തിരുവനന്തപുരം: വ്യാജഹർത്താലുമായി ബന്ധപ്പെട്ട അന്വേഷണം നടത്താൻ പ്രത്യേക പോലീസ് സംഘത്തെ സംസ്ഥാന പോലീസ് മേധാവി നിയോഗിച്ചു. സോഷ്യൽ മീഡിയ സംവിധാനത്തെ ദുർവിനിയോഗിച്ച് വ്യാജ ഹർത്താലും അക്രമവും നടത്തിയ സാഹചര്യത്തെക്കുറിച്ചാണു പ്രത്യേക സംഘം അന്വേഷിക്കുന്നത്. സൈബർ- സോഷ്യൽ മീഡിയ വിദഗ്ധരെ ഉൾപ്പെടുത്തിയാകും പ്രത്യേക സംഘം രൂപീകരിക്കുക.
ഹർത്താലിൽ അക്രമം നടത്തിയ 289 പേരെ റിമാൻഡ് ചെയ്തു. അക്രമവുമായി ബന്ധപ്പെട്ടു സംസ്ഥാന വ്യാപകമായി 300 -ലേറെ കേസുകൾ രജിസ്റ്റർ ചെയ്തു.
പിടിയിലായവരുടെ രാഷ്ട്രീയം അന്വേഷിക്കാന്‍ നിര്‍ദേശം
കോഴിക്കോട്: സോഷ്യല്‍ മീഡിയവഴി ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് അക്രമം അഴിച്ചുവിട്ടതിനെത്തുടര്ന്നു പോലീസ് കസ്റ്റഡിയിലെടുത്തവരുടെ രാഷ്ട്രീയം അന്വേഷിക്കാന്‍ നിര്‍ദേശം. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവി ടി.കെ.വിനോദ്കുമാറാണ് നിര്‍ദേശം നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ അതതു മേഖലയിലെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ ഓരോ പോലീസ് സ്റ്റേഷനുകളിലും പിടികൂടിയവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. രാഷ്ട്രീയബന്ധത്തക്കുറിച്ചാണു പ്രധാനമായും അന്വേഷിക്കുന്നത്. ഏറ്റവും കൂടുതല്‍ പേര് ഏതു രാഷ്ട്രീയ പാര്‍ട്ടിയുമായി അനുഭാവമുള്ളവരാണെന്നതു കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാനാണു നിര്‍ദേശം. ഹര്‍ത്താലിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനയുടെ പങ്കിനെക്കുറിച്ചു കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാനാണിത്.
ഹർത്താലിൽ അക്രമം നടത്തിയ 289 പേരെ റിമാൻഡ് ചെയ്തു. അക്രമവുമായി ബന്ധപ്പെട്ടു സംസ്ഥാന വ്യാപകമായി 300 -ലേറെ കേസുകൾ രജിസ്റ്റർ ചെയ്തു.
പിടിയിലായവരുടെ രാഷ്ട്രീയം അന്വേഷിക്കാന്‍ നിര്‍ദേശം
കോഴിക്കോട്: സോഷ്യല്‍ മീഡിയവഴി ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് അക്രമം അഴിച്ചുവിട്ടതിനെത്തുടര്ന്നു പോലീസ് കസ്റ്റഡിയിലെടുത്തവരുടെ രാഷ്ട്രീയം അന്വേഷിക്കാന്‍ നിര്‍ദേശം. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവി ടി.കെ.വിനോദ്കുമാറാണ് നിര്‍ദേശം നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ അതതു മേഖലയിലെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ ഓരോ പോലീസ് സ്റ്റേഷനുകളിലും പിടികൂടിയവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. രാഷ്ട്രീയബന്ധത്തക്കുറിച്ചാണു പ്രധാനമായും അന്വേഷിക്കുന്നത്. ഏറ്റവും കൂടുതല്‍ പേര് ഏതു രാഷ്ട്രീയ പാര്‍ട്ടിയുമായി അനുഭാവമുള്ളവരാണെന്നതു കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാനാണു നിര്‍ദേശം. ഹര്‍ത്താലിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനയുടെ പങ്കിനെക്കുറിച്ചു കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാനാണിത്.