കണ്ണൂർ: ജമ്മു-കാഷ്മീരിലെ കഠുവയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ലോകമാകെ ഒരേമനസോടെ പ്രതിഷേധിക്കുമ്പോൾ ചില സങ്കുചിത താത്പര്യക്കാർ അപ്രഖ്യാപിത ഹർത്താലിന്റെ മറവിൽ പല ഭാഗങ്ങളിലും ആക്രമണങ്ങൾ സംഘടിപ്പിക്കാനും വർഗീയ ചേരിതിരിവുകൾ സൃഷ്ടിക്കാനും ശ്രമിക്കുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ഹർത്താലിനു രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയുണ്ടെന്നു പ്രചരിപ്പിച്ചു മുതലെടുപ്പു നടത്താനുള്ള ഇത്തരം ശ്രമങ്ങളിൽ സിപിഎം പ്രവർത്തകർ കുടുങ്ങിപ്പോകരുതെന്നും കോടിയേരി പ്രസ്താവനയിൽ അറിയിച്ചു.
കഠു വ സംഭവത്തിൽ മതനിരപേക്ഷ-ജനാധിപത്യ മനസുകളെല്ലാം ജാതി-മത ഭേദമന്യേ പെൺകുട്ടിയുടെ കൂടെയാണ്. ഇത്തരം സംഭവം ഇനി ആവർത്തിക്കാതിരിക്കാൻ സിപിഎം നേതൃത്വത്തിൽ സമാധാനപരമായ രീതിയിൽ പ്രതിഷേധ പരിപാടികൾ രാജ്യമാകെ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഘടിത പ്രക്ഷോഭത്തിനു പകരം വിഭാഗീയമായ ലക്ഷ്യത്തോടെ ഇത്തരം പ്രതിഷേധങ്ങൾ നടത്തുന്നത് നിക്ഷിപ്ത ലക്ഷ്യങ്ങൾ മുന്നിൽക്കണ്ടാണ്. ജനങ്ങൾ വസ്തുതകൾ മനസിലാക്കി വർഗീയ-ഛിദ്ര ശക്തികളെ മാറ്റിനിർത്താൻ തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ഹർത്താലിനു രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയുണ്ടെന്നു പ്രചരിപ്പിച്ചു മുതലെടുപ്പു നടത്താനുള്ള ഇത്തരം ശ്രമങ്ങളിൽ സിപിഎം പ്രവർത്തകർ കുടുങ്ങിപ്പോകരുതെന്നും കോടിയേരി പ്രസ്താവനയിൽ അറിയിച്ചു.
കഠു വ സംഭവത്തിൽ മതനിരപേക്ഷ-ജനാധിപത്യ മനസുകളെല്ലാം ജാതി-മത ഭേദമന്യേ പെൺകുട്ടിയുടെ കൂടെയാണ്. ഇത്തരം സംഭവം ഇനി ആവർത്തിക്കാതിരിക്കാൻ സിപിഎം നേതൃത്വത്തിൽ സമാധാനപരമായ രീതിയിൽ പ്രതിഷേധ പരിപാടികൾ രാജ്യമാകെ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഘടിത പ്രക്ഷോഭത്തിനു പകരം വിഭാഗീയമായ ലക്ഷ്യത്തോടെ ഇത്തരം പ്രതിഷേധങ്ങൾ നടത്തുന്നത് നിക്ഷിപ്ത ലക്ഷ്യങ്ങൾ മുന്നിൽക്കണ്ടാണ്. ജനങ്ങൾ വസ്തുതകൾ മനസിലാക്കി വർഗീയ-ഛിദ്ര ശക്തികളെ മാറ്റിനിർത്താൻ തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.