ആലുവ: വരാപ്പുഴ കസ്റ്റഡി മരണക്കേസ് സിബിഐക്കു വിടണമെന്നും പ്രതികളായ പോലീസുകാരെ സംരക്ഷിക്കുന്ന റൂറൽ എസ്പിക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് ആലുവയിൽ റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്തേക്കു നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
ജലപീരങ്കി പ്രയോഗത്തിലും പോലീസുമായുള്ള ഉന്തിലും തള്ളിലും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ഉൾപ്പെടെ 13 പേർക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.30 ഓടെ പ്രകടനമായെത്തിയ 150ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എസ്പി ഓഫീസിന് അരക്കിലോമീറ്റർ അകലെ പൊതുമരാമത്ത് ഓഫീസിനു മുന്നിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞതോടെയായിരുന്നു സംഘർഷം. ഉന്തിനും തള്ളിനുമിടയിൽ പോലീസിനും വാഹനങ്ങൾക്കും നേരേ കല്ലേറുണ്ടായതോടെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
ഡീൻ കുര്യാക്കോസ് മാർച്ച് ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം. ജോൺ എന്നിവർ പ്രസംഗിച്ചു. തുടർന്നു പ്രവർത്തകർ വീണ്ടും ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ രണ്ടാമതും ജലപീരങ്കി പ്രയോഗിച്ചു. പോലീസ് കസ്റ്റഡിയിലെടുത്തു റോഡിൽ പാർക്ക് ചെയ്തിരുന്ന മൂന്നു വാഹനങ്ങളുടെ ചില്ല് പ്രതിഷേധക്കാർ തകർത്തു. ഡിവൈഎസ്പി പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തിലാണു മാർച്ച് തടഞ്ഞത്. സംസ്ഥാന സെക്രട്ടറി ദീപക് ജോയ്, നെൽസൻ പുളിക്കൽ, ജിൻഷാദ് ജിന്നാസ്, അഷ്ക്കർ പനയപ്പിള്ളി എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി.
മാധ്യമപ്രവർത്തകർക്കു നേരേയും ജലപീരങ്കി
യൂത്ത് കോൺഗ്രസ് മാർച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്കുനേരേയും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കാമറകൾക്കും മറ്റും കേടുപാടുകൾ സംഭവിച്ചു.
മാധ്യമ പ്രവർത്തകർ ഒരുമിച്ചു നിൽക്കുന്നിടത്തേക്കായിരുന്നു ജലപീരങ്കി പ്രയോഗം. സമീപത്തെ മതിലിനു മുകളിൽ കയറിനിന്നു ദൃശ്യങ്ങൾ പകർത്തുകയായിരുന്നു ഫോട്ടോഗ്രാഫർമാർ.
ശക്തമായുള്ള വെള്ളം ചീറ്റലിൽ മറിഞ്ഞുവീഴുമെന്നു ഭയന്ന് ആറടിയോളം ഉയരമുള്ള മതിലിൽനിന്നു പലരും കാമറയുമായി താഴേക്കു ചാടി. കാമറകൾക്കു കേടു പറ്റിയതിനു പുറമെ പകർത്തിയ രംഗങ്ങൾ നഷ്ടപ്പെടുകയും ചെയ്തു.
ജലപീരങ്കി പ്രയോഗത്തിലും പോലീസുമായുള്ള ഉന്തിലും തള്ളിലും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ഉൾപ്പെടെ 13 പേർക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.30 ഓടെ പ്രകടനമായെത്തിയ 150ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എസ്പി ഓഫീസിന് അരക്കിലോമീറ്റർ അകലെ പൊതുമരാമത്ത് ഓഫീസിനു മുന്നിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞതോടെയായിരുന്നു സംഘർഷം. ഉന്തിനും തള്ളിനുമിടയിൽ പോലീസിനും വാഹനങ്ങൾക്കും നേരേ കല്ലേറുണ്ടായതോടെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
ഡീൻ കുര്യാക്കോസ് മാർച്ച് ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം. ജോൺ എന്നിവർ പ്രസംഗിച്ചു. തുടർന്നു പ്രവർത്തകർ വീണ്ടും ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ രണ്ടാമതും ജലപീരങ്കി പ്രയോഗിച്ചു. പോലീസ് കസ്റ്റഡിയിലെടുത്തു റോഡിൽ പാർക്ക് ചെയ്തിരുന്ന മൂന്നു വാഹനങ്ങളുടെ ചില്ല് പ്രതിഷേധക്കാർ തകർത്തു. ഡിവൈഎസ്പി പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തിലാണു മാർച്ച് തടഞ്ഞത്. സംസ്ഥാന സെക്രട്ടറി ദീപക് ജോയ്, നെൽസൻ പുളിക്കൽ, ജിൻഷാദ് ജിന്നാസ്, അഷ്ക്കർ പനയപ്പിള്ളി എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി.
മാധ്യമപ്രവർത്തകർക്കു നേരേയും ജലപീരങ്കി
യൂത്ത് കോൺഗ്രസ് മാർച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്കുനേരേയും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കാമറകൾക്കും മറ്റും കേടുപാടുകൾ സംഭവിച്ചു.
മാധ്യമ പ്രവർത്തകർ ഒരുമിച്ചു നിൽക്കുന്നിടത്തേക്കായിരുന്നു ജലപീരങ്കി പ്രയോഗം. സമീപത്തെ മതിലിനു മുകളിൽ കയറിനിന്നു ദൃശ്യങ്ങൾ പകർത്തുകയായിരുന്നു ഫോട്ടോഗ്രാഫർമാർ.
ശക്തമായുള്ള വെള്ളം ചീറ്റലിൽ മറിഞ്ഞുവീഴുമെന്നു ഭയന്ന് ആറടിയോളം ഉയരമുള്ള മതിലിൽനിന്നു പലരും കാമറയുമായി താഴേക്കു ചാടി. കാമറകൾക്കു കേടു പറ്റിയതിനു പുറമെ പകർത്തിയ രംഗങ്ങൾ നഷ്ടപ്പെടുകയും ചെയ്തു.