ബദിയഡുക്ക: സെമിത്തേരിയിൽ അതിക്രമിച്ചു കടന്നു പത്തിലധികം കബറിടങ്ങൾ തട്ടിനിരത്തി കുരിശുകൾ തകർത്തു. ഇവിടെ കൂടോത്രം ചെയ്തതായാണ് പോലീസ് സംശയിക്കുന്നത്. . ഉക്കിനടുക്ക സേക്രഡ് ഹാർട്ട് പള്ളിയുടെ സെമിത്തേരിയിലാണ് സംഭവം. കഴിഞ്ഞ ദിവസം വിശ്വാസികൾ സെമിത്തേരിയിൽ പ്രാർഥനയ്ക്ക് എത്തിയപ്പോഴാണ് അതിക്രമം ശ്രദ്ധയിൽപ്പെട്ടത്. കബറിടങ്ങളിലെ കുരിശ് ഇളക്കി മാറ്റി കുടോത്രം നടത്തിയ രീതിയിലാണ് കാണപ്പെട്ടത്.
ഇളനീർ, വെള്ളരി, കോഴി മുട്ട, പൂവ് എന്നിവ കബറിടങ്ങളിൽ കാണപ്പെട്ടു. ഇളനീരിലും മുട്ടയിലും മറ്റും പ്രത്യേക കളങ്ങൾ വരച്ച് അറബി ഭാഷയിലെ ചില വാക്കുകൾ എഴുതിയിട്ടുണ്ട്.
മംഗലാപുരം രൂപതയ്ക്കു കീഴിലുള്ളതാണ് ദേവാലയവും സെമിത്തേരിയും. സാമുദായിക പ്രശ്നങ്ങൾ നിലവില്ലില്ലാത്ത സ്ഥലത്ത് മനഃപൂർവം സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് വിദ്യാനഗർ സിഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. പള്ളി വികാരി ഫാ. സ്റ്റാനി ഡിസൂസയുടെ പരാതിയിൽ ബദിയഡുക്ക പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഇളനീർ, വെള്ളരി, കോഴി മുട്ട, പൂവ് എന്നിവ കബറിടങ്ങളിൽ കാണപ്പെട്ടു. ഇളനീരിലും മുട്ടയിലും മറ്റും പ്രത്യേക കളങ്ങൾ വരച്ച് അറബി ഭാഷയിലെ ചില വാക്കുകൾ എഴുതിയിട്ടുണ്ട്.
മംഗലാപുരം രൂപതയ്ക്കു കീഴിലുള്ളതാണ് ദേവാലയവും സെമിത്തേരിയും. സാമുദായിക പ്രശ്നങ്ങൾ നിലവില്ലില്ലാത്ത സ്ഥലത്ത് മനഃപൂർവം സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് വിദ്യാനഗർ സിഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. പള്ളി വികാരി ഫാ. സ്റ്റാനി ഡിസൂസയുടെ പരാതിയിൽ ബദിയഡുക്ക പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.