കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ ദിലീപിനു വിദേശത്തു പോകാൻ കോടതി താത്ക്കാലിക അനുമതി നൽകി.
തന്റെ പുതിയ സിനിമയായ കമ്മാര സംഭവത്തിന്റെ പ്രചാരണ പരിപാടികൾക്കുവേണ്ടി ഈ മാസം 25 മുതൽ മേയ് നാലുവരെ ദുബായ്, സിംഗപ്പുർ എന്നിവിടങ്ങൾ സന്ദർശിക്കാനായി ദിലീപ് നൽകിയ അപേക്ഷ പരിഗണിച്ചാണ് അഡീഷണൽ സെഷൻസ് കോടതി അനുവാദം നൽകിയത്.
നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ എട്ടാംപ്രതിയായ നടനെതിരെ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണു നിലനിൽക്കുന്നത്. കേസിന്റെ വിചാരണ പൂർത്തിയാകും വരെ കോടതിയുടെ അനുവാദമില്ലാതെ വിദേശത്തേക്കു പോകാതിരിക്കാനാൻ പാസ്പോർട്ട് തടഞ്ഞുവച്ചശേഷമായിരുന്നു ദിലീപിനു ജാമ്യം അനുവദിച്ചിരുന്നത്.
തന്റെ പുതിയ സിനിമയായ കമ്മാര സംഭവത്തിന്റെ പ്രചാരണ പരിപാടികൾക്കുവേണ്ടി ഈ മാസം 25 മുതൽ മേയ് നാലുവരെ ദുബായ്, സിംഗപ്പുർ എന്നിവിടങ്ങൾ സന്ദർശിക്കാനായി ദിലീപ് നൽകിയ അപേക്ഷ പരിഗണിച്ചാണ് അഡീഷണൽ സെഷൻസ് കോടതി അനുവാദം നൽകിയത്.
നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ എട്ടാംപ്രതിയായ നടനെതിരെ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണു നിലനിൽക്കുന്നത്. കേസിന്റെ വിചാരണ പൂർത്തിയാകും വരെ കോടതിയുടെ അനുവാദമില്ലാതെ വിദേശത്തേക്കു പോകാതിരിക്കാനാൻ പാസ്പോർട്ട് തടഞ്ഞുവച്ചശേഷമായിരുന്നു ദിലീപിനു ജാമ്യം അനുവദിച്ചിരുന്നത്.