തിരുവനന്തപുരം: കേന്ദ്ര സർക്കാർ കിലോഗ്രാമിനു മൂന്നു രൂപയ്ക്കു നൽകുന്ന റേഷനരി സംസ്ഥാന സർക്കാർ പൊതുവിഭാഗം റേഷൻ കാർഡ് ഉടമകൾക്കു 9.90 രൂപയ്ക്കു വിൽക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നു ഓൾ ഇന്ത്യ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കേന്ദ്രം നൽകുന്ന അരി വിലകൂട്ടി വിൽക്കുവാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. ഈ സാഹചര്യത്തിൽ കേന്ദ്രം സംസ്ഥാനത്തോടു വിശദീകരണം ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രം നൽകുന്ന അരി വിലകൂട്ടി വിൽക്കുവാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. ഈ സാഹചര്യത്തിൽ കേന്ദ്രം സംസ്ഥാനത്തോടു വിശദീകരണം ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.