വളമംഗലം: ഒാടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്നും യുവതി കായലിൽ ചാടി. ആലപ്പുഴ തിരുവന്പാടി പുല്ലാത്ത് വാർഡ് കടവത്തുശേരി ചാൾസ് ബെന്നിയുടെ ഭാര്യ റോസ്മേരി നീന (30)യാണ് കായലിൽ ചാടിയത്. ഇന്നലെ രാവിലെ 8.25ന് കായംകുളം-എറണാകുളം പാസഞ്ചർ അരൂർ കുന്പളം പാലത്തിൽ എത്തിയപ്പോഴാണ് യുവതി കായലിൽ ചാടിയത്.
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. ആലപ്പുഴ സ്റ്റേഷനിൽനിന്നു ട്രെയിനിൽ കയറിയ യുവതി അരൂർ പാലത്തിലെത്തിയപ്പോൾ ഛർദിക്കണമെന്നു പറഞ്ഞ് സഹയാത്രികയുടെ കൈവശം ബാഗ് ഏൽപ്പിച്ച ശേഷമാണ് വാതിൽ തുറന്നു കായലിൽ ചാടിയതെന്ന് പനങ്ങാട് പോലീസ് പറയുന്നു. മൃതദേഹത്തിനായി കായലിൽ തെരച്ചിൽ ഉൗർജിതമാക്കി.
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. ആലപ്പുഴ സ്റ്റേഷനിൽനിന്നു ട്രെയിനിൽ കയറിയ യുവതി അരൂർ പാലത്തിലെത്തിയപ്പോൾ ഛർദിക്കണമെന്നു പറഞ്ഞ് സഹയാത്രികയുടെ കൈവശം ബാഗ് ഏൽപ്പിച്ച ശേഷമാണ് വാതിൽ തുറന്നു കായലിൽ ചാടിയതെന്ന് പനങ്ങാട് പോലീസ് പറയുന്നു. മൃതദേഹത്തിനായി കായലിൽ തെരച്ചിൽ ഉൗർജിതമാക്കി.