കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിലെ യഥാർഥ പ്രതികളെ ദിവസങ്ങൾക്കുശേഷവും അറസ്റ്റ് ചെയ്യാനാവാതെ പ്രത്യേക അന്വേഷണ സംഘം ഇരുട്ടിൽ തപ്പുന്ന സാഹചര്യത്തിൽ കേസ് എത്രയും വേഗം സിബിഐക്കു കൈമാറണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി. മോഹനദാസ് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ഉത്തരവ് നൽകി.
ശ്രീജിത്തിന്റെ ആശ്രിതർക്കു പത്തു ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണം. ഈ തുക കുറ്റക്കാരെന്നു കണ്ടെത്തുന്ന ഉദ്യോഗസ്ഥരിൽനിന്നു സർക്കാർ ഈടാക്കണമെന്നും ഉത്തരവിൽ പറയുന്നു.
ശ്രീജിത്തിന്റെ ഭാര്യക്ക് എത്രയും വേഗം സർക്കാർ ജോലി നൽകണം. ഭാര്യയും മൂന്നു വയസുള്ള പെണ്കുട്ടിയും വയോധികരായ മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിനു നഷ്ടമായത് ഏക അത്താണിയാണ്. ശ്രീജിത്തിനെ കസ്റ്റഡിയിൽ മർദിച്ചു കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടിയുടെ ഭാഗമായി വിശദമായ അന്വേഷണം നടത്തി സർവീസിൽനിന്നു നീക്കം ചെയ്യണം.
ശ്രീജിത്തിനു മർദനമേറ്റത് ആത്മഹത്യ ചെയ്ത വാസുദേവന്റെ വീട്ടിൽ നടന്ന അടിപിടിക്കിടയിലാണെന്ന എറണാകുളം റൂറൽ എസ്പിയുടെ പ്രസ്താവന ദുരൂഹമാണെന്നു കമ്മീഷൻ വിലയിരുത്തി. അന്വേഷണത്തിനു മുന്പ് എസ്പി തലത്തിലുള്ള ഉയർന്ന ഉദ്യോഗസ്ഥൻ ഇത്തരമൊരു നിഗമനത്തിലെത്തിയത് എങ്ങനെയെന്നു കമ്മീഷൻ ചോദിച്ചു. എസ്പിയുടെ അറിവോടെയാണ് അദ്ദേഹത്തിന്റെ ടൈഗർ ഫോഴ്സിലെ ഉദ്യോഗസ്ഥർ ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്.
സർക്കാർ ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയ്ക്കു ശേഷം ശ്രീജിത്തിനെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാതെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയതു ദുരൂഹമാണ്. പ്രത്യേക അന്വേഷണ സംഘം ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാൻ ശ്രമിക്കുകയാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ശ്രീജിത്തിന്റേതു കൊലപാതകമാണെന്നു സമ്മതിക്കുന്ന അന്വേഷണ സംഘം യഥാർഥ കുറ്റവാളികളെ എത്രയും വേഗം പുറത്തു കൊണ്ടുവന്നില്ലെങ്കിൽ പ്രതികൾ തെളിവുകൾ നിഷ്പ്രയാസം നശിപ്പിക്കുമെന്നു കമ്മീഷന്റെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
ശ്രീജിത്തിന്റെ ആശ്രിതർക്കു പത്തു ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണം. ഈ തുക കുറ്റക്കാരെന്നു കണ്ടെത്തുന്ന ഉദ്യോഗസ്ഥരിൽനിന്നു സർക്കാർ ഈടാക്കണമെന്നും ഉത്തരവിൽ പറയുന്നു.
ശ്രീജിത്തിന്റെ ഭാര്യക്ക് എത്രയും വേഗം സർക്കാർ ജോലി നൽകണം. ഭാര്യയും മൂന്നു വയസുള്ള പെണ്കുട്ടിയും വയോധികരായ മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിനു നഷ്ടമായത് ഏക അത്താണിയാണ്. ശ്രീജിത്തിനെ കസ്റ്റഡിയിൽ മർദിച്ചു കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടിയുടെ ഭാഗമായി വിശദമായ അന്വേഷണം നടത്തി സർവീസിൽനിന്നു നീക്കം ചെയ്യണം.
ശ്രീജിത്തിനു മർദനമേറ്റത് ആത്മഹത്യ ചെയ്ത വാസുദേവന്റെ വീട്ടിൽ നടന്ന അടിപിടിക്കിടയിലാണെന്ന എറണാകുളം റൂറൽ എസ്പിയുടെ പ്രസ്താവന ദുരൂഹമാണെന്നു കമ്മീഷൻ വിലയിരുത്തി. അന്വേഷണത്തിനു മുന്പ് എസ്പി തലത്തിലുള്ള ഉയർന്ന ഉദ്യോഗസ്ഥൻ ഇത്തരമൊരു നിഗമനത്തിലെത്തിയത് എങ്ങനെയെന്നു കമ്മീഷൻ ചോദിച്ചു. എസ്പിയുടെ അറിവോടെയാണ് അദ്ദേഹത്തിന്റെ ടൈഗർ ഫോഴ്സിലെ ഉദ്യോഗസ്ഥർ ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്.
സർക്കാർ ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയ്ക്കു ശേഷം ശ്രീജിത്തിനെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാതെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയതു ദുരൂഹമാണ്. പ്രത്യേക അന്വേഷണ സംഘം ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാൻ ശ്രമിക്കുകയാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ശ്രീജിത്തിന്റേതു കൊലപാതകമാണെന്നു സമ്മതിക്കുന്ന അന്വേഷണ സംഘം യഥാർഥ കുറ്റവാളികളെ എത്രയും വേഗം പുറത്തു കൊണ്ടുവന്നില്ലെങ്കിൽ പ്രതികൾ തെളിവുകൾ നിഷ്പ്രയാസം നശിപ്പിക്കുമെന്നു കമ്മീഷന്റെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.