ചങ്ങനാശേരി: നൂറ്റിമുപ്പത്തി ഒന്നാമത് ചങ്ങനാശേരി അതിരൂപതാദിനാഘോഷം മേയ് 19നു രാവിലെ 9.30 മുതൽ 1.30 വരെ തുരുത്തി മർത്ത്മറിയം ഫൊറോനാ പള്ളിയിലെ ഫാ. ബെർണാദ് ആലഞ്ചേരി നഗറിൽ നടക്കും. ഫൊറോനയായി ഉയർത്തപ്പെട്ടശേഷം തുരുത്തി പള്ളി ആതിഥ്യമരുളുന്ന ആദ്യ അതിരൂപതാദിനം അവിസ്മരണീയമാക്കാനുള്ള വിപുലമായ ഒരുക്കങ്ങൾ തുടങ്ങി.
കേരളത്തിലെ അഞ്ച് ജില്ലകളിൽ മുന്നൂറോളം ഇടവകകളിലായി എണ്‍പതിനായിരം കുടുംബാംഗങ്ങളിലെ അഞ്ചു ലക്ഷത്തോളം വരുന്ന വിശ്വാസികളുടെ പ്രതിനിധികളും വൈദികരും സന്യസ്തപ്രതിനിധികളും സംഗമത്തിൽ പങ്കെടുക്കും. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും.
അതിരൂപത നല്കുന്ന പരമോന്നത ബഹുമതിയായ എക്സലൻസ് അവാർഡും സമ്മേളനത്തിൽ സമ്മാനിക്കും. ആഗോള കത്തോലിക്കാ സഭ 2018 യുവജന വർഷമായി ആചരിക്കുന്ന സാഹചര്യത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച യുവ പ്രതിഭകളെ പ്രത്യേക അവാർഡ് നൽകി ആദരിക്കും. സംസ്ഥാന ദേശീയ അന്തർദേശീയ തലങ്ങളിൽ അംഗീകാരം നേടിയ അതിരൂപതാംഗങ്ങളെയും ആദരിക്കും. അതിരൂപതയെ സംബന്ധിക്കുന്ന വിവിധ പ്രഖ്യാപനങ്ങളും നടക്കും.
ചരിത്രാവബോധവും സമുദായ സ്നേഹവും ഉണർത്തുന്ന എക്സിബിഷൻ തുരുത്തി ഫൊറോനയിലെ ഇടവകകളുടെ നേത്യത്വത്തിൽ സമ്മേളന നഗറിൽ ക്രമീകരിക്കും. 18നു ദീപശിഖാ-ഛായാചിത്ര പ്രയാണവും സായാഹ്ന പ്രാർഥനയും നടക്കും.
മേയ് 13നു അതിരൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും പ്രത്യേക പരിപാടികൾ നടക്കും. അതിരൂപത ദിനം വിളന്പരം ചെയ്ത് പേപ്പൽ പതാക ഉയർത്തും. പരിപാടികളുടെ വിജയത്തിനായി അതിരൂപത കേന്ദ്രത്തിലും തുരുത്തി ഫൊറോനയിലും സഹായമെത്രാൻ മാർ തോമസ് തറയിൽ, ഫാ. ഗ്രിഗറി ഓണംകുളം എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.
കേരളത്തിലെ അഞ്ച് ജില്ലകളിൽ മുന്നൂറോളം ഇടവകകളിലായി എണ്‍പതിനായിരം കുടുംബാംഗങ്ങളിലെ അഞ്ചു ലക്ഷത്തോളം വരുന്ന വിശ്വാസികളുടെ പ്രതിനിധികളും വൈദികരും സന്യസ്തപ്രതിനിധികളും സംഗമത്തിൽ പങ്കെടുക്കും. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും.
അതിരൂപത നല്കുന്ന പരമോന്നത ബഹുമതിയായ എക്സലൻസ് അവാർഡും സമ്മേളനത്തിൽ സമ്മാനിക്കും. ആഗോള കത്തോലിക്കാ സഭ 2018 യുവജന വർഷമായി ആചരിക്കുന്ന സാഹചര്യത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച യുവ പ്രതിഭകളെ പ്രത്യേക അവാർഡ് നൽകി ആദരിക്കും. സംസ്ഥാന ദേശീയ അന്തർദേശീയ തലങ്ങളിൽ അംഗീകാരം നേടിയ അതിരൂപതാംഗങ്ങളെയും ആദരിക്കും. അതിരൂപതയെ സംബന്ധിക്കുന്ന വിവിധ പ്രഖ്യാപനങ്ങളും നടക്കും.
ചരിത്രാവബോധവും സമുദായ സ്നേഹവും ഉണർത്തുന്ന എക്സിബിഷൻ തുരുത്തി ഫൊറോനയിലെ ഇടവകകളുടെ നേത്യത്വത്തിൽ സമ്മേളന നഗറിൽ ക്രമീകരിക്കും. 18നു ദീപശിഖാ-ഛായാചിത്ര പ്രയാണവും സായാഹ്ന പ്രാർഥനയും നടക്കും.
മേയ് 13നു അതിരൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും പ്രത്യേക പരിപാടികൾ നടക്കും. അതിരൂപത ദിനം വിളന്പരം ചെയ്ത് പേപ്പൽ പതാക ഉയർത്തും. പരിപാടികളുടെ വിജയത്തിനായി അതിരൂപത കേന്ദ്രത്തിലും തുരുത്തി ഫൊറോനയിലും സഹായമെത്രാൻ മാർ തോമസ് തറയിൽ, ഫാ. ഗ്രിഗറി ഓണംകുളം എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.