കൊച്ചി: മധ്യപ്രദേശിലെ സാഗർ രൂപതയുടെ മെത്രാൻ മാർ ജയിംസ് അത്തിക്കളത്തിന്റെ സ്ഥാനാരോഹണം ഇന്നു നടക്കും. സാഗർ സെന്റ് തെരേസാസ് കത്തീഡ്രലിൽ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിലാണു മെത്രാഭിഷേക ശുശ്രൂഷകൾ.
രാവിലെ 9.30നു ബിഷപ്സ് ഹൗസിൽനിന്നു മുഖ്യകാർമികനും നിയുക്ത മെത്രാനും മറ്റു മെത്രാന്മാരും വൈദികരും പ്രദക്ഷിണമായി കത്തീഡ്രലിലേക്കു നീങ്ങും. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ് മാർ ആന്റണി ചിറയത്ത് എന്നിവർ ശുശ്രൂഷകൾ സഹകാർമികരാകും. മെത്രാഭിഷേകത്തെത്തുടർന്നു പുതിയ മെത്രാന്റെ മുഖ്യകാർമികത്വത്തിലുള്ള ദിവ്യബലിയിൽ ഇൻഡോർ ബിഷപ് ഡോ.ചാക്കോ തോട്ടുമാരിക്കൽ വചനസന്ദേശം നൽകും.
ആർച്ച്ബിഷപ്പുമാരായ ഡോ. ലിയോ കൊർണേലിയോ (ഭോപ്പാൽ), ഡോ. ഏബ്രഹാം വിരുത്തകുളങ്ങര (നാഗ്പുർ), മാർ ആൻഡ്രൂസ് താഴത്ത് (തൃശൂർ), മാർ ജോർജ് ഞരളക്കാട്ട് (തലശേരി), എംഎസ്ടി സുപ്പീരിയർ ജനറൽ ഫാ. കുര്യൻ അമ്മാനത്തുകുന്നേൽ എന്നിവർക്കൊപ്പം ഇരുപതോളം മെത്രാന്മാരും എംഎസ്ടി സമൂഹത്തിൽനിന്നുൾപ്പെടെ ഇരുന്നൂറോളം വൈദികരും ശുശ്രൂഷകളിൽ പങ്കെടുക്കും. തുടർന്ന് അനുമോദന സമ്മേളനവും ഉണ്ടാകും. നിയുക്ത മെത്രാന്റെ കുടുംബാംഗങ്ങളും ചടങ്ങുകൾക്കു സാക്ഷികളാകും.
രാവിലെ 9.30നു ബിഷപ്സ് ഹൗസിൽനിന്നു മുഖ്യകാർമികനും നിയുക്ത മെത്രാനും മറ്റു മെത്രാന്മാരും വൈദികരും പ്രദക്ഷിണമായി കത്തീഡ്രലിലേക്കു നീങ്ങും. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ് മാർ ആന്റണി ചിറയത്ത് എന്നിവർ ശുശ്രൂഷകൾ സഹകാർമികരാകും. മെത്രാഭിഷേകത്തെത്തുടർന്നു പുതിയ മെത്രാന്റെ മുഖ്യകാർമികത്വത്തിലുള്ള ദിവ്യബലിയിൽ ഇൻഡോർ ബിഷപ് ഡോ.ചാക്കോ തോട്ടുമാരിക്കൽ വചനസന്ദേശം നൽകും.
ആർച്ച്ബിഷപ്പുമാരായ ഡോ. ലിയോ കൊർണേലിയോ (ഭോപ്പാൽ), ഡോ. ഏബ്രഹാം വിരുത്തകുളങ്ങര (നാഗ്പുർ), മാർ ആൻഡ്രൂസ് താഴത്ത് (തൃശൂർ), മാർ ജോർജ് ഞരളക്കാട്ട് (തലശേരി), എംഎസ്ടി സുപ്പീരിയർ ജനറൽ ഫാ. കുര്യൻ അമ്മാനത്തുകുന്നേൽ എന്നിവർക്കൊപ്പം ഇരുപതോളം മെത്രാന്മാരും എംഎസ്ടി സമൂഹത്തിൽനിന്നുൾപ്പെടെ ഇരുന്നൂറോളം വൈദികരും ശുശ്രൂഷകളിൽ പങ്കെടുക്കും. തുടർന്ന് അനുമോദന സമ്മേളനവും ഉണ്ടാകും. നിയുക്ത മെത്രാന്റെ കുടുംബാംഗങ്ങളും ചടങ്ങുകൾക്കു സാക്ഷികളാകും.