കുന്നംകുളം: അഞ്ഞൂർകുന്നിനു സമീപം പാറക്കുളത്തുള്ള ക്വാറിയിൽ മൂന്നു കുട്ടികളടക്കം നാലുപേർ മുങ്ങിമരിച്ചു.
അഞ്ഞൂർകുന്ന് ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന പാക്കത്ത് താമിയുടെ മകൾ സീത (45), സീതയുടെ ഏകമകൾ പ്രദിക (14), ഇവരുടെ അയൽവാസി രായംമരയ്ക്കാർ വീട്ടിൽ ബുഷറയുടെ മകൾ സന (14), ചേലക്കര കാളിയാറോഡ് അനസിന്റെയും സഫ്നയുടെയും മകൻ ഹാഷിം (ഏഴ്) എന്നിവരാണു മരിച്ചത്. ബുഷറയുടെ ചേച്ചിയുടെ കൊച്ചുമകനാണ് ഹാഷിം.
ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെയാണു നാടിനെ നടുക്കിയ ദുരന്തം. അര കിലോമീറ്ററോളം ദൂരെയുള്ള ക്വാറിയിൽ കുളിക്കാനും തുണി അലക്കാ നും ഇവർ പോയത്.
ആഴമുള്ള മൂന്നു വലിയ പാറക്കുഴികളിൽ ഒന്നിലാണ് ഇവരിറങ്ങിയത്.
രണ്ടുമണിക്കൂർ കഴിഞ്ഞിട്ടും കുളിക്കാൻ പോയവർ തിരികെ വരാതിരുന്നതു ശ്രദ്ധയിൽപ്പെട്ട, കുളത്തിനടുത്തു താമസിക്കുന്നവർ നോക്കിയപ്പോൾ ഇവരുടെ വസ്ത്രങ്ങൾ കരയിൽ കണ്ടെത്തി. വെള്ളത്തിൽ അനക്കമൊന്നും ഉണ്ടായിരുന്നില്ല. സമീപവാസികൾ ഉടനെ സീതയുടെ വീട്ടിലെത്തി അന്വേഷിച്ചപ്പോൾ പോയവർ തിരികെയെത്തി യിട്ടില്ലെന്ന മറുപടിയാണു ലഭിച്ചത്. ഇതോടെ തെരച്ചിൽ ആരംഭിക്കുകയായിരുന്നു. ഫയർഫേഴ്സിനെയും വിവരമറിയിച്ചു. കുളത്തിൽ ഒരു മണിക്കൂറോളംനീണ്ട തെരച്ചിലിൽ സീതയുടെയും രണ്ടു പെണ്‍കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഹാഷിമിന്റെ മൃതദേഹം കണ്ടെത്താൻ പിന്നെയും വൈകി.
എട്ടുമണിയോടെ എല്ലാ മൃതദേഹങ്ങളും ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സനയുടെ അമ്മ ബുഷറ വിദേശത്താണ്. അവർ ഇന്നലെ നാട്ടിലെത്തി. സീതയുടെ വീട്ടിൽ ഇനി പ്രായമായ അമ്മ മാത്രമാണുള്ളത്. മൃതദേഹങ്ങൾ വൈകുന്നേരം സംസ്കരിച്ചു.
അഞ്ഞൂർകുന്ന് ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന പാക്കത്ത് താമിയുടെ മകൾ സീത (45), സീതയുടെ ഏകമകൾ പ്രദിക (14), ഇവരുടെ അയൽവാസി രായംമരയ്ക്കാർ വീട്ടിൽ ബുഷറയുടെ മകൾ സന (14), ചേലക്കര കാളിയാറോഡ് അനസിന്റെയും സഫ്നയുടെയും മകൻ ഹാഷിം (ഏഴ്) എന്നിവരാണു മരിച്ചത്. ബുഷറയുടെ ചേച്ചിയുടെ കൊച്ചുമകനാണ് ഹാഷിം.
ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെയാണു നാടിനെ നടുക്കിയ ദുരന്തം. അര കിലോമീറ്ററോളം ദൂരെയുള്ള ക്വാറിയിൽ കുളിക്കാനും തുണി അലക്കാ നും ഇവർ പോയത്.
ആഴമുള്ള മൂന്നു വലിയ പാറക്കുഴികളിൽ ഒന്നിലാണ് ഇവരിറങ്ങിയത്.
രണ്ടുമണിക്കൂർ കഴിഞ്ഞിട്ടും കുളിക്കാൻ പോയവർ തിരികെ വരാതിരുന്നതു ശ്രദ്ധയിൽപ്പെട്ട, കുളത്തിനടുത്തു താമസിക്കുന്നവർ നോക്കിയപ്പോൾ ഇവരുടെ വസ്ത്രങ്ങൾ കരയിൽ കണ്ടെത്തി. വെള്ളത്തിൽ അനക്കമൊന്നും ഉണ്ടായിരുന്നില്ല. സമീപവാസികൾ ഉടനെ സീതയുടെ വീട്ടിലെത്തി അന്വേഷിച്ചപ്പോൾ പോയവർ തിരികെയെത്തി യിട്ടില്ലെന്ന മറുപടിയാണു ലഭിച്ചത്. ഇതോടെ തെരച്ചിൽ ആരംഭിക്കുകയായിരുന്നു. ഫയർഫേഴ്സിനെയും വിവരമറിയിച്ചു. കുളത്തിൽ ഒരു മണിക്കൂറോളംനീണ്ട തെരച്ചിലിൽ സീതയുടെയും രണ്ടു പെണ്‍കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഹാഷിമിന്റെ മൃതദേഹം കണ്ടെത്താൻ പിന്നെയും വൈകി.
എട്ടുമണിയോടെ എല്ലാ മൃതദേഹങ്ങളും ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സനയുടെ അമ്മ ബുഷറ വിദേശത്താണ്. അവർ ഇന്നലെ നാട്ടിലെത്തി. സീതയുടെ വീട്ടിൽ ഇനി പ്രായമായ അമ്മ മാത്രമാണുള്ളത്. മൃതദേഹങ്ങൾ വൈകുന്നേരം സംസ്കരിച്ചു.