തിരുവനന്തപുരം: സമരം പിൻവലിച്ചതിനെത്തുടർന്ന് സമരത്തെപ്പറ്റി വിലയിരുത്താൻ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയുടെ സംസ്ഥാന കമ്മിറ്റി ഇന്നലെ ചേർന്നു. സർക്കാരിന്റെ ആർദ്രം പദ്ധതിയുമായി പൂർണമായും സഹകരിക്കാൻ യോഗം തീരുമാനിച്ചു.
നോട്ടീസ് നൽകാതെ സമരം പ്രഖ്യാപിച്ചതിനെതിരേ വിമർശനമുണ്ടായെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് സമരം പ്രഖ്യാപിച്ചതെന്ന് ഭാരവാഹികൾ വ്യക്തമാക്കിയതോടെ അതുസംബന്ധിച്ച് കൂടുതൽ ചർച്ച നടന്നില്ല.
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ മൂന്നു ഡോക്ടർമരെയെങ്കിലും നിയമിച്ചാൽ മാത്രമേ സായാഹ്ന ഒപി കൊണ്ട് പ്രയോജനമുള്ളുവെന്ന് സർക്കാരിനെ രേഖാമൂലം എഴുതി അറിയിച്ചത് ചർച്ചയ്ക്ക് ഗുണകരമായെന്നും യോഗം വിലയിരുത്തി. കൂടുതൽ കാര്യങ്ങൾ തീരുമാനിക്കാനായി ഈ മാസം ഒടുവിൽ സംസ്ഥാന കമ്മിറ്റി യോഗം ചേരാൻ തീരുമാനിച്ചു.
നോട്ടീസ് നൽകാതെ സമരം പ്രഖ്യാപിച്ചതിനെതിരേ വിമർശനമുണ്ടായെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് സമരം പ്രഖ്യാപിച്ചതെന്ന് ഭാരവാഹികൾ വ്യക്തമാക്കിയതോടെ അതുസംബന്ധിച്ച് കൂടുതൽ ചർച്ച നടന്നില്ല.
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ മൂന്നു ഡോക്ടർമരെയെങ്കിലും നിയമിച്ചാൽ മാത്രമേ സായാഹ്ന ഒപി കൊണ്ട് പ്രയോജനമുള്ളുവെന്ന് സർക്കാരിനെ രേഖാമൂലം എഴുതി അറിയിച്ചത് ചർച്ചയ്ക്ക് ഗുണകരമായെന്നും യോഗം വിലയിരുത്തി. കൂടുതൽ കാര്യങ്ങൾ തീരുമാനിക്കാനായി ഈ മാസം ഒടുവിൽ സംസ്ഥാന കമ്മിറ്റി യോഗം ചേരാൻ തീരുമാനിച്ചു.