ചെങ്ങന്നൂർ: നിയന്ത്രണം വിട്ട ബൈക്കുകൾ കാറിലിടിച്ച് പ്ലസ്ടു വിദ്യാർഥി മരിച്ചു. പിന്നാലെ ബൈക്കിലെത്തിയ യുവാവിന് പരിക്കേറ്റു. പേരിശേരി മടത്തുംപടി കുരട്ടിയിൽ വിഷ്ണു നിവാസിൽ സുരേഷ്കുറുപ്പിന്റെ മകൻ അനു എസ്. കുറുപ്പ് (വിഷ്ണു-17) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്പതോടെ എംസി റോഡിൽ ചെങ്ങന്നൂർ തേരകത്ത് മൈതാനത്തിനു സമീപമായിരുന്നു അപകടം.
ചെങ്ങന്നൂരിൽനിന്ന് മുളക്കുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എംസി റോഡിൽ നിന്നും വലതുഭാഗത്തുള്ള ഇടവഴിയിലേക്ക് തിരിയവേ പന്തളത്തുനിന്നും ചെങ്ങന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന അനു ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തൊട്ടുപിന്നാലെ എത്തിയ അങ്ങാടിക്കൽ തെക്ക് മഠത്തിൽ കരവീട്ടിൽ അശോകന്റെ മകൻ അനന്ദു സഞ്ചരിച്ചിരുന്ന ബൈക്കും കാറിലേക്ക് ഇടിച്ചുകയറി.
അനുവിനെ മുളക്കുഴയുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു. സാരമായി പരിക്കേറ്റ അനന്ദു ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാൽക്കാലിക്കൽ എസ്വിജിഎച്ച്എസിലെ പ്ലസ്ടു വിദ്യാർഥിയാണ് മരണമടഞ്ഞ അനു. അനുവിന്റെ മാതാവ് അജിത ജി നായർ(മായ) ഏഴുവർഷം മുന്പ് പുലിയൂർ ക്ഷേത്രത്തിനു സമീപം ബൈക്ക് അപകടത്തിൽ മരണപ്പെട്ടിരുന്നു. അന്ന് അപകടത്തിൽനിന്ന് അനു തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. പിതാവ് സുരേഷ് കുറുപ്പ് വിദേശത്ത് ജോലി ചെയ്യുകയാണ്. ഏക മകനാണ് അനു. സംസ്കാരം പിന്നീട്.
ചെങ്ങന്നൂരിൽനിന്ന് മുളക്കുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എംസി റോഡിൽ നിന്നും വലതുഭാഗത്തുള്ള ഇടവഴിയിലേക്ക് തിരിയവേ പന്തളത്തുനിന്നും ചെങ്ങന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന അനു ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തൊട്ടുപിന്നാലെ എത്തിയ അങ്ങാടിക്കൽ തെക്ക് മഠത്തിൽ കരവീട്ടിൽ അശോകന്റെ മകൻ അനന്ദു സഞ്ചരിച്ചിരുന്ന ബൈക്കും കാറിലേക്ക് ഇടിച്ചുകയറി.
അനുവിനെ മുളക്കുഴയുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു. സാരമായി പരിക്കേറ്റ അനന്ദു ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാൽക്കാലിക്കൽ എസ്വിജിഎച്ച്എസിലെ പ്ലസ്ടു വിദ്യാർഥിയാണ് മരണമടഞ്ഞ അനു. അനുവിന്റെ മാതാവ് അജിത ജി നായർ(മായ) ഏഴുവർഷം മുന്പ് പുലിയൂർ ക്ഷേത്രത്തിനു സമീപം ബൈക്ക് അപകടത്തിൽ മരണപ്പെട്ടിരുന്നു. അന്ന് അപകടത്തിൽനിന്ന് അനു തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. പിതാവ് സുരേഷ് കുറുപ്പ് വിദേശത്ത് ജോലി ചെയ്യുകയാണ്. ഏക മകനാണ് അനു. സംസ്കാരം പിന്നീട്.