തിരുവനന്തപുരം: ലോകബാങ്ക് വായ്പയോടെ നടപ്പാക്കുന്ന കെഎസ്ടിപി പ്രൊജക്ടിന്റെ രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ട പുനലൂർ-പൊൻകുന്നം റോഡ് വികസനം, തിരുവല്ല ബൈപാസ് നിർമാണം, തിരുവല്ല ടൗണ്‍ നവീകരണം എന്നിവ നടപ്പാക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പ്രപ്പോസലിനു ലോകബാങ്ക് അനുമതി നൽകിയെന്നു പ്രൊജക്ട് ഡയറക്ടർ അജിത് പാട്ടീൽ അറിയിച്ചതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു.
മുടങ്ങിക്കിടന്ന പുനലൂർ-പൊൻകുന്നം റോഡ് ഇപിസി മാതൃകയിൽ സ്റ്റാന്‍ഡ് എലോണ്‍ ആയി ചെയ്യുന്നതിനും, തിരുവല്ല ബൈപാസ് റീ-ടെൻഡർ ചെയ്ത് പൂർത്തീകരിക്കുന്നതിനും, എംസി റോഡിലെ ഒഴിവാക്കപ്പെട്ട തിരുവല്ല ടൗണ്‍ ഭാഗം നവീകരിക്കുന്നതിനുമാണ് കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ ലോകബാങ്ക് അനുമതി നൽകിയത്.
മുടങ്ങിക്കിടന്ന പുനലൂർ-പൊൻകുന്നം റോഡ് ഇപിസി മാതൃകയിൽ സ്റ്റാന്‍ഡ് എലോണ്‍ ആയി ചെയ്യുന്നതിനും, തിരുവല്ല ബൈപാസ് റീ-ടെൻഡർ ചെയ്ത് പൂർത്തീകരിക്കുന്നതിനും, എംസി റോഡിലെ ഒഴിവാക്കപ്പെട്ട തിരുവല്ല ടൗണ്‍ ഭാഗം നവീകരിക്കുന്നതിനുമാണ് കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ ലോകബാങ്ക് അനുമതി നൽകിയത്.