തിരുവനന്തപുരം: വർക്കലയിൽ സ്വകാര്യ വ്യക്തിക്ക് അന്നത്തെ സബ് കളക്ടർ ദിവ്യ എസ്. അയ്യർ പതിച്ചു നൽകിയത് സർക്കാർ ഭൂമിതന്നെയാണെന്നു കണ്ടെത്തൽ. ജില്ലാ സർവേ സൂപ്രണ്ട് നടത്തിയ പരിശോധനയിലാണ് സർക്കാർ ഭൂമിയാണെന്ന് തെളിഞ്ഞത്. റിപ്പോർട്ട് ഉടൻ കളക്ടർക്ക് കൈമാറും. വർക്കല അയിരൂർ വില്ലേജിൽപ്പെട്ട 27 സെന്റ് സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്കു പതിച്ചു നൽകിയെന്നു വി. ജോയി എംഎൽഎ റവന്യു മന്ത്രിക്കു നൽകിയ പരാതിയിലാണ് നടപടി.
വർക്കല സ്വദേശി ലിജി കൈവശം വച്ചിരുന്ന ഭൂമി 2017 ലാണ് തഹസീൽദാർ ഇടപെട്ട് തിരിച്ചുപിടിച്ചത്. പരാതിക്കാരി ഹൈക്കോടിയെ സമീപിച്ചതോടെ ഉചിതമായ തീരുമാനമെടുക്കാൻ സബ് കളക്ടറെ ചുമതലപ്പെടുത്തി. രേഖകളുടെ പരിശോധനയ്ക്കൊടുവുൽ ഭൂമി ലിജിക്ക് തിരികെ നൽകി ഉത്തരവായി. എന്നാൽ, എല്ലാ രേഖകളും പരിശോധിക്കാതെയാണ് ഭൂമി തിരികെ നൽകിയതെന്ന ആരോപണം ഉയർന്നതോടെ റവന്യു മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
സംഭവത്തെ തുടർന്ന് ദിവ്യ എസ്. അയ്യരെ തദ്ദേശ സ്വയംഭരണ വകുപ്പിലേക്കു മാറ്റിയിരുന്നു.
വർക്കല സ്വദേശി ലിജി കൈവശം വച്ചിരുന്ന ഭൂമി 2017 ലാണ് തഹസീൽദാർ ഇടപെട്ട് തിരിച്ചുപിടിച്ചത്. പരാതിക്കാരി ഹൈക്കോടിയെ സമീപിച്ചതോടെ ഉചിതമായ തീരുമാനമെടുക്കാൻ സബ് കളക്ടറെ ചുമതലപ്പെടുത്തി. രേഖകളുടെ പരിശോധനയ്ക്കൊടുവുൽ ഭൂമി ലിജിക്ക് തിരികെ നൽകി ഉത്തരവായി. എന്നാൽ, എല്ലാ രേഖകളും പരിശോധിക്കാതെയാണ് ഭൂമി തിരികെ നൽകിയതെന്ന ആരോപണം ഉയർന്നതോടെ റവന്യു മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
സംഭവത്തെ തുടർന്ന് ദിവ്യ എസ്. അയ്യരെ തദ്ദേശ സ്വയംഭരണ വകുപ്പിലേക്കു മാറ്റിയിരുന്നു.