തിരുവനന്തപുരം: നഗരത്തിൽ മയക്കു മരുന്നായ എൽഎസ്ഡി സ്റ്റാമ്പും (ലൈസർജിക്ക് ആസിഡ് ഡൈ എഫലമേഡ്) ഹാഷിഷുമായി എറണാകുളം കടവന്ത്ര സ്വദേശിയായ മുഹമ്മദ് മേറാജുദീനെ (23) സിറ്റി ഷാഡോ പോലീസ് പിടികൂടി.
ഇയാളിൽ നിന്ന് 115 ഗ്രാം ഹാഷിഷും 26 എൽഎസ്ഡി സ്റ്റാമ്പും കണ്ടെത്തിയിട്ടുണ്ട്. കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തലസ്ഥാനത്ത് വിദ്യാർഥികൾക്കിടയിൽ ന്യൂജെൻ മയക്കു മരുന്നുകൾ എത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാൻ കഴിഞ്ഞത്. എൽഎസ്ഡി സ്റ്റാമ്പുകൾ എത്തുന്നത് ബംഗളൂരു വഴിയാണ്. ബാംഗളൂരുവിൽ പഠിക്കുന്ന മലയാളി വിദ്യാർഥികൾ വഴിയാണ് നഗരത്തിൽ ഇതിനു വിപണി കണ്ടെത്തുന്നത്. നഗരത്തിലെ കോളജ് വിദ്യാർഥികളാണ് മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ ലക്ഷ്യം.
മുഹമ്മദ് മേറാജ് ബംഗളൂരുവിൽ വിഷ്വൽ മീഡിയ പഠിക്കുകയാണ്. ഇയാൾ കേരളത്തിൽ വന്ന് മയക്കുമരുന്ന് കൈമാറാൻ ശ്രമിക്കവേയാണു കഴക്കൂട്ടത്തു പോലീസിന്റെ വലയിൽ അകപ്പെട്ടത്. മുമ്പു കഞ്ചാവുമായി പോലീസ് പിടികൂടിയ രണ്ടു യുവാക്കളിൽ നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ സംഘത്തെ രഹസ്യമായി നിരീക്ഷിച്ച് പിടികൂടുകയായിരുന്നു.
ഇവർക്ക് ലഹരിമരുന്ന് വിൽക്കുന്നതിനും വാങ്ങുന്നതിനും പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പുകളും മറ്റും ഉണ്ട്. അതിൽ നിന്നാണ് ഉപയോക്താവിനെ കണ്ടെത്തുന്നത്. ആവശ്യക്കാർക്ക് പറയുന്ന സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു. എൽഎസ്ഡി സ്റ്റാന്പ് വളരെ ചെറിയതായതിനാൽ കൈവശം കൊണ്ടുനടന്നാലും കണ്ടെത്താൻ സാധിക്കുകയില്ല.
ലഹരിമരുന്ന് പിടികൂടുന്നതിനും തടയുന്നതിനും പ്രത്യേക വിഭാഗത്തെ ഏർപ്പെടുത്തിയതായും വരും ദിവസങ്ങളിൽ ഇതിനെതിരേ ശക്തമായ തുടരന്വേഷണം നടത്തുമെന്നും സിറ്റി പോലീസ് കമ്മീഷണർ പി. പ്രകാശ് അറിയിച്ചു. ഡിസിപി. ജയദേവ്, കണ്ട്രോൾ റൂം അസി. കമ്മീഷണർ സുരേഷ് കുമാർ , കഴക്കൂട്ടം സിഐ. അജയകുമാർ, എസ്ഐ. സുധീഷ്കുമാർ, ഷാഡോ എഎസ്ഐ ഗോപകുമാർ, അരുണ്കുമാർ, സിറ്റി ഷാഡോ ടീമംഗങ്ങൾ എന്നിവർ അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നൽകി.
ഇയാളിൽ നിന്ന് 115 ഗ്രാം ഹാഷിഷും 26 എൽഎസ്ഡി സ്റ്റാമ്പും കണ്ടെത്തിയിട്ടുണ്ട്. കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തലസ്ഥാനത്ത് വിദ്യാർഥികൾക്കിടയിൽ ന്യൂജെൻ മയക്കു മരുന്നുകൾ എത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാൻ കഴിഞ്ഞത്. എൽഎസ്ഡി സ്റ്റാമ്പുകൾ എത്തുന്നത് ബംഗളൂരു വഴിയാണ്. ബാംഗളൂരുവിൽ പഠിക്കുന്ന മലയാളി വിദ്യാർഥികൾ വഴിയാണ് നഗരത്തിൽ ഇതിനു വിപണി കണ്ടെത്തുന്നത്. നഗരത്തിലെ കോളജ് വിദ്യാർഥികളാണ് മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ ലക്ഷ്യം.
മുഹമ്മദ് മേറാജ് ബംഗളൂരുവിൽ വിഷ്വൽ മീഡിയ പഠിക്കുകയാണ്. ഇയാൾ കേരളത്തിൽ വന്ന് മയക്കുമരുന്ന് കൈമാറാൻ ശ്രമിക്കവേയാണു കഴക്കൂട്ടത്തു പോലീസിന്റെ വലയിൽ അകപ്പെട്ടത്. മുമ്പു കഞ്ചാവുമായി പോലീസ് പിടികൂടിയ രണ്ടു യുവാക്കളിൽ നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ സംഘത്തെ രഹസ്യമായി നിരീക്ഷിച്ച് പിടികൂടുകയായിരുന്നു.
ഇവർക്ക് ലഹരിമരുന്ന് വിൽക്കുന്നതിനും വാങ്ങുന്നതിനും പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പുകളും മറ്റും ഉണ്ട്. അതിൽ നിന്നാണ് ഉപയോക്താവിനെ കണ്ടെത്തുന്നത്. ആവശ്യക്കാർക്ക് പറയുന്ന സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു. എൽഎസ്ഡി സ്റ്റാന്പ് വളരെ ചെറിയതായതിനാൽ കൈവശം കൊണ്ടുനടന്നാലും കണ്ടെത്താൻ സാധിക്കുകയില്ല.
ലഹരിമരുന്ന് പിടികൂടുന്നതിനും തടയുന്നതിനും പ്രത്യേക വിഭാഗത്തെ ഏർപ്പെടുത്തിയതായും വരും ദിവസങ്ങളിൽ ഇതിനെതിരേ ശക്തമായ തുടരന്വേഷണം നടത്തുമെന്നും സിറ്റി പോലീസ് കമ്മീഷണർ പി. പ്രകാശ് അറിയിച്ചു. ഡിസിപി. ജയദേവ്, കണ്ട്രോൾ റൂം അസി. കമ്മീഷണർ സുരേഷ് കുമാർ , കഴക്കൂട്ടം സിഐ. അജയകുമാർ, എസ്ഐ. സുധീഷ്കുമാർ, ഷാഡോ എഎസ്ഐ ഗോപകുമാർ, അരുണ്കുമാർ, സിറ്റി ഷാഡോ ടീമംഗങ്ങൾ എന്നിവർ അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നൽകി.