തിരുവനന്തപുരം: എൽഡിഎഫ് പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങളിൽ ഓരോ വകുപ്പും എന്തെല്ലാം നടപ്പാക്കി എന്നതിന്റെ അടിസ്ഥാനത്തിൽ സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും പ്രവർത്തന പുരോഗതി തയാറാക്കാൻ ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ.
പ്രകടനപത്രികയിലെ വാഗ്ദാനത്തോടൊപ്പം സർക്കാർ പലപ്പോഴായി നടത്തിയ പ്രഖ്യാപനങ്ങളിലും നടപ്പാക്കിയവയുടെ വിവരങ്ങൾ അറിയിക്കണമെന്ന് എല്ലാ മന്ത്രിമാരോടും മുഖ്യമന്ത്രി നിർദേശിച്ചു.
എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു വിവിധ വകുപ്പുകളുടെ പ്രോഗ്രസ് കാർഡ് തയാറാക്കുന്നതിന്റെ ഭാഗമായിട്ടാണു നടപടി. സർക്കാരിന്റെ ഒന്നാം വർഷത്തിലും പ്രോഗ്രസ് കാർഡ് തയാറാക്കുകയും അതു പുസ്തകരൂപത്തിൽ പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതേ മാതൃകയാണു ഇത്തവണയും സ്വീകരിച്ചിട്ടുള്ളത്.
വകുപ്പുകളുടെ പുരോഗതി നിശ്ചിത ഷീറ്റിൽ മലയാളത്തിൽ രേഖപ്പെടുത്തി നൽകുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നു വിതരണം ചെയ്തു. നടപ്പാക്കിയവ, നടപ്പാക്കലിന്റെ ഏതു ഘട്ടത്തിൽ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തണം. ഫണ്ട് എത്രത്തോളം വിനിയോഗിച്ചു, പദ്ധതികൾക്കുണ്ടാകുന്ന തടസകാരണം എന്നിവയും വിശദീകരിക്കണം.
ഇതിന്റെ അടിസ്ഥാനത്തിലാകും പ്രോഗ്രസ് റിപ്പോർട്ട് തയാറാക്കുക. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരം, ഐടി വകുപ്പുകളുടെ പ്രവർത്തന പുരോഗതിയും വിലയിരുത്തുന്നുണ്ട്. ഫോമുകൾ പൂരിപ്പിച്ച് പബ്ലിക് റിലേഷൻസ് വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് ഇൻഫർമേഷൻ സെന്ററിലേക്കു മെയിൽ ചെയ്യണമെന്നാണ് അറിയിച്ചിട്ടുള്ളത്. ഏതാനും മന്ത്രിമാർ ഇതിനോടകംഫോം പൂരിപ്പിച്ചു നൽകി. മറ്റുള്ളവർ വകുപ്പു സെക്രട്ടറിമാരുടെയും പേഴ്സണൽ സെക്രട്ടറിമാരുടെയും സഹായത്തോടെ മറുപടി തയാറാക്കിവരുന്നു.
എന്നാൽ മന്ത്രിമാരുടെ പ്രകടനം വിലയിരുത്തി മാർക്കിടാൻ അല്ല ഇത്തരമൊരു പുരോഗതി വിലയിരുത്തലെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുൻ വർഷത്തെ അതേ മാതൃകയാണ് ഇത്തവണയും സ്വീകരിച്ചിട്ടുള്ളത്. മന്ത്രിമാരുടെ പ്രകടനം വിലയിരുത്തുകയും ആവശ്യമെങ്കിൽ അവരെ മാറ്റുകയും ചെയ്യേണ്ടത് അതതു പാർട്ടികളാണ്. എല്ലാ വകുപ്പുകളും പരമാവധി കാര്യങ്ങൾ ചെയ്തതായി രേഖപ്പെടുത്തുമെന്നതിനാൽ ഇത്തരമൊരു ഫോറത്തെ ആശ്രയിച്ചു മന്ത്രിമാരെ വിലയിരുത്താനാവില്ല. വകുപ്പുകൾക്കും മന്ത്രിമാർക്കും തങ്ങളുടെ പ്രവർത്തനം സ്വയം വിലയിരുത്താനുള്ള അവസരംകൂടിയാണിത്. കഴിഞ്ഞ തവണ മുഖ്യമന്ത്രി മന്ത്രിമാരെയും സെക്രട്ടറിമാരെയും നേരിൽ കണ്ടും പ്രവർത്തനപുരോഗതി വിലയിരുത്തിയിരുന്നു. ഇത്തവണയും ഇതു തുടരുമെന്നാണു സൂചന.
പ്രകടനപത്രികയിലെ വാഗ്ദാനത്തോടൊപ്പം സർക്കാർ പലപ്പോഴായി നടത്തിയ പ്രഖ്യാപനങ്ങളിലും നടപ്പാക്കിയവയുടെ വിവരങ്ങൾ അറിയിക്കണമെന്ന് എല്ലാ മന്ത്രിമാരോടും മുഖ്യമന്ത്രി നിർദേശിച്ചു.
എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു വിവിധ വകുപ്പുകളുടെ പ്രോഗ്രസ് കാർഡ് തയാറാക്കുന്നതിന്റെ ഭാഗമായിട്ടാണു നടപടി. സർക്കാരിന്റെ ഒന്നാം വർഷത്തിലും പ്രോഗ്രസ് കാർഡ് തയാറാക്കുകയും അതു പുസ്തകരൂപത്തിൽ പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതേ മാതൃകയാണു ഇത്തവണയും സ്വീകരിച്ചിട്ടുള്ളത്.
വകുപ്പുകളുടെ പുരോഗതി നിശ്ചിത ഷീറ്റിൽ മലയാളത്തിൽ രേഖപ്പെടുത്തി നൽകുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നു വിതരണം ചെയ്തു. നടപ്പാക്കിയവ, നടപ്പാക്കലിന്റെ ഏതു ഘട്ടത്തിൽ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തണം. ഫണ്ട് എത്രത്തോളം വിനിയോഗിച്ചു, പദ്ധതികൾക്കുണ്ടാകുന്ന തടസകാരണം എന്നിവയും വിശദീകരിക്കണം.
ഇതിന്റെ അടിസ്ഥാനത്തിലാകും പ്രോഗ്രസ് റിപ്പോർട്ട് തയാറാക്കുക. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരം, ഐടി വകുപ്പുകളുടെ പ്രവർത്തന പുരോഗതിയും വിലയിരുത്തുന്നുണ്ട്. ഫോമുകൾ പൂരിപ്പിച്ച് പബ്ലിക് റിലേഷൻസ് വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് ഇൻഫർമേഷൻ സെന്ററിലേക്കു മെയിൽ ചെയ്യണമെന്നാണ് അറിയിച്ചിട്ടുള്ളത്. ഏതാനും മന്ത്രിമാർ ഇതിനോടകംഫോം പൂരിപ്പിച്ചു നൽകി. മറ്റുള്ളവർ വകുപ്പു സെക്രട്ടറിമാരുടെയും പേഴ്സണൽ സെക്രട്ടറിമാരുടെയും സഹായത്തോടെ മറുപടി തയാറാക്കിവരുന്നു.
എന്നാൽ മന്ത്രിമാരുടെ പ്രകടനം വിലയിരുത്തി മാർക്കിടാൻ അല്ല ഇത്തരമൊരു പുരോഗതി വിലയിരുത്തലെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുൻ വർഷത്തെ അതേ മാതൃകയാണ് ഇത്തവണയും സ്വീകരിച്ചിട്ടുള്ളത്. മന്ത്രിമാരുടെ പ്രകടനം വിലയിരുത്തുകയും ആവശ്യമെങ്കിൽ അവരെ മാറ്റുകയും ചെയ്യേണ്ടത് അതതു പാർട്ടികളാണ്. എല്ലാ വകുപ്പുകളും പരമാവധി കാര്യങ്ങൾ ചെയ്തതായി രേഖപ്പെടുത്തുമെന്നതിനാൽ ഇത്തരമൊരു ഫോറത്തെ ആശ്രയിച്ചു മന്ത്രിമാരെ വിലയിരുത്താനാവില്ല. വകുപ്പുകൾക്കും മന്ത്രിമാർക്കും തങ്ങളുടെ പ്രവർത്തനം സ്വയം വിലയിരുത്താനുള്ള അവസരംകൂടിയാണിത്. കഴിഞ്ഞ തവണ മുഖ്യമന്ത്രി മന്ത്രിമാരെയും സെക്രട്ടറിമാരെയും നേരിൽ കണ്ടും പ്രവർത്തനപുരോഗതി വിലയിരുത്തിയിരുന്നു. ഇത്തവണയും ഇതു തുടരുമെന്നാണു സൂചന.