തൊടുപുഴ: ഇതര സംസ്ഥാന തൊഴിലാളി തൊടുപുഴയാറ്റിൽ ഒഴുക്കിൽപ്പെട്ടു മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ബന്ധുവായ യുവാവ് അറസ്റ്റിൽ. മധ്യപ്രദേശ് ഗ്വാളിയാർ ജില്ലയിൽ ദബറ താലൂക്കിൽ രാജേന്ദ്ര സിംഗിന്റെ മകൻ രാമചന്ദ്രസിംഗിന്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് കൂടെ ജോലി ചെയ്തിരുന്നതും രാമചന്ദ്രസിംഗിന്റെ ബന്ധുവുമായ ഉത്തർപ്രദേശ് മാധവ്ഗ്രാ താലൂക്കിൽ സുരേന്ദ്ര സിംഗിന്റെ മകൻ ഉപേന്ദ്ര സിംഗിനെ (22)യാണ് തൊടുപുഴ പോലീസ് അറസ്റ്റു ചെയ്തത്. മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നടക്കുന്ന ജുറാസിക് റോബോട്ടിക് ആനിമൽ പ്രദർശനത്തിലെ സെക്യൂരിറ്റി ജോലിക്കെത്തിയതായിരുന്നു ഇരുവരും. രണ്ടു സംസ്ഥാനങ്ങളുടെയും അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ഇവർ ഒന്നിച്ചാണ് തൊടുപുഴയിൽ ജോലിക്കെത്തിയത്.
കഴിഞ്ഞ ശനിയാഴ്ച തൊടുപുഴ ടൗണ്ഹാളിനു സമീപത്തെ കടവിൽ കുളിക്കാനെത്തിയപ്പോഴുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഉപേന്ദ്രസിംഗ് രാമചന്ദ്രസിംഗിനെ പുഴയിലേക്കു തള്ളിയിടുകയായിരുന്നുവെന്ന് തൊടുപുഴ സിഐ എൻ.ജി. ശ്രീമോൻ പറഞ്ഞു. വാക്കുതർക്കത്തിനിടയിൽ രാമചന്ദ്രസിംഗ് ഉപേന്ദ്ര സിംഗിന്റെ പുറത്തു കയറാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതനായ ഉപേന്ദ്രസിംഗ് അസഭ്യം പറഞ്ഞതിനെ തുടർന്ന് ഇരുവരും തമ്മിലുണ്ടായ മൽപ്പിടുത്തത്തിനിടയിൽ രാമചന്ദ്രസിംഗിനെ പുഴയിലേക്കു തള്ളിയിടുകയായിരുന്നു.
രണ്ടു മീറ്ററോളം ആഴമുള്ള കയത്തിൽ അകപ്പെട്ടു കാണാതായ രാമചന്ദ്രസിംഗിന്റെ മൃതദേഹം നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്നു നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. ഉപേന്ദ്രസിംഗും ഒഴുക്കിൽപ്പെട്ടെങ്കിലും നീന്തി രക്ഷപ്പെട്ടു.
അപകടമെന്ന നിലയിൽ പോലീസ് അസ്വഭാവിക മരണത്തിനാണു കേസെടുത്തതെങ്കിലും പോലീസിനു ലഭിച്ച രഹസ്യവിവരമാണ് കേസിൽ നിർണായകമായത്. ഇവർക്കൊപ്പം ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി ഉപേന്ദ്രസിംഗ് രാമചന്ദ്രസിംഗിനെ പുഴിയിലേക്ക് തള്ളിയിടുന്നതു കണ്ടിരുന്നു. രണ്ടു ദിവസം ഇതു പുറത്തു പറയാതിരുന്ന ഇയാൾ മാനസിക സംഘർഷം മൂലം പിന്നീട് പോലീസിനെ വിവരം ധരിപ്പിക്കുകയായിരുന്നു. ഉപേന്ദ്രസിംഗിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. ഉപേന്ദ്രസിംഗിന്റെ പിതൃസഹോദരന്റെ മകളെയാണ് രാമചന്ദ്രസിംഗ് വിവാഹം കഴിച്ചിരിക്കുന്നത്. മൃതദേഹം സ്വദേശത്തെത്തിച്ച് സംസ്കാരം നടത്തിയിരുന്നു. തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്ഐ വി.സി.വിഷ്ണുകുമാർ, അഡീഷണൽ എസ്ഐമാരായ വി.സി.ജോസഫ്, കെ.സുധാകരൻ, എസ്പിഒമാരായ ഉബൈസ്, നജീബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കൂടെ ജോലി ചെയ്തിരുന്നതും രാമചന്ദ്രസിംഗിന്റെ ബന്ധുവുമായ ഉത്തർപ്രദേശ് മാധവ്ഗ്രാ താലൂക്കിൽ സുരേന്ദ്ര സിംഗിന്റെ മകൻ ഉപേന്ദ്ര സിംഗിനെ (22)യാണ് തൊടുപുഴ പോലീസ് അറസ്റ്റു ചെയ്തത്. മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നടക്കുന്ന ജുറാസിക് റോബോട്ടിക് ആനിമൽ പ്രദർശനത്തിലെ സെക്യൂരിറ്റി ജോലിക്കെത്തിയതായിരുന്നു ഇരുവരും. രണ്ടു സംസ്ഥാനങ്ങളുടെയും അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ഇവർ ഒന്നിച്ചാണ് തൊടുപുഴയിൽ ജോലിക്കെത്തിയത്.
കഴിഞ്ഞ ശനിയാഴ്ച തൊടുപുഴ ടൗണ്ഹാളിനു സമീപത്തെ കടവിൽ കുളിക്കാനെത്തിയപ്പോഴുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഉപേന്ദ്രസിംഗ് രാമചന്ദ്രസിംഗിനെ പുഴയിലേക്കു തള്ളിയിടുകയായിരുന്നുവെന്ന് തൊടുപുഴ സിഐ എൻ.ജി. ശ്രീമോൻ പറഞ്ഞു. വാക്കുതർക്കത്തിനിടയിൽ രാമചന്ദ്രസിംഗ് ഉപേന്ദ്ര സിംഗിന്റെ പുറത്തു കയറാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതനായ ഉപേന്ദ്രസിംഗ് അസഭ്യം പറഞ്ഞതിനെ തുടർന്ന് ഇരുവരും തമ്മിലുണ്ടായ മൽപ്പിടുത്തത്തിനിടയിൽ രാമചന്ദ്രസിംഗിനെ പുഴയിലേക്കു തള്ളിയിടുകയായിരുന്നു.
രണ്ടു മീറ്ററോളം ആഴമുള്ള കയത്തിൽ അകപ്പെട്ടു കാണാതായ രാമചന്ദ്രസിംഗിന്റെ മൃതദേഹം നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്നു നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. ഉപേന്ദ്രസിംഗും ഒഴുക്കിൽപ്പെട്ടെങ്കിലും നീന്തി രക്ഷപ്പെട്ടു.
അപകടമെന്ന നിലയിൽ പോലീസ് അസ്വഭാവിക മരണത്തിനാണു കേസെടുത്തതെങ്കിലും പോലീസിനു ലഭിച്ച രഹസ്യവിവരമാണ് കേസിൽ നിർണായകമായത്. ഇവർക്കൊപ്പം ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി ഉപേന്ദ്രസിംഗ് രാമചന്ദ്രസിംഗിനെ പുഴിയിലേക്ക് തള്ളിയിടുന്നതു കണ്ടിരുന്നു. രണ്ടു ദിവസം ഇതു പുറത്തു പറയാതിരുന്ന ഇയാൾ മാനസിക സംഘർഷം മൂലം പിന്നീട് പോലീസിനെ വിവരം ധരിപ്പിക്കുകയായിരുന്നു. ഉപേന്ദ്രസിംഗിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. ഉപേന്ദ്രസിംഗിന്റെ പിതൃസഹോദരന്റെ മകളെയാണ് രാമചന്ദ്രസിംഗ് വിവാഹം കഴിച്ചിരിക്കുന്നത്. മൃതദേഹം സ്വദേശത്തെത്തിച്ച് സംസ്കാരം നടത്തിയിരുന്നു. തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്ഐ വി.സി.വിഷ്ണുകുമാർ, അഡീഷണൽ എസ്ഐമാരായ വി.സി.ജോസഫ്, കെ.സുധാകരൻ, എസ്പിഒമാരായ ഉബൈസ്, നജീബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.