു.
കേസിലെ 31-ാം പ്രതി മെഹബൂബ് മാലിക് ഭോപ്പാലിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു മരിച്ചിരുന്നു. 2007 ഡിസംബർ 10 മുതൽ 12 വരെ വാഗമണിൽ സിമി ക്യാന്പ് സംഘടിപ്പിച്ചുവെന്നാണു കേസിലെ ആരോപണം.2017 ജനുവരി 23 നാണ് വിചാരണ ആരംഭിച്ചത്.
കേസിലെ അന്തിമ വാദം ഇന്നലെ പൂർത്തിയായി. കേസിലെ 35 പ്രതികളുടെ വിചാരണയാണ് കോടതിയിൽ നടന്നത്. പ്രോസിക്യൂഷൻ സാക്ഷികളായി 77 പേരെ വിസ്തരിച്ചു.
കേസിലെ 31-ാം പ്രതി മെഹബൂബ് മാലിക് ഭോപ്പാലിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു മരിച്ചിരുന്നു. 2007 ഡിസംബർ 10 മുതൽ 12 വരെ വാഗമണിൽ സിമി ക്യാന്പ് സംഘടിപ്പിച്ചുവെന്നാണു കേസിലെ ആരോപണം.2017 ജനുവരി 23 നാണ് വിചാരണ ആരംഭിച്ചത്.