കൊച്ചി: പൗരോഹിത്യജീവിതത്തെ പാവങ്ങളുടെ ക്ഷേമത്തിനായി സമർപ്പിച്ച ദൈവദാസൻ ഫാ. വർഗീസ് പയ്യപ്പിള്ളിയെ ധന്യപദവിയിലേക്കുയർത്തിയതിന്റെ ആഹ്ലാദത്തിൽ ജന്മനാടും എസ്ഡി സന്യാസിനിസമൂഹവും. ഫാ. പയ്യപ്പിള്ളിയുടെ കബറിടമുള്ള കൊച്ചി കോന്തുരുത്തി സെന്റ് ജോണ് നെപുംസ്യാൻ പള്ളിയിൽ സന്യാസിനികൾ ഉൾപ്പെടെ നിരവധി വിശ്വാസികളാണു ധന്യപദവി പ്രഖ്യാപനത്തിനു കൃതജ്ഞതാ പ്രാർഥന നടത്താൻ എത്തുന്നത്.
കോന്തുരുത്തിക്കടുത്തു പെരുമാനൂരിൽ പയ്യപ്പിള്ളി ലോനൻ-കുഞ്ഞുമറിയ ദന്പതികളുടെ നാലാമത്തെ മകനായി 1876 ഓഗസ്റ്റ് എട്ടിനാണു ഫാ. വർഗീസ് പയ്യപ്പിള്ളി ജനിച്ചത്. കോന്തുരുത്തി പള്ളിയിൽ ഫാ. യാക്കോബ് ഏഴാനിക്കാട്ടിൽനിന്നു ജ്ഞാനസ്നാനം സ്വീകരിച്ചു. പ്രാർഥനയിലും ദൈവഭക്തിയിലും അടിയുറച്ച കുടുംബാന്തരീക്ഷത്തിൽ വളർന്ന അദ്ദേഹം ഒന്പതാം ക്ലാസിൽ പഠിക്കുന്പോൾ പുത്തൻപള്ളി സെമിനാരിയിൽ വൈദികപഠനം ആരംഭിച്ചു. കാൻഡി പേപ്പൽ സെമിനാരിയിൽ വൈദികപഠനം പൂർത്തിയാക്കി 1907 ഡിസംബർ 12നു പൗരോഹിത്യം സ്വീകരിച്ചു. 1929 ഒക്ടോബർ അഞ്ചിനായിരുന്നു നിര്യാണം.
സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തനങ്ങളോട് ആഭിമുഖ്യം പുലർത്തിയിരുന്ന ഫാ. പയ്യപ്പിള്ളിയുടെ ജീവിതം പാവങ്ങൾക്കെന്നും പ്രതീക്ഷ പകരുന്നതായിരുന്നു. അദ്ദേഹം സ്ഥാപിച്ച അഗതികളുടെ സഹോദരിമാർ (എസ്ഡി) സന്യാസിനി സമൂഹത്തിലൂടെ വൃദ്ധരും രോഗികളുമായ ആയിരക്കണക്കിനാളുകൾ ആശ്വാസജീവിതം നയിക്കുന്നുണ്ട്.
നാമകരണ നടപടികളുടെ ഭാഗമായി കോന്തുരുത്തി പള്ളിയിലെ കബറിടം 2011 ഫെബ്രുവരി 23നു തുറന്നിരുന്നു. ഫാ. പയ്യപ്പിള്ളി വിശുദ്ധനായി ലോകമെങ്ങും വണങ്ങപ്പെടുകയെന്നതു ദൈവഹിതമാണെന്നാണ് അന്നത്തെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ വർക്കി വിതയത്തിൽ പറഞ്ഞത്. എല്ലാ വർഷവും ഒക്ടോബർ അഞ്ചിന് ഇവിടെ അനുസ്മരണ ദിവ്യബലിയും അനുബന്ധ ചടങ്ങുകളും നടന്നുവരുന്നുണ്ടെന്നു വികാരി ഫാ. മാത്യു ഇടശേരി അറിയിച്ചു.
തങ്ങളുടെ സന്യസ്തസമൂഹ സ്ഥാപകനെ തിരുസഭ ധന്യപദവിയിലേക്കുയർത്തിയതിനു നന്ദിയർപ്പിക്കാൻ എസ്ഡി കോണ്വന്റുകളിലും സ്ഥാപനങ്ങളിലും പ്രത്യേക പ്രാർഥനാശുശ്രൂഷകൾ നടന്നു.
ധന്യപദവി പ്രഖ്യാപനത്തിന്റെ രൂപതാതല പരിപാടികളെക്കുറിച്ചു, മെത്രാന്മാരുമായി കൂടിയാലോചിച്ചു തീരുമാനമെടുക്കുമെന്ന് എസ്ഡി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ സിസ്റ്റർ റെയ്സി തളിയൻ പറഞ്ഞു.
കോന്തുരുത്തിക്കടുത്തു പെരുമാനൂരിൽ പയ്യപ്പിള്ളി ലോനൻ-കുഞ്ഞുമറിയ ദന്പതികളുടെ നാലാമത്തെ മകനായി 1876 ഓഗസ്റ്റ് എട്ടിനാണു ഫാ. വർഗീസ് പയ്യപ്പിള്ളി ജനിച്ചത്. കോന്തുരുത്തി പള്ളിയിൽ ഫാ. യാക്കോബ് ഏഴാനിക്കാട്ടിൽനിന്നു ജ്ഞാനസ്നാനം സ്വീകരിച്ചു. പ്രാർഥനയിലും ദൈവഭക്തിയിലും അടിയുറച്ച കുടുംബാന്തരീക്ഷത്തിൽ വളർന്ന അദ്ദേഹം ഒന്പതാം ക്ലാസിൽ പഠിക്കുന്പോൾ പുത്തൻപള്ളി സെമിനാരിയിൽ വൈദികപഠനം ആരംഭിച്ചു. കാൻഡി പേപ്പൽ സെമിനാരിയിൽ വൈദികപഠനം പൂർത്തിയാക്കി 1907 ഡിസംബർ 12നു പൗരോഹിത്യം സ്വീകരിച്ചു. 1929 ഒക്ടോബർ അഞ്ചിനായിരുന്നു നിര്യാണം.
സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തനങ്ങളോട് ആഭിമുഖ്യം പുലർത്തിയിരുന്ന ഫാ. പയ്യപ്പിള്ളിയുടെ ജീവിതം പാവങ്ങൾക്കെന്നും പ്രതീക്ഷ പകരുന്നതായിരുന്നു. അദ്ദേഹം സ്ഥാപിച്ച അഗതികളുടെ സഹോദരിമാർ (എസ്ഡി) സന്യാസിനി സമൂഹത്തിലൂടെ വൃദ്ധരും രോഗികളുമായ ആയിരക്കണക്കിനാളുകൾ ആശ്വാസജീവിതം നയിക്കുന്നുണ്ട്.
നാമകരണ നടപടികളുടെ ഭാഗമായി കോന്തുരുത്തി പള്ളിയിലെ കബറിടം 2011 ഫെബ്രുവരി 23നു തുറന്നിരുന്നു. ഫാ. പയ്യപ്പിള്ളി വിശുദ്ധനായി ലോകമെങ്ങും വണങ്ങപ്പെടുകയെന്നതു ദൈവഹിതമാണെന്നാണ് അന്നത്തെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ വർക്കി വിതയത്തിൽ പറഞ്ഞത്. എല്ലാ വർഷവും ഒക്ടോബർ അഞ്ചിന് ഇവിടെ അനുസ്മരണ ദിവ്യബലിയും അനുബന്ധ ചടങ്ങുകളും നടന്നുവരുന്നുണ്ടെന്നു വികാരി ഫാ. മാത്യു ഇടശേരി അറിയിച്ചു.
തങ്ങളുടെ സന്യസ്തസമൂഹ സ്ഥാപകനെ തിരുസഭ ധന്യപദവിയിലേക്കുയർത്തിയതിനു നന്ദിയർപ്പിക്കാൻ എസ്ഡി കോണ്വന്റുകളിലും സ്ഥാപനങ്ങളിലും പ്രത്യേക പ്രാർഥനാശുശ്രൂഷകൾ നടന്നു.
ധന്യപദവി പ്രഖ്യാപനത്തിന്റെ രൂപതാതല പരിപാടികളെക്കുറിച്ചു, മെത്രാന്മാരുമായി കൂടിയാലോചിച്ചു തീരുമാനമെടുക്കുമെന്ന് എസ്ഡി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ സിസ്റ്റർ റെയ്സി തളിയൻ പറഞ്ഞു.