കൊച്ചി: സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകളിൽ അവധിക്കാല ക്ലാസ് നടത്താൻ ഹൈക്കോടതി അനുമതി നൽകി. ബാലാവകാശ കമ്മീഷൻ നിർദേശത്തെത്തുടർന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറും സിബിഎസ്ഇ അധികൃതരും അവധിക്കാല ക്ലാസുകൾ നടത്തുന്നതു തടഞ്ഞിരുന്നു. ഇതിനെതിരേ ഗ്ലോബൽ പബ്ലിക് സ്കൂൾ ഉൾപ്പെടെ 52 സ്കൂളുകൾ നൽകിയ ഹർജിയിലാണ്, ഹർജിക്കാരുടെ സ്കൂളുകളിൽ ക്ലാസ് നടത്താൻ ഹൈക്കോടതി അനുമതി നൽകിയത്.
അവധിക്കാല ക്ലാസുകൾ തടഞ്ഞ് ബാലാവകാശ കമ്മീഷൻ ഫെബ്രുവരി 24നു നൽകിയ ഉത്തരവും ഇതനുസരിച്ചു ഡിപിഐ മാർച്ച് 31ന് ഇറക്കിയ സർക്കുലറും സിംഗിൾബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഹർജി നൽകിയ സ്കൂൾ മാനേജ്മെന്റുകൾക്കു ക്ലാസ് നടത്താൻ കഴിയുന്ന തരത്തിൽ സ്റ്റേ നിലനിൽക്കുമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.
ഹർജിക്കാർ ഒരാഴ്ചയ്ക്കുള്ളിൽ ക്ലാസ് നടത്താൻ തീരുമാനിച്ചിട്ടുള്ള തീയതി വ്യക്തമാക്കി സിബിഎസ്ഇ റീജണൽ ഓഫീസിൽ അനുമതി അപേക്ഷ നൽകണം. അവധിക്കാല ക്ലാസ് നടത്താൻ മതിയായ സൗകര്യമുണ്ടെന്നു പ്രിൻസിപ്പലും സ്കൂൾ മാനേജ്മെന്റ് അധികാരിയും രേഖാമൂലം ഉറപ്പുനൽകണം. സ്കൂൾ പിടിഎ യോഗം അവധിക്കാല ക്ലാസിന് അനുമതി നൽകി പാസാക്കിയ പ്രമേയവും സമർപ്പിക്കണം.
സിബിഎസ്ഇ റീജണൽ ഡയറക്ടർ ഈ രേഖകളും കഴിഞ്ഞ അധ്യയനവർഷം ഹർത്താലും സമരവും നിമിത്തം നഷ്ടമായ ക്ലാസുകളുടെ എണ്ണവുമൊക്കെ പരിശോധിച്ച് അവധിക്കാല ക്ലാസിന് അനുമതി നൽകണം. പരമാവധി 20 ദിവസം വരെ ക്ലാസ് നടത്താൻ അനുവദിക്കാം.
അപേക്ഷ ലഭിച്ചു പത്തു ദിവസത്തിനുള്ളിൽ റീജണൽ ഡയറക്ടർ തീരുമാനമെടുക്കണമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
അവധിക്കാല ക്ലാസുകൾ തടഞ്ഞ് ബാലാവകാശ കമ്മീഷൻ ഫെബ്രുവരി 24നു നൽകിയ ഉത്തരവും ഇതനുസരിച്ചു ഡിപിഐ മാർച്ച് 31ന് ഇറക്കിയ സർക്കുലറും സിംഗിൾബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഹർജി നൽകിയ സ്കൂൾ മാനേജ്മെന്റുകൾക്കു ക്ലാസ് നടത്താൻ കഴിയുന്ന തരത്തിൽ സ്റ്റേ നിലനിൽക്കുമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.
ഹർജിക്കാർ ഒരാഴ്ചയ്ക്കുള്ളിൽ ക്ലാസ് നടത്താൻ തീരുമാനിച്ചിട്ടുള്ള തീയതി വ്യക്തമാക്കി സിബിഎസ്ഇ റീജണൽ ഓഫീസിൽ അനുമതി അപേക്ഷ നൽകണം. അവധിക്കാല ക്ലാസ് നടത്താൻ മതിയായ സൗകര്യമുണ്ടെന്നു പ്രിൻസിപ്പലും സ്കൂൾ മാനേജ്മെന്റ് അധികാരിയും രേഖാമൂലം ഉറപ്പുനൽകണം. സ്കൂൾ പിടിഎ യോഗം അവധിക്കാല ക്ലാസിന് അനുമതി നൽകി പാസാക്കിയ പ്രമേയവും സമർപ്പിക്കണം.
സിബിഎസ്ഇ റീജണൽ ഡയറക്ടർ ഈ രേഖകളും കഴിഞ്ഞ അധ്യയനവർഷം ഹർത്താലും സമരവും നിമിത്തം നഷ്ടമായ ക്ലാസുകളുടെ എണ്ണവുമൊക്കെ പരിശോധിച്ച് അവധിക്കാല ക്ലാസിന് അനുമതി നൽകണം. പരമാവധി 20 ദിവസം വരെ ക്ലാസ് നടത്താൻ അനുവദിക്കാം.
അപേക്ഷ ലഭിച്ചു പത്തു ദിവസത്തിനുള്ളിൽ റീജണൽ ഡയറക്ടർ തീരുമാനമെടുക്കണമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.