തിരുവനന്തപുരം: ചെറിയ തുകയ്ക്കുള്ള മുദ്രപത്രങ്ങൾക്കു പകരവും ഇ- സ്റ്റാമ്പിംഗ് കൊണ്ടു വരുന്ന കാര്യം സർക്കാർ ആലോചിക്കുന്നു. ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള രജിസ്ട്രേഷൻ ആവശ്യങ്ങൾക്കു മാത്രമാണ് ഇ- സ്റ്റാമ്പിംഗ് നിലവിലുള്ളത്. ചെറിയ തുകയ്ക്കുള്ള രജിസ്ട്രേഷൻ ഇതര ഇനങ്ങൾക്കും ഇ- സ്റ്റാമ്പിംഗ് ഏർപ്പെടുത്തിയാൽ ജനങ്ങളുടെ ബുദ്ധിമുട്ടു കുറയ്ക്കാൻ കഴിയുമെന്നാണു രജിസ്ട്രേഷൻ അധികൃതർ പറയുന്നത്.
എന്നാൽ, സ്റ്റാംപ് വെണ്ടർമാരുടെ തൊഴിലിനെ ഇതു കാര്യമായി ബാധിച്ചേക്കുമെന്ന ആശങ്കയുമുണ്ട്. മുദ്രപത്രങ്ങളുടെ വിൽപന മാതൃകയിൽ വേണമെങ്കിൽ വെണ്ടർമാരെ ചുമതല ഏൽപിക്കാം. 1000 രൂപ വരെയുള്ള മുദ്രപത്ര വില്പനയ്ക്ക് 4.5 ശതമാനമാണ് വെണ്ടർമാർക്കു ലഭിക്കുന്ന കമ്മീഷൻ. 1001 രൂപ മുതൽ 10,000 രൂപ വരെയുള്ളവയ്ക്ക് 2.5 ശതമാനവും കമ്മീഷൻ ലഭിക്കും.
എന്നാൽ, സ്റ്റാംപ് വെണ്ടർമാരുടെ തൊഴിലിനെ ഇതു കാര്യമായി ബാധിച്ചേക്കുമെന്ന ആശങ്കയുമുണ്ട്. മുദ്രപത്രങ്ങളുടെ വിൽപന മാതൃകയിൽ വേണമെങ്കിൽ വെണ്ടർമാരെ ചുമതല ഏൽപിക്കാം. 1000 രൂപ വരെയുള്ള മുദ്രപത്ര വില്പനയ്ക്ക് 4.5 ശതമാനമാണ് വെണ്ടർമാർക്കു ലഭിക്കുന്ന കമ്മീഷൻ. 1001 രൂപ മുതൽ 10,000 രൂപ വരെയുള്ളവയ്ക്ക് 2.5 ശതമാനവും കമ്മീഷൻ ലഭിക്കും.