+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിർബന്ധിത സേവനം നടത്തിയില്ലെങ്കിൽ നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥ ശരിവച്ചു

കൊച്ചി: മെഡിക്കൽ പിജി വിദ്യാർഥികൾ ഒരു വർഷത്തെ നിർബന്ധിത സേവനം നടത്തിയില്ലെങ്കിൽ നഷ്ടപരിഹാരം നൽകണ
നിർബന്ധിത സേവനം നടത്തിയില്ലെങ്കിൽ നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥ ശരിവച്ചു
കൊച്ചി: മെഡിക്കൽ പിജി വിദ്യാർഥികൾ ഒരു വർഷത്തെ നിർബന്ധിത സേവനം നടത്തിയില്ലെങ്കിൽ നഷ്ടപരിഹാരം നൽകണമെന്നും അതുവരെ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ തടഞ്ഞുവയ്ക്കുമെന്നുമുള്ള പ്രൊസ്പെക്ടസിലെ വ്യവസ്ഥ ഹൈക്കോടതി ശരിവച്ചു.

തിരുവനന്തപുരം ഗവൺമെന്‍റ് മെഡിക്കൽ കോളജിൽ പിജി പൂർത്തിയാക്കിയ ഇതരസംസ്ഥാനക്കാരായ 22 വിദ്യാർഥികളുടെ അപ്പീൽ തള്ളിയാണു ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ വിധി. ഒരു വർഷത്തെ നിർബന്ധിത സേവനം നടത്താത്തതിനാൽ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ചിരിക്കുകയാണെന്ന് ആരോപിച്ച് വിദ്യാർഥികൾ നൽകിയ ഹർജി നേരത്തെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. എന്നാൽ മറ്റൊരു ഹർജിയിൽ സർട്ടിഫിക്കറ്റ് നൽകാൻ മറ്റൊരു സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ അപ്പീൽ നൽകിയത്. അഖിലേന്ത്യാ ക്വാട്ടയിൽ പ്രവേശനം ലഭിച്ച തങ്ങളോട് ഒരു വർഷം ഇവിടെ സേവനം നടത്തണമെന്ന് പറയാൻ സർക്കാരിന് അവകാശമില്ലെന്നാണ് ഹർജിക്കാർ വാദിച്ചത്. എന്നാൽ ഈ വാദം കോടതി തള്ളി.

ഇത്തരം ബോണ്ട് വ്യവസ്ഥകൾ സംസ്ഥാനങ്ങൾക്കും മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമനുസരിച്ച് മാറുമെന്നും പ്രവേശനം നേടുന്നതിന് മുന്പ് ഇതു പരിശോധിച്ച് വിദ്യാർഥികൾ തീരുമാനമെടുക്കുകയാണ് വേണ്ടതെന്നും ഇന്ത്യൻ മെഡിക്കൽ കൗണ്‍സിലും കേന്ദ്രസർക്കാരും ചൂണ്ടിക്കാട്ടി. തുടർന്നാണ് ഒരു വർഷം സേവനം അനുഷ്ഠിക്കാൻ ഹർജിക്കാർ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി വിലയിരുത്തിയത്. പാലിച്ചില്ലെങ്കിൽ നഷ്ടപരിഹാരം ഈടാക്കാം. ഇതരസംസ്ഥാനക്കാരായ വിദ്യാർഥികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ മറ്റു മാർഗങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ സർട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കാൻ കഴിയുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.