തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയും ജനങ്ങൾക്കു നേരേ പോലീസ് ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടവും കസ്റ്റഡി മരണവും വ്യാപകമാകുന്ന സാഹചര്യത്തിൽ നാളെ പോലീസ് ആസ്ഥാനത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരും. സംസ്ഥാന പോലീസ് മേധാവി വിളിച്ചുചേർത്ത യോഗം ഏറെനേരം നീളുമെന്നാണ് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്.
ക്രമസമാധാന പാലനം, ക്രൈംബ്രാഞ്ച്, ഇന്റലിജൻസ് അടക്കമുള്ള മേഖലകളിലെ എസ്പിമാർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും. സർക്കാരിന്റെ പ്രതിച്ഛായ തകർക്കും വിധം പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കുന്നതടക്കമുള്ള നിർദേശങ്ങൾ നൽകും. ജനങ്ങളോടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം, കസ്റ്റഡിയിൽ എടുക്കുന്ന പ്രതികളോടു സ്വീകരിക്കേണ്ട പോലീസ് നിലപാട് എന്നിവയെല്ലാം ചർച്ചയാകും.
വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്വീകരിക്കേണ്ട കരുതൽ നടപടികൾ, ആലപ്പുഴയിൽ പോലീസ് ജീപ്പ് ഓടിച്ചു കയറ്റിയുള്ള വാഹന പരിശോധനയ്ക്കിടയിൽ ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ച സംഭവം തുടങ്ങിയവയും ചർച്ചയാകും. പോലീസ് സേന സംഘടനാ സംവിധാനത്തിന്റെ പിടിയിൽ അകപ്പെട്ട സാഹചര്യത്തിൽ മേലുദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ കീഴ് ജീവനക്കാർ തയാറാകാത്തതും ചില ഉദ്യോഗസ്ഥർ യോഗത്തിൽ ഉന്നയിച്ചേക്കും. ജില്ലാതല അവലോകനങ്ങളിൽ ഇതു സജീവമാണ്.
ജില്ലകളിലെ എസ്പിമാർ, റേഞ്ച് ഡിഐജിമാർ, ഐജിമാർ, മേഖലാ എഡിജിപിമാർ എന്നിവരും പങ്കെടുക്കും. പോലീസ് ഇന്റലിജൻസ് സംവിധാനമായ സ്പെഷൽ ബ്രാഞ്ചുകൾ ഒന്നും മുൻകൂട്ടി അറിയിക്കാത്തതും വിഷയമാകും. അപ്രഖ്യാപിത ഹർത്താലിൽ സംസ്ഥാന വ്യാപകമായി ഇത്രത്തോളം പ്രശ്നമുണ്ടാകുമെന്നു മുൻകൂട്ടി മുന്നറിയിപ്പു നൽകാതിരുന്നതും അക്രമം നടക്കുന്നതായി പലയിടത്തു നിന്നു ഫോണ് വിളിച്ചറിയിച്ചിട്ടും പോലീസ് യഥാസമയം നടപടി സ്വീകരിക്കാതിരുന്നതും ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
എല്ലാ മൂന്നുമാസം കൂടുമ്പോഴും ഡിജിപി വിളിച്ചു ചേർക്കുന്ന ക്രൈംസ് അവലോകന യോഗമാണ് നാളെ ചേരുന്നതെന്നാണു പോലീസ് ആസ്ഥാനത്തെ ഉന്നതർ വിശദീകരിക്കുന്നത്.
ക്രമസമാധാന പാലനം, ക്രൈംബ്രാഞ്ച്, ഇന്റലിജൻസ് അടക്കമുള്ള മേഖലകളിലെ എസ്പിമാർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും. സർക്കാരിന്റെ പ്രതിച്ഛായ തകർക്കും വിധം പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കുന്നതടക്കമുള്ള നിർദേശങ്ങൾ നൽകും. ജനങ്ങളോടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം, കസ്റ്റഡിയിൽ എടുക്കുന്ന പ്രതികളോടു സ്വീകരിക്കേണ്ട പോലീസ് നിലപാട് എന്നിവയെല്ലാം ചർച്ചയാകും.
വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്വീകരിക്കേണ്ട കരുതൽ നടപടികൾ, ആലപ്പുഴയിൽ പോലീസ് ജീപ്പ് ഓടിച്ചു കയറ്റിയുള്ള വാഹന പരിശോധനയ്ക്കിടയിൽ ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ച സംഭവം തുടങ്ങിയവയും ചർച്ചയാകും. പോലീസ് സേന സംഘടനാ സംവിധാനത്തിന്റെ പിടിയിൽ അകപ്പെട്ട സാഹചര്യത്തിൽ മേലുദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ കീഴ് ജീവനക്കാർ തയാറാകാത്തതും ചില ഉദ്യോഗസ്ഥർ യോഗത്തിൽ ഉന്നയിച്ചേക്കും. ജില്ലാതല അവലോകനങ്ങളിൽ ഇതു സജീവമാണ്.
ജില്ലകളിലെ എസ്പിമാർ, റേഞ്ച് ഡിഐജിമാർ, ഐജിമാർ, മേഖലാ എഡിജിപിമാർ എന്നിവരും പങ്കെടുക്കും. പോലീസ് ഇന്റലിജൻസ് സംവിധാനമായ സ്പെഷൽ ബ്രാഞ്ചുകൾ ഒന്നും മുൻകൂട്ടി അറിയിക്കാത്തതും വിഷയമാകും. അപ്രഖ്യാപിത ഹർത്താലിൽ സംസ്ഥാന വ്യാപകമായി ഇത്രത്തോളം പ്രശ്നമുണ്ടാകുമെന്നു മുൻകൂട്ടി മുന്നറിയിപ്പു നൽകാതിരുന്നതും അക്രമം നടക്കുന്നതായി പലയിടത്തു നിന്നു ഫോണ് വിളിച്ചറിയിച്ചിട്ടും പോലീസ് യഥാസമയം നടപടി സ്വീകരിക്കാതിരുന്നതും ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
എല്ലാ മൂന്നുമാസം കൂടുമ്പോഴും ഡിജിപി വിളിച്ചു ചേർക്കുന്ന ക്രൈംസ് അവലോകന യോഗമാണ് നാളെ ചേരുന്നതെന്നാണു പോലീസ് ആസ്ഥാനത്തെ ഉന്നതർ വിശദീകരിക്കുന്നത്.