പെരുന്പാവൂർ: പെരുന്പാവൂരിൽ നഗരമധ്യത്തിലെ ഓടയിൽനിന്നു മനുഷ്യന്റെ തലയോട്ടി ലഭിച്ചു. പെരുന്പാവൂർ പിപി റോഡിൽ പഴയ ബിവറേജിനു സമീപത്തുനിന്ന് ഇന്നലെ രാവിലെ 6.30 ഓടെയാണു തലയോട്ടി കണ്ടെത്തിയത്.
കെട്ടിക്കിടക്കുന്ന മഴവെള്ളം ഒഴുക്കിവിടാനായി സമീപത്തെ വ്യാപാരി ഓടയിൽനിന്നു മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനിടെയാണു തലയോട്ടി കണ്ടെത്തിയത്.
ഉടനെ പെരുന്പാവൂർ പോലീസിൽ വിവരം അറിയിച്ചു. പെരുന്പാവൂർ എസ്ഐ പി.എ. ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി തലയോട്ടി പെരുന്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ഫോറൻസിക് വിദഗ്ധരുടെ പരിശോധനയിൽ തലയോട്ടി മനുഷ്യന്റേതു തന്നെയാണെന്നു തെളിഞ്ഞു.
പോലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്താനായി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പെരുന്പാവൂർ പോലീസ് പറഞ്ഞു.
കെട്ടിക്കിടക്കുന്ന മഴവെള്ളം ഒഴുക്കിവിടാനായി സമീപത്തെ വ്യാപാരി ഓടയിൽനിന്നു മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനിടെയാണു തലയോട്ടി കണ്ടെത്തിയത്.
ഉടനെ പെരുന്പാവൂർ പോലീസിൽ വിവരം അറിയിച്ചു. പെരുന്പാവൂർ എസ്ഐ പി.എ. ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി തലയോട്ടി പെരുന്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ഫോറൻസിക് വിദഗ്ധരുടെ പരിശോധനയിൽ തലയോട്ടി മനുഷ്യന്റേതു തന്നെയാണെന്നു തെളിഞ്ഞു.
പോലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്താനായി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പെരുന്പാവൂർ പോലീസ് പറഞ്ഞു.